7 March 2026

ഇന്ത്യക്കുമേലുള്ള ദ്വിതീയ തീരുവകൾ യുഎസ് തടഞ്ഞു വച്ചേക്കുമെന്ന് ട്രംപ് പറയുന്നു

റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കുമേലുള്ള ദ്വിതീയ ഉപരോധങ്ങൾ വർദ്ധിപ്പിക്കുമെന്ന് പറഞ്ഞിരുന്നു

റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്ക് മേൽ യുഎസ് ദ്വിതീയ തീരുവ ചുമത്തില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചു. യുഎസ് അധിക ദ്വിതീയ താരിഫുകൾ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ ഇന്ത്യയെ അത് ബാധിക്കുമായിരുന്നു എന്ന ആശങ്ക ഉണ്ടായിരുന്നു.

“ശരി, അദ്ദേഹത്തിന് (റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്) ഒരു എണ്ണ ഉപഭോക്താവിനെ നഷ്‌ടപ്പെട്ടു. അതായത് എണ്ണയുടെ 40 ശതമാനത്തോളം ഇന്ത്യയായിരുന്നു. നിങ്ങൾക്കറിയാവുന്നത് പോലെ, ചൈന ധാരാളം കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഞാൻ ദ്വിതീയ ഉപരോധം അല്ലെങ്കിൽ ദ്വിതീയ താരിഫ് എന്ന് വിളിക്കുന്നത് ചെയ്‌താൽ, അവരുടെ കാഴ്‌ചപ്പാടിൽ അത് വളരെ വിനാശകരമായിരിക്കും. ഞാൻ അത് ചെയ്യേണ്ടി വന്നാൽ, ഞാൻ അത് ചെയ്യും. ഒരുപക്ഷേ, ഞാൻ അത് ചെയ്യേണ്ടതില്ലായിരിക്കാം,” -ട്രംപ് വെള്ളിയാഴ്‌ച ഇങ്ങനെ പറഞ്ഞു.

പുടിനുമായുള്ള ഉന്നതതല ഉച്ചകോടിയിൽ പങ്കെടുക്കാൻ അലാസ്‌കയിലേക്ക് പോകുംവഴി എയർഫോഴ്‌സ് വണ്ണിൽ ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഒരു ധാരണയും ഇല്ലാതെയാണ് യോഗം അവസാനിച്ചത്.

ബുധനാഴ്‌ച യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഉച്ചകോടി യോഗത്തിൽ ട്രംപും പുടിനും തമ്മിൽ “കാര്യങ്ങൾ ശരിയായില്ലെങ്കിൽ”, റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കുമേലുള്ള ദ്വിതീയ ഉപരോധങ്ങൾ വർദ്ധിപ്പിക്കുമെന്ന് പറഞ്ഞിരുന്നു.

ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ ബെസെന്റ് പറഞ്ഞു, “എല്ലാവരും പ്രസിഡന്റ് പുടിനിൽ നിരാശരാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹം കൂടുതൽ പൂർണമായ രീതിയിൽ ചർച്ചക്ക്‌ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. അദ്ദേഹം ചർച്ചകൾക്ക് തയ്യാറായേക്കാമെന്ന് തോന്നുന്നു.”

“റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കാർക്ക് മേൽ ഞങ്ങൾ ദ്വിതീയ താരിഫ് ചുമത്തുന്നു. കാര്യങ്ങൾ ശരിയായി നടക്കുന്നില്ലെങ്കിൽ ഉപരോധങ്ങളോ ദ്വിതീയ താരിഫുകളോ വർദ്ധിക്കുമെന്ന് എനിക്ക് കാണാൻ കഴിയും,” -അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു.

ഉപരോധങ്ങൾ വർദ്ധിപ്പിക്കാൻ കഴിയുമോ അതോ അയവുവരുത്താൻ കഴിയുമോ എന്നതിനെക്കുറിച്ച് ബെസെന്റ് പറഞ്ഞിരുന്നു, “ഉപരോധങ്ങൾ വർദ്ധിപ്പിക്കാം, അവ അയവുവരുത്താം. അവക്ക് ഒരു നിശ്ചിത ജീവിതം ഉണ്ടാകാം. അവ അനിശ്ചിതമായി തുടരാം.”

ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരുന്ന റഷ്യൻ എണ്ണയുടെ ഡൽഹി വാങ്ങലുകൾക്ക് 25 ശതമാനം ഉൾപ്പെടെ ട്രംപ് ഇന്ത്യക്ക് മൊത്തം 50 ശതമാനം തീരുവ ചുമത്തി.

ഇന്ത്യയെ ലക്ഷ്യം വെയ്‌ക്കുന്നത് അന്യായവും യുക്തി രഹിതവുമാണെന്ന് താരിഫുകളോട് പ്രതികരിച്ചു കൊണ്ട് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

“ഏതൊരു പ്രധാന സമ്പദ്‌വ്യവസ്ഥയെയും പോലെ, ഇന്ത്യയും അതിൻ്റെ ദേശീയ താൽപ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും,” -എന്നും പറഞ്ഞുവെച്ചു.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News