7 March 2026

വാളും വടികളുമായി വിഎച്ച്പി പ്രവർത്തകർ രാമനവമി ഘോഷയാത്രയിൽ

ന്ദുക്കൾ അവരുടെ സുരക്ഷക്കായി ആയുധം ഉപയോഗിക്കും.

രാമനവമി ഘോഷയാത്രക്കിടെ ആയുധ അഭ്യാസം നടത്തി വിഎച്ച്പി. ബംഗാളിൽ നടന്ന ഘോഷയാത്രയിലാണ് വാളും വടികളുമായി വിഎച്ച്പി പ്രവർത്തകർ രംഗത്തെത്തിയത്. ആയുധങ്ങൾ പ്രദർശിപ്പിക്കുന്നതിന് കൊൽക്കത്ത ഹൈക്കോടതി വിലക്ക് എർപ്പെടുത്തിയിരുന്നു.

എന്നാൽ ആയുധ പ്രദർശനം നടത്തിയവരെ ന്യായീകരിച്ച് ബിജെപി നേതാവ് രംഗത്തെത്തി. ഹിന്ദുക്കൾ അവരുടെ ഇഷ്‌ടപ്രകാരം ആഘോഷിക്കും. ഹിന്ദുക്കൾ അവരുടെ സുരക്ഷക്കായി ആയുധം ഉപയോഗിക്കും. അതെങ്ങനെ കുറ്റകൃത്യമാകുമെന്നും ബിജെപി നേതാവ് ദിലീപ് ഘോഷ് ചോദിച്ചു.

സംസ്ഥാനത്തെ പല ജില്ലകളിലും രാമനവമിയോട് അനുബന്ധിച്ച് നടന്ന റാലികളിൽ ആയുധങ്ങളുടെ തുറന്ന പ്രദർശനം നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചതിനെ തുടർന്നാണ് ഘോഷിൻ്റെ പ്രതികരണം.

മാൾഡയിൽ, നിരോധനാജ്ഞകൾ അവഗണിച്ച് രാമകൃഷ്‌ണ പള്ളി മൈതാനത്ത് നിന്ന് നടന്ന ഘോഷയാത്രയിൽ ആളുകൾ വലിയ വാളുകൾ വീശിയതായി റിപ്പോർട്ടുണ്ട്. ഹൗറയിലെ സംക്രെയ്‌ലിലും, പോലീസ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ റാലികളിൽ ആളുകൾ ആയുധധാരികളായിരുന്നു ഇത് അവർക്കെതിരെ നിയമ നടപടിക്ക് കാരണമായേക്കാം എന്നും റിപ്പോർട്ട് ഉണ്ട്.

രാമനവമി ആഘോഷങ്ങള്‍ നടക്കുന്നതിനിടയില്‍ ഒരു കൂട്ടമാളുകള്‍ യുപിയിലെ പ്രയാഗ്രാജില്‍ കാവിക്കൊടിയുമായി ദര്‍ഗക്ക് മുകളില്‍ വലിഞ്ഞുകയറി മുദ്രാവാക്യം വിളിച്ചു. സികന്ദ്ര പ്രദേശത്തെ സലാര്‍ മസൂദ് ഖാസി മിയാന്‍ ദര്‍ഗയിലാണ് സംഭവം. ഇതിൻ്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഗംഗാനഗര്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദര്‍ഗക്ക് മുകളിലേക്ക് ഒരു സംഘം അതിക്രമിച്ച് കയറിയത്. ദര്‍ഗയുടെ മിനാരങ്ങള്‍ക്ക് സമീപത്ത് ഇവര്‍ കൊടികള്‍ പറത്തുകയും ചെയ്‌തു. വൈറലാവുന്ന വീഡിയോയില്‍ ദര്‍ഗക്ക് മുകളില്‍ മൂന്നുപേര്‍ നില്‍ക്കുന്നതാണ് കാണുന്നത്. ഇവര്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ അത് ഏറ്റുവിളിക്കാന്‍ ഡസന്‍ കണക്കിനാളുകളും ദര്‍ഗക്ക് സമീപത്തായി എത്തിയിരുന്നു. ബൈക്കുകളിലെത്തിയ സംഘം പ്രദേശത്ത് പൊലീസ് എത്തുന്നതിന് മുമ്പ് കടന്നുകളഞ്ഞു.

വലതുപക്ഷ സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന മനേന്ദ്ര പ്രതാപ് സിംഗിനെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇയാള്‍ അലഹബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേതാവാണെന്നും മുന്‍ കര്‍ണിസേന ബിജെപി നേതാവാണെന്നുമാണ് എഫ്ബി പ്രൊഫൈലില്‍ കാണിക്കുന്നത്.

ദര്‍ഗക്ക് മുകളില്‍ കയറി കൊടി വീശുന്ന വീഡിയോ ഇയാള്‍ തന്നെ എഫ്ബിയില്‍ പങ്കുവച്ചിട്ടുണ്ട്. സലാര്‍ മസൂദ് ഗാസി കടന്നുകയറ്റക്കാരനാണെന്നും തീര്‍ത്ഥാടന കേന്ദ്രമായ പ്രയാഗ്രാജില്‍ ദര്‍ഗ പാടില്ലെന്നും അത് തകര്‍ക്കണമെന്നുമാണ് ഇയാള്‍ വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ എത്തുന്ന ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് ഈ ദര്‍ഗയെന്നും പ്രദേശത്ത് ക്രമസമാധാനം നിലനിര്‍ത്തേണ്ട പൊലീസുകാര്‍ക്കെതിരെ ആദ്യം നടപടിയുണ്ടാകുമെന്നും ഗംഗാനഗര്‍ ഡിസിപി കുല്‍ദീപ് സിംഗ് ഗുണാവത്ത് വ്യക്തമാക്കിയിട്ടുണ്ട്.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News