റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്ക് മേൽ യുഎസ് ദ്വിതീയ തീരുവ ചുമത്തില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചു. യുഎസ് അധിക ദ്വിതീയ താരിഫുകൾ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ ഇന്ത്യയെ അത് ബാധിക്കുമായിരുന്നു എന്ന ആശങ്ക ഉണ്ടായിരുന്നു.
“ശരി, അദ്ദേഹത്തിന് (റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്) ഒരു എണ്ണ ഉപഭോക്താവിനെ നഷ്‌ടപ്പെട്ടു. അതായത് എണ്ണയുടെ 40 ശതമാനത്തോളം ഇന്ത്യയായിരുന്നു. നിങ്ങൾക്കറിയാവുന്നത് പോലെ, ചൈന ധാരാളം കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഞാൻ ദ്വിതീയ ഉപരോധം അല്ലെങ്കിൽ ദ്വിതീയ താരിഫ് എന്ന് വിളിക്കുന്നത് ചെയ്‌താൽ, അവരുടെ കാഴ്‌ചപ്പാടിൽ അത് വളരെ വിനാശകരമായിരിക്കും. ഞാൻ അത് ചെയ്യേണ്ടി വന്നാൽ, ഞാൻ അത് ചെയ്യും. ഒരുപക്ഷേ, ഞാൻ അത് ചെയ്യേണ്ടതില്ലായിരിക്കാം,” -ട്രംപ് വെള്ളിയാഴ്‌ച ഇങ്ങനെ പറഞ്ഞു.
പുടിനുമായുള്ള ഉന്നതതല ഉച്ചകോടിയിൽ പങ്കെടുക്കാൻ അലാസ്‌കയിലേക്ക് പോകുംവഴി എയർഫോഴ്‌സ് വണ്ണിൽ ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഒരു ധാരണയും ഇല്ലാതെയാണ് യോഗം അവസാനിച്ചത്.
ബുധനാഴ്‌ച യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഉച്ചകോടി യോഗത്തിൽ ട്രംപും പുടിനും തമ്മിൽ “കാര്യങ്ങൾ ശരിയായില്ലെങ്കിൽ”, റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കുമേലുള്ള ദ്വിതീയ ഉപരോധങ്ങൾ വർദ്ധിപ്പിക്കുമെന്ന് പറഞ്ഞിരുന്നു.
ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ ബെസെന്റ് പറഞ്ഞു, “എല്ലാവരും പ്രസിഡന്റ് പുടിനിൽ നിരാശരാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹം കൂടുതൽ പൂർണമായ രീതിയിൽ ചർച്ചക്ക് വരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. അദ്ദേഹം ചർച്ചകൾക്ക് തയ്യാറായേക്കാമെന്ന് തോന്നുന്നു.”
“റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കാർക്ക് മേൽ ഞങ്ങൾ ദ്വിതീയ താരിഫ് ചുമത്തുന്നു. കാര്യങ്ങൾ ശരിയായി നടക്കുന്നില്ലെങ്കിൽ ഉപരോധങ്ങളോ ദ്വിതീയ താരിഫുകളോ വർദ്ധിക്കുമെന്ന് എനിക്ക് കാണാൻ കഴിയും,” -അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു.
ഉപരോധങ്ങൾ വർദ്ധിപ്പിക്കാൻ കഴിയുമോ അതോ അയവുവരുത്താൻ കഴിയുമോ എന്നതിനെക്കുറിച്ച് ബെസെന്റ് പറഞ്ഞിരുന്നു, “ഉപരോധങ്ങൾ വർദ്ധിപ്പിക്കാം, അവ അയവുവരുത്താം. അവക്ക് ഒരു നിശ്ചിത ജീവിതം ഉണ്ടാകാം. അവ അനിശ്ചിതമായി തുടരാം.”
ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരുന്ന റഷ്യൻ എണ്ണയുടെ ഡൽഹി വാങ്ങലുകൾക്ക് 25 ശതമാനം ഉൾപ്പെടെ ട്രംപ് ഇന്ത്യക്ക് മൊത്തം 50 ശതമാനം തീരുവ ചുമത്തി.
ഇന്ത്യയെ ലക്ഷ്യം വെയ്‌ക്കുന്നത് അന്യായവും യുക്തി രഹിതവുമാണെന്ന് താരിഫുകളോട് പ്രതികരിച്ചു കൊണ്ട് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
“ഏതൊരു പ്രധാന സമ്പദ്‌വ്യവസ്ഥയെയും പോലെ, ഇന്ത്യയും അതിൻ്റെ ദേശീയ താൽപ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും,” -എന്നും പറഞ്ഞുവെച്ചു.























