7 March 2026

വഖഫ് ഭേദഗതി നിയമം; വന്നത് കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സുപ്രീം കോടതി വിധി

മെയ് മാസം അഞ്ചാം തീയതി വരെ നിലവിൽ ഈ നിയമഭേദഗതി അനുസരിച്ച് ഒരു വക്കഫ് പ്രോപ്പർട്ടിയും വക്കഫ് പ്രോപ്പർട്ടി അല്ല എന്ന് പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിന് കഴിയില്ല.

വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി സുപ്രീം കോടതി പറഞ്ഞത് എന്തൊക്കെയാണ് എന്ന് നോക്കാം. ഇന്ന് സുപ്രീം കോടതിയിൽ നടന്ന വിശദമായ വാദത്തിനൊടുവിൽ സുപ്രീംകോടതി എത്തിയ തീർപ്പിൽ വക്കഫ് ബോർഡുകളിൽ നിയമനം നടത്തരുത് എന്ന് പറയുന്നു. മെയ് അഞ്ചാം തീയതി ആയിരിക്കും വിഷയത്തിൽ വിധി പുറപ്പെടുവിക്കുക അത് വരെ താൽക്കാലികമായ ഒരു സ്റ്റേ ആണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്.

നിലവിൽ സുപ്രീം കോടതി പറഞ്ഞിട്ടുള്ളത് ഇങ്ങിനെയാണ്‌ : വക്കഫ് ബോർഡുകളിൽ നിയമനം നടത്തരുത്, വക്കഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരുകയും വേണം. അതായത് വക്കഫ് കൗൺസിലിലും സംസ്ഥാനത്തെ വക്കഫ് ബോഡികളിലും മുസ്ലീങ്ങൾ അല്ലാത്തവരെ നിയമിച്ചുകൊണ്ടുള്ള നിയമനം നടത്തരുത് . അത് പാലിച്ചുകൊള്ളാം എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിക്ക് ഉറപ്പും നൽകിയിട്ടുണ്ട്.

അതിനു പുറമെ നിലവിൽ 1995ലെ വക്കഫ് നിയമപ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന വഖഫ് പ്രോപ്പർട്ടികളിൽ ഒരുതരത്തിലുള്ള ഡിനോട്ടിഫിക്കേഷൻ വഴിയും മാറ്റം വരുത്തരുത് എന്ന് പറയുന്നു. വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണം. വഖഫ് ആയതോ വഖഫ് ആയി ഉപയോഗിക്കുന്നതോ ആയ സ്വത്തുക്കളിൽ മാറ്റം വരുത്തുന്നതിനും വിലക്കുണ്ട് . വഖഫ് ബൈ യൂസർ അഥവാ ഉപയോഗത്താലുള്ള വക്കഫ് ആ അർത്ഥത്തിലും വരുന്ന പ്രോപ്പർട്ടിയുടെ കാര്യത്തിലും ഡിനോട്ടിഫിക്കേഷൻ അരുത്. എന്ന് പറഞ്ഞാൽ മെയ് മാസം അഞ്ചാം തീയതി വരെ നിലവിൽ ഈ നിയമഭേദഗതി അനുസരിച്ച് ഒരു വക്കഫ് പ്രോപ്പർട്ടിയും വക്കഫ് പ്രോപ്പർട്ടി അല്ല എന്ന് പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിന് കഴിയില്ല.

അതേപോലെ തന്നെ കേന്ദ്ര വക്കഫ് കൗൺസിലിൽ ഒരു പുതിയ അംഗത്തെ പോലും നിയമിക്കാനും കേന്ദ്രസർക്കാരിന് കഴിയില്ല. ഏറ്റവും പ്രധാനപ്പെട്ട ആർഗ്യുമെന്റുകൾ വക്കഫ് ബോർഡുകളിലും വക്കഫ് കൗൺസിലുകളിലും മുസ്ലിം ഇതര വിഭാഗങ്ങളിൽ നിന്നുള്ളവർ എത്തുന്നത് ഭരണഘടനയുടെ തുല്യത എന്ന അവകാശത്തെ ബാധിക്കില്ല എന്നുള്ളതാണ്. അതുകൊണ്ട് മുസ്ലിം വിഭാഗങ്ങളിൽ നിന്നുള്ളവരല്ലാതെ മറ്റു വിഭാഗങ്ങളിൽ നിന്നുള്ളവരെ നിയമിക്കരുത് . എക്സ് ഓഫീഷ്യൂ അംഗങ്ങളായി മുസ്ലിം ഇതര വിഭാഗത്തിൽ പെട്ടവർക്ക് തുടരാം. അതിലൊന്ന് കിരൺ റിജിജു ആണ് ന്യൂനപക്ഷേമകാര്യ വകുപ്പ് മന്ത്രി. മറ്റൊന്ന് ഒരു ജോയിന്റ് സെക്രട്ടറിയാണ്. വക്കഫിന്റെ ചുമതലയുള്ള ഒരു ജോയിന്റ് സെക്രട്ടറി. തേപോലെ സ്വത്ത് തീരുമാനങ്ങളിൽ ജില്ലാ കളക്ടർമാർ തുടർ നടപടി എടുക്കരുത് എന്നും ഈ വിധിയിൽ പറയുന്നു.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News