വെനിസ്വേലയിൽ നടത്താൻ പദ്ധതിയിടുന്ന വ്യോമാക്രമണങ്ങളെക്കുറിച്ച്ൾക്കായി യുഎസ് അടുത്ത ആഴ്ചകളിൽ പരിശീലനം നടത്തിവരികയാണെന്ന് പ്രതിരോധ ഉദ്യോഗസ്ഥനെയും ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റയെയും ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ (WSJ) റിപ്പോർട്ട് ചെയ്തു.
വെനിസ്വേലൻ സർക്കാർ മയക്കുമരുന്ന് തീവ്രവാദ കാർട്ടലുകൾ പ്രവർത്തിപ്പിക്കുന്നുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിക്കുകയും ശനിയാഴ്ച രാജ്യത്തിന്റെ വ്യോമാതിർത്തി “എല്ലാ വിമാനക്കമ്പനികൾക്കും, പൈലറ്റുമാർക്കും, മയക്കുമരുന്ന് വ്യാപാരികൾക്കും, മനുഷ്യക്കടത്തുകാർക്കും” അടച്ചിടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. .
കരീബിയൻ കടലിൽ യുഎസ് നാവിക സേനയുടെ സാന്നിധ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ ഭീഷണി ഉയർന്നത്. ട്രംപിന്റെ ഉത്തരവനുസരിച്ച് സെപ്റ്റംബർ മുതൽ മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന 20 ലധികം കപ്പലുകൾ ആക്രമിക്കപ്പെട്ടു.
വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ രാജിവച്ചില്ലെങ്കിൽ തന്നെ പുറത്താക്കുന്നതിനെക്കുറിച്ച് പരിഗണിക്കുമെന്ന് കഴിഞ്ഞ ആഴ്ചത്തെ രഹസ്യ ഫോൺ കോളിൽ ട്രംപ് പറഞ്ഞതായി ഡബ്ല്യുഎസ്ജെ റിപ്പോർട്ട് ചെയ്തു. സംഭാഷണം നടന്നതായി ഇരുപക്ഷവും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ബലപ്രയോഗത്തിലൂടെ മഡുറോയെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണം ട്രംപ് മുമ്പ് നിഷേധിച്ചിരുന്നു.
ഓഗസ്റ്റിൽ, മഡുറോയെ അറസ്റ്റ് ചെയ്യുന്നതിനുള്ള പാരിതോഷികം യുഎസ് 50 മില്യൺ ഡോളറായി വർദ്ധിപ്പിച്ചുക്കുകയുണ്ടായി .അതേസമയം, ശനിയാഴ്ച, വെനിസ്വേലൻ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ വിമാനങ്ങൾക്കെതിരായ ഭീഷണിയെ കൊളോണിയൽ ആക്രമണമായി തള്ളിക്കളഞ്ഞു.























