കോവിഡ് -19 മഹാമാരിയുടെ ആഘാതത്തിൽ നിന്ന് ഇനിയും കരകയറാത്ത തിരുപ്പൂർ നിറ്റ് വെയർ മേഖലയ്ക്ക് വീണ്ടും തിരിച്ചടിയായി, കോട്ടൺ നൂലിന്റെ വിലയിൽ വെള്ളിയാഴ്ച ഒറ്റയടിക്ക് 30 രൂപ വർദ്ധിച്ചു. കഴിഞ്ഞ 18 മാസത്തിനിടെ മാത്രം നൂൽവില കിലോയ്ക്ക് 200 രൂപ ഉയർന്നു. ഈ പ്രവണത തുടർന്നാൽ ഇന്ത്യയുടെ മത്സരശേഷി നഷ്ടപ്പെടുമെന്ന് വസ്ത്ര നിർമ്മാതാക്കൾ ഭയപ്പെടുന്നു.
“ബംഗ്ലാദേശിൽ നിന്നും ചൈനയിൽ നിന്നും വസ്ത്രങ്ങൾ ഇറക്കുമതി ചെയ്യാൻ പോലും ഞങ്ങൾ നിർബന്ധിതരായേക്കാം,” തിരുപ്പൂർ എക്സ്പോർട്ടേഴ്സ് ആൻഡ് മാനുഫാക്ചേഴ്സ് അസോസിയേഷൻ (ടീമ) പ്രസിഡന്റ് എം പി മുത്തുരത്തിനം പറഞ്ഞു.
30s കൌണ്ട് കിലോയ്ക്ക് 370ൽ നിന്ന് 400 രൂപയായും 40s കൌണ്ട് 400ൽ നിന്ന് 430 ആയും ഉയർന്നു. അതുപോലെ തന്നെ നൂലിന്റെ എല്ലാ വകഭേദങ്ങൾക്കും കിലോയ്ക്ക് 30 രൂപ വർധിച്ചു. തുടർച്ചയായുള്ള ഇത്തരം വിലക്കയറ്റം റെഡിമെയ്ഡ് വസ്ത്രമേഖലയെ സാരമായി ബാധിച്ചു. കൂടാതെ, കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു കാൻഡി ഒന്നിന് 45,000 ആയിരുന്ന പരുത്തി വില ഇപ്പോൾ 90,000 ആയി ഉയർന്നു.
ബുദ്ധിശൂന്യമായ പൂഴ്ത്തിവെപ്പ് മൂലമാണ് ഈ വർധനവ് ഉണ്ടായതെന്ന് വ്യവസായികൾ അവകാശപ്പെട്ടു. ഈ പ്രവണത തുടരുകയാണെങ്കിൽ ചെറുകിട ടെക്സ്റ്റൈൽ യൂണിറ്റുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരാകുന്നു. അതിനാൽ, തങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി തിരുപ്പൂർ വസ്ത്ര കയറ്റുമതിക്കാർ ഏപ്രിൽ നാലിന് കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി പിയൂഷ് ഗോയലിനെ കാണാനും പദ്ധതിയിട്ടിട്ടുണ്ട്.























