9 March 2026

സ്ത്രീകളുടെ പൗരോഹത്യ പദവി; എതിർപ്പില്ലെന്ന് കത്തോലിക്കാ സഭ

സഭയുടെ ഉള്ളിൽ സ്ത്രീകള്‍ക്ക് പൗരോഹത്യപദവികള്‍ അനുവദിക്കുന്നതിനും ലൈംഗിക ന്യൂനപക്ഷങ്ങളെക്കൂടി ഇതിലേക്ക് ഉള്‍ക്കൊള്ളിക്കുന്നതുമായ തുറന്ന സമീപനത്തിലേക്ക് സഭയെത്തണമെന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളില്‍ സിനഡ് ചർച്ച നടത്തി.

കത്തോലിക്കാ സഭയ്ക്കുള്ളിൽ സ്ത്രീകള്‍ പൗരോഹത്യ പദവികളിലേക്ക് എത്തുന്നത് അനുവദിക്കാനുള്ള സിനഡ് ചർച്ചയില്‍ ഭിന്നാഭിപ്രായം ഉയർന്നു . സിനഡ് സമ്മേളത്തില്‍ വോട്ടെടുപ്പിന് വെച്ച വിഷയത്തില്‍ വന്‍ എതിർപ്പാണ് ഉയർന്നത്. പക്ഷെ സ്ത്രീകള്‍‌ നേതൃപദവികളിലെത്തുന്നതില്‍ എതിർപ്പോ തടസമോ ഇല്ലെന്ന് അവകാശപ്പെടുന്ന രേഖയാണ് സിനഡ് പുറത്തുവിട്ടത്.

നിലവിൽ സ്ത്രീകളെ ഡീക്കൻമാരായി നിയമിക്കാമോ എന്ന ചോദ്യത്തിന്, അതിനുള്ള സാധ്യത ‘തുറന്നിരിക്കുന്നു’ എന്നും വിഷയത്തിൽ കൂടുതൽ ചർച്ചകള്‍ ആവശ്യമാണെന്നുമായിരുന്നു സഭയുടെ തീരുമാനം . ലോകമാകെയുള്ള 110 രാജ്യങ്ങളില്‍ നിന്നുള്ള ബിഷപ്പുമാരും കർദിനാള്‍മാരും അടങ്ങുന്ന സഭാ പ്രതിനിധികളുടെ ഒരുമാസം നീണ്ടുനിന്ന സിനഡ് യോഗമാണ് കഴിഞ്ഞദിവസം അവസാനിച്ചത്.

സഭയുടെ ഉള്ളിൽ സ്ത്രീകള്‍ക്ക് പൗരോഹത്യപദവികള്‍ അനുവദിക്കുന്നതിനും ലൈംഗിക ന്യൂനപക്ഷങ്ങളെക്കൂടി ഇതിലേക്ക് ഉള്‍ക്കൊള്ളിക്കുന്നതുമായ തുറന്ന സമീപനത്തിലേക്ക് സഭയെത്തണമെന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളില്‍ സിനഡ് ചർച്ച നടത്തി. ശുശ്രൂഷകള്‍ നടത്താൻ അവകാശമില്ലാത്ത ഡീക്കന്‍ എന്ന പൗരോഹത്യ പദവിയില്‍ സ്ത്രീകള്‍ക്കും അവസരം അനുവദിച്ചേക്കുമെന്ന് കരുതിയിരുന്നെങ്കിലും വോട്ടെടുപ്പിന് വെച്ച വിഷയങ്ങളില്‍ ഏറ്റവുമധികം എതിർപ്പ് നേരിട്ടത് ഈ നിർദേശമായിരുന്നു.

ആകെ 52 പേജുള്ള സിനഡ് രേഖയിലെ 155 ഖണ്ഡികകളില്‍ ഓരോന്നും മൂന്നിൽ രണ്ട് വോട്ട് ഭൂരിപക്ഷത്തോടെ പാസായാൽ മാത്രമേ അംഗീകാരം ലഭിക്കൂ. 258 അംഗങ്ങള്‍ തീരുമാനത്തെ എതിർത്തപ്പോള്‍ 97 അംഗങ്ങള്‍ മാത്രമാണ് അനുകൂലിച്ചത്. പിന്നീട് അന്തിമരേഖ പുറത്തുവിട്ടപ്പോള്‍ ഈ ഖണ്ഡിക സംബന്ധിച്ച് സഭ നടത്തിയത് സ്ത്രീകള്‍ നേതൃപദവികള്‍ വഹിക്കുന്നതിനോട് സഭയ്ക്ക് എതിർപ്പോ തടസമോ ഇല്ലെന്ന പരാമർശം മാത്രമായിരുന്നു .

അതേസമയം, സ്ത്രീകളെ പുരോഹിതരായി നിയമിക്കാൻ സഭയ്ക്ക് അധികാരമില്ലെന്ന ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പ്രഖ്യാപനം നിലനില്‍ക്കെ, ഈ വിഷയത്തിൽ ഒരു തീരുമാനമെടുക്കാന്‍ സഭയ്ക്ക് കൂടുതല്‍ സമയം വേണ്ടിവന്നേക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഫ്രാന്‍സിസ് മാർപ്പാപ്പ നിയോഗിച്ച രണ്ട് വത്തിക്കാൻ കമ്മീഷനുകള്‍ പരിഗണിക്കുന്ന 10 വിഷയങ്ങളിലൊന്നാണിത്.

2025 ജൂണിൽ, ഈ കമ്മീഷനുകള്‍ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ സഭ നിലപാട് മാറ്റിയേക്കുമെന്നും സ്ത്രീ പ്രാധിനിത്യത്തിന്‍റെ വക്താക്കള്‍ വിശ്വസിക്കുന്നു . ലൈംഗിക ന്യൂനപക്ഷങ്ങളെയും സഭാനേതൃത്വത്തില്‍ ഉള്‍പ്പെടുത്തുന്നത് സ്വാഗതാർഹമായിരിക്കുമെന്ന ചർച്ച നടന്നെങ്കിലും സിനഡ് രേഖയില്‍ ഇതു സംബന്ധിച്ച് പരാമർശമൊന്നുമുണ്ടായില്ല.

Share

More Stories

സോഷ്യല്‍ മീഡിയ ഉപയോഗം; കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

0
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആലോചന. പുതിയ നിയമം പാര്‍ലമെന്റിൻ്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ആന്ധ്രാപ്രദേശും കര്‍ണാടകയും കുട്ടികളുടെ...

ആഗോള എണ്ണ പ്രതിസന്ധി; അസംസ്കൃത എണ്ണ വില 115 ഡോളർ കടന്നു

0
പശ്ചിമേഷ്യയിൽ നടന്നു കൊണ്ടിരിക്കുന്ന സൈനിക സംഘർഷവും ഇറാനുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും അന്താരാഷ്ട്ര ഊർജ്ജ വിപണിയിൽ അഭൂതപൂർവമായ ചാഞ്ചാട്ടത്തിന് കാരണമായി. അസംസ്കൃത എണ്ണ വില ബാരലിന് 115 ഡോളർ കവിഞ്ഞു. ഇത് ആഗോള വിതരണ...

മിഡിൽ ഈസ്റ്റ് യുദ്ധം; ഇറാനിൽ 1,332 പേരും ലെബനനിൽ 394 പേരും കൊല്ലപ്പെട്ടു

0
ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഇപ്പോൾ രണ്ടാം ആഴ്‌ചയിലേക്ക് കടന്നിരിക്കുന്നു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ ബോംബാക്രമണം നടത്തിയതോടെ ആരംഭിച്ച യുദ്ധം ഇപ്പോൾ മിഡിൽ ഈസ്റ്റിലുടനീളം വ്യാപിച്ചിരിക്കുന്നു. ഔദ്യോഗിക റിപ്പോർട്ടുകളും...

ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി

0
ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ ഐതിഹാസിക വിജയമാണ് ടീം ഇന്ത്യ കാഴ്‌ചവെച്ചത്. ഈ ചരിത്ര നേട്ടത്തിൽ ടീമിനെയും മലയാളി...

മുജ്‌തബ ഖമേനിയുടെ സ്ഥാനാരോഹണത്തിൽ പ്രതികരിക്കാതെ ട്രംപ്

0
മുജ്‌തബ ഖമനയിയെ ഇറാന്‍റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാത്തിരുന്ന് കാണാമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞത്. ഒരു അഭിമുഖത്തില്‍ പങ്കെടുക്കവെ ആയിരുന്നു ട്രംപിൻ്റെ...

ഇറാൻ്റെ പരമോന്നത നേതാവ് ഇനി മോജ്‌തബ ഖമേനി

0
കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ മകൻ മോജ്‌തബ ഇറാൻ്റെ പുതിയ പരമോന്നത നേതാവ്. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മോജ്‌തബ ഖമനയി. മോജ്‌തബ ഖമേനി ‘ഹൊജ്ജത്തുൽ ഇസ്ലാം’ എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാൻ്റെ...

Featured

More News