7 March 2026

വൈഭവ് ഗാന്ധി വധക്കേസ്; ലോറൻസ് ബിഷ്ണോയി സംഘത്തിലെ അഞ്ചുപേർ പിടിയിൽ

ഒരാൾക്ക് കാലിൽ വെടിയേറ്റ് പരുക്കേറ്റു കീഴടങ്ങി ഒപ്പം മറ്റ് നാലുപേരെയും പിടികൂടുകയായിരുന്നു

വടക്കൻ ദില്ലിയിലെ ബവാന വ്യവസായ മേഖലയിലെ 35-കാരനായ ബിസിനസുകാരൻ വൈഭവ് ഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അഞ്ച് അംഗങ്ങളെ അറസ്റ്റ് ചെയ്‌തതായി റിപ്പോർട്ട്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിൻതുടർന്നത്.

സംശയം തോന്നി ചോദ്യം ചെയ്യുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ പൊലീസിന് നേരെ വെടിയുതിർക്കുകയും സ്വയംരക്ഷക്കായി പോലീസ് തിരിച്ചു വെടിവെക്കുകയും ചെയ്‌തതായി അധികൃതർ വ്യക്തമാക്കി. ഒരാൾക്ക് കാലിൽ വെടിയേറ്റ് പരുക്കേറ്റു കീഴടങ്ങി ഒപ്പം മറ്റ് നാലുപേരെയും പിടികൂടുകയായിരുന്നു.

ഫെബ്രുവരി 9ന് ഉച്ചയ്ക്ക് 12.50ഓടെ ഡി.എസ്.ഐ.ഡി.സി വ്യവസായ മേഖലയിലെ സെക്ടർ 4-ലുള്ള ഫാക്ടറിക്ക് സമീപമാണ് സംഭവം നടന്നത്. പ്ലാസ്റ്റിക് ഗ്രാന്യൂൾസ് നിർമ്മാതാവായ വൈഭവ് ഗാന്ധിയെ മോട്ടോർ സൈക്കിളുകളിൽ എത്തിയ നാലംഗ സംഘം പിന്തുടർന്ന് നിരവധി തവണ വെടിവെച്ചതായി അന്വേഷണ സംഘം പറഞ്ഞു. ഇരയുടെ കാറിൻ്റെ താക്കോൽ തട്ടിയെടുക്കാൻ ശ്രമിക്കുകയും ഓപ്പം ലാപ്ടോപ്പ് ബാഗ് പിടിച്ചുവാങ്ങുകയും ചെയ്‌തതായും പൊലീസ് പറഞ്ഞു.

വെടിയുണ്ടകളിൽ ഒന്ന് താടിയിൽ തുളച്ചു കയറിയതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ ഗാന്ധിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവശേഷം കാറിൽ നിന്ന് ഏകദേശം ഒരു കോടി രൂപ പൊലീസ് കണ്ടെടുത്തിരുന്നു.

കൊലപാതകത്തിന് പിന്നാലെ ലോറൻസ് ബിഷ്‌ണോയി സംഘം സോഷ്യൽ മീഡിയയിൽ ഉത്തരവാദിത്തം ഏറ്റെടുത്തതായി പൊലീസ് അറിയിച്ചു. രൺദീപ് മാലിക് അനിൽ പണ്ഡിറ്റ് എന്ന അക്കൗണ്ടിലൂടെ പുറത്തുവന്ന പോസ്റ്റിൽ വിവിധ ഗുണ്ടാസംഘങ്ങളുടെ പേരിൽ ആക്രമണം നടത്തിയതാണെന്ന് അവകാശപ്പെട്ടിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുക ആണെന്നും മറ്റ് ബന്ധങ്ങൾ പരിശോധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News