7 March 2026

‘ലോകം പൊള്ളുന്നു’; കടന്നു പോയത് ഏറ്റവും ചൂട് കൂടിയ അഞ്ചാമത്തെ ജനുവരി

കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്

ലോകം അനുദിനം ചുട്ട് പഴുത്തു കൊണ്ടിരിക്കുകയാണെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ആ​ഗോള താപനത്തിൻ്റെ ആഘാതങ്ങളാണ് ഇപ്പോൾ പുറത്ത് വന്ന റിപ്പോർട്ടുകൾ. ഭൂമിയിൽ ഇതുവരെ രേഖപ്പെടുത്തിയ കഠിനമായ ചൂടുള്ള അഞ്ചാമത്തെ ജനുവരിയാണ് ഇക്കഴിഞ്ഞ് പോയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

യൂറോപ്യൻ യൂണിയൻ്റെ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസാണ് ഇത് സംബന്ധിച്ച പുതിയ കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചൂടിൽ നേരിയ കുറവുണ്ടായെങ്കിലും, വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ള ശരാശരി താപനിലയേക്കാൾ 1.41 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു ഇക്കഴിഞ്ഞ ജനുവരിയിൽ അനുഭവപ്പെട്ടത്. ​

ലോകത്ത് മനുഷ്യൻ്റെ ഇടപെടലുകൾ കൊണ്ടുണ്ടാക്കിയ പ്രത്യാഘാതങ്ങളാണ് ഇത് എന്നാണ് പഠനങ്ങളും പറയുന്നത്. മനുഷ്യ നിർമ്മിതമായ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലാണ് ഈ മാറ്റത്തിന് പ്രധാന കാരണം.

മിക്ക രാജ്യങ്ങളിലും ശരാശരിയിലും ഉയർന്നതായിരുന്നു രേഖപ്പെടുത്തിയ ചൂട്. ഉത്തരാർദ്ധ ഗോളത്തിലെ രാജ്യങ്ങളിൽ ശരാശരിയേക്കാൾ ഉയർന്ന ചൂടാണ് ഇത്തവണ ജനുവരിയിൽ അനുഭവപ്പെട്ടത്. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടയിലെ ശരാശരി ആഗോള താപനില പാരീസ് ഉടമ്പടി ലക്ഷ്യമിട്ട 1.5 ഡിഗ്രി സെൽഷ്യസ് പരിധി മറികടന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇനിയും താപനില ഉയരാനുള്ള സാധ്യതകളും പറയുന്നുണ്ട്. വരും വർഷങ്ങളിൽ കാലാവസ്ഥാ വ്യതിയാനം കൂടുതൽ തീവ്രമാകുമെന്നും അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News