7 March 2026

വരണ്ട ലോകത്തിന്റെ ലാൻഡ്സ്‌കേപ്പ്; ” കൂഴങ്ങൾ”

സംവിധായകൻ വിനോദ് രാജ് പി എസ്സിന്റെ ആദ്യ സിനിമ, എന്ത് മനോഹരമായിട്ടാണ് ആദ്യ സിനിമയെ അയാൾ വരച്ചിടുന്നത്. മധുരയ്ക്ക് അടുത്ത് അരിട്ടപട്ടി എന്നൊരു ഗ്രാമം പശ്ചാതലമായാണ് സിനിമ ഒരുങ്ങിയിരിക്കുന്നത്.

‘Koozhangal’ (Pebbles) – 2021 ൽ ഇന്ത്യയുടെ ഓസ്കാർ എൻട്രി ആയി അവതരിക്കപ്പെട്ട തമിഴ് സിനിമയാണ് കൂഴങ്കൾ. ഒന്നേകാൽ മണിക്കൂറിൽ ഒരു സിനിമാറ്റിക് കൊറിയോഗ്രഫി. പ്രതീക്ഷയുടെ ഉറവകൾ ഇല്ലാത്ത, എന്നാൽ മാനവികത എവിടെയൊക്കെയോ ബാക്കി നിൽക്കുന്ന ഒരു ദിവസത്തിന്റെ ചിത്രരേഖ. ഇന്ത്യൻ സിനിമകളിൽ വളരെ കുറച്ച് സിനിമകളിൽ മാത്രം കാണുന്ന മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഒരു ഇന്റർഫേസ് ഈ സിനിമയിൽ കാണാൻ സാധിക്കുന്നുണ്ട് എന്നതാണ്.

സംവിധായകൻ വിനോദ് രാജ് പി എസ്സിന്റെ ആദ്യ സിനിമ, എന്ത് മനോഹരമായിട്ടാണ് ആദ്യ സിനിമയെ അയാൾ വരച്ചിടുന്നത്. മധുരയ്ക്ക് അടുത്ത് അരിട്ടപട്ടി എന്നൊരു ഗ്രാമം പശ്ചാതലമായാണ് സിനിമ ഒരുങ്ങിയിരിക്കുന്നത്. വരൾച്ചയിൽ ഉണങ്ങി കരിഞ്ഞിരിക്കുന്ന ഒരു ഗ്രാമം. വരൾച്ചയാണ്, തകർന്ന് വീണിരിക്കുകയാണ് ഒരു ഗ്രാമം. വിഭവങ്ങളുടെ ദാരിദ്ര്യമാണ് ഒരു വശത്ത് എങ്കിൽ മറുവശത്ത് മനുഷ്യ വികാരങ്ങളുടെ വല്ലാത്തൊരു പെയ്ത്താണ്. എലിയെ ചുട്ടു തിന്നുന്ന പെണ്ണുങ്ങൾ, കഴിക്കുന്ന എലിയുടെ ഒരു കഷ്ണം പയ്യന് നേരെ നീട്ടുന്ന പെൺകുട്ടി. ചില രംഗങ്ങൾ ഒക്കെ വല്ലാത്തൊരു ചിത്രമായി അവശേഷിക്കുന്നുണ്ട്.

ജീവിതം അതിന്റെ ഏറ്റവും ഇരുണ്ട അവസ്ഥയിൽ ഇങ്ങനെ മുന്നോട്ട് പൊയ്ക്കൊണ്ടേ ഇരിക്കുന്ന ഒരു വല്ലാത്ത കാലത്ത്, ചീട്ടുകളിയും, അലസതയും, ഉറക്കവും ഒന്നും അല്ലാതെ ഒന്നും ചെയ്യാൻ ഇല്ലാത്ത മറ്റൊരു കൂട്ടം മനുഷ്യർ. വല്ലാത്ത ഒരു മാനസിക വ്യാപാരത്തിലൂടെ നടന്നകലുന്ന നായക കഥാപാത്രം. അച്ഛനെ ആണോ അമ്മയെ ആണോ ഇഷ്ട്ടം ന്ന് ഉള്ള അയാളുടെ ചോദ്യം, മകനെ നിരന്തരമായി ക്രോധത്താൽ പ്രഹരമേൽപ്പിക്കുന്ന അയാൾ, ഭാര്യയെ തിരിച്ചു വിളിക്കാൻ പോകുന്ന അയാൾ, മകന്റെ പുറകെ കാതകൾ ഓടുന്ന അയാൾ, ആർത്തിയോടെ ഭക്ഷണം വാരി കഴിക്കുന്ന അയാൾ… എന്തൊക്കെ ഇമോഷണൽ അവസ്ഥകളിലൂടെ ആണ് ഒരു ദിവസം ആ മനുഷ്യൻ നടന്നു പോയിട്ടുണ്ടാവുക?

വളരെ ലളിതമായ ഒരു സിനിമ എന്ന് തന്നെ കുറിക്കേണ്ടതുണ്ട്. നിഗൂഢമായ ഒരു വരണ്ട ലോകത്തിന്റെ ബർഡ് ഐ വ്യൂസ് . ലാൻഡ്സ്‌കേപ്പ് തന്നെയും ഈ സിനിമയിൽ ഒരു കഥാപാത്രമായി നിലനിൽക്കുന്നുണ്ട് എന്ന് കാണാൻ പറ്റുന്നുണ്ട്. വല്ലാത്ത വിജനമായ ഒരു സിനിമയാണ്. ഒരു വൃത്തത്തിൽ ഈ സിനിമയെ പ്രതിഷ്ടിക്കുന്നു. അറ്റം തേടി കറങ്ങിക്കൊണ്ടേ ഇരിക്കുന്ന ഒരു ലോകം. ഒരു തൊണ്ട എങ്കിലും നനയട്ടെ, ഒരു ജലന്വേഷണത്തിനു ഒടുവിൽ ഒരു കുടത്തിൽ എങ്കിലും ആ ചളിവെള്ളം നിറയട്ടെ.

വെള്ളത്തിനു പകരം വെള്ളാരം കല്ലുകൾ വായിലാക്കി നടന്നു നീങ്ങുന്ന കുട്ടി…. ശീതള പാനീയത്തിന്റെ കുപ്പികളുമായി കളിക്കുന്ന കുട്ടികൾ. വീടിന്റെ ഒരു മൂലയിൽ കൂട്ടി ഇട്ടിരിക്കുന്ന ഉരുളൻ കല്ലുകൾ. മനുഷ്യ വികാരങ്ങളുടെയും പ്രകൃതിയുടെ വരൾച്ചയുടെയും വല്ലാത്തൊരു ചിത്രം.

പി എസ് വിനോദ് രാജ് ആണ് സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. വിഘ്‌നേഷ് കുമുലായി, ജയ പാർഥിപൻ എന്നിവർ ചേർന്നാണ് മനോഹരമായ രംഗങ്ങൾ ക്യാമെറയിലേക്ക് പകർത്തിയത്. ചിത്ര സംയോജനം ഗണേഷ് ശിവയും. കാലങ്ങൾ ഇനി എത്ര കഴിഞ്ഞാലും ഈ സിനിമ പറഞ്ഞ് വെക്കുന്ന കഥയും, ഭംഗിയും മായില്ല.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News