7 March 2026

വീട്ടില്‍ വിവാഹം നടക്കുന്നു, അമ്മയുടെ മൃതദേഹം നാലുദിവസം കഴിഞ്ഞ് ഏറ്റുവാങ്ങാമെന്ന് മകന്‍

മാതാപിതാക്കളെ ഇടയ്ക്കെങ്കിലും വിളിച്ച് സുഖവിവരം അന്വേഷിച്ചിരുന്നത് ഇളയ മകനായിരുന്നു എന്നും മറ്റ് ബന്ധുക്കൾ മാതാപിതാക്കളോടൊരുവിധ ബന്ധവുമില്ലായിരുന്നുവെന്നും രവി ചൗബേ പറഞ്ഞു.

ഉത്തർപ്രദേശിലെ ജൗൻപൂരിൽ വച്ച് മനുഷ്യാവബോധത്തെ ഞെട്ടിക്കുന്ന ഒരു സംഭവം പുറത്തുവന്നു. വീട്ടിൽ വിവാഹ ഒരുക്കങ്ങളുണ്ടെന്ന കാരണം പറഞ്ഞ് അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാൻ മകൻ വിസമ്മതിച്ചു. ദീർത്തകാലമായി അസുഖബാധിതയായിരുന്ന ശോഭാ ദേവി താമസിച്ചിരുന്ന വൃദ്ധസദനത്തിലാണ് മരണം സംഭവിച്ചത്. വിവരം അറിയിച്ചപ്പോൾ, “നാലുദിവസം മൃതദേഹം ഡീപ്‌ ഫ്രീസറിൽ വയ്ക്കൂ, ഇപ്പോൾ വീട്ടിലേക്ക് കൊണ്ടുവരുന്നത് അശുഭകരമാണ്,” എന്നായിരുന്നു മകന്റെ മറുപടി.

ഗോരഖ്പൂർ സ്വദേശികളായ ഭുവൽ ഗുപ്തയ്ക്കും ശോഭാ ദേവിക്കും ആറു മക്കളുണ്ട്—മൂന്ന് ആൺമക്കളും മൂന്ന് പെൺമക്കളും. എന്നാൽ ഒരു വർഷം മുൻപ് ഉണ്ടായ കുടുംബതർക്കത്തെ തുടർന്ന് മൂത്ത മകൻ ഇവരെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. ദുഃഖിതനായ ഭുവൽ ജീവൻ ഒടുക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇടപെട്ട് അയോധ്യയിലേക്കോ മധുരയിലേക്കോ പോകാൻ ഉപദേശം നൽകി.

അയോധ്യയിൽ താമസ സൗകര്യമില്ലാതായതിനെ തുടർന്ന് ദമ്പതികൾ മധുരയിലേക്ക് പോകുകയും പിന്നീട് ജൗൻപൂരിലെ വൃദ്ധസദനത്തിൽ താമസമാരംഭിക്കുകയും ചെയ്തു. കുറച്ച് മാസങ്ങൾക്കുമുമ്പ് ശോഭാ ദേവിക്ക് കാലിൽ അസുഖം രൂക്ഷമാവുകയും നവംബർ 19-ന് ചികിത്സയ്ക്കിടെ അവർ മരിക്കുകയും ചെയ്തു.

ഭുവൽ ഇളയ മകനെ വിവരം അറിയിച്ചപ്പോൾ, “മൂത്ത ചേട്ടനോട് ചോദിചിട്ട് പറയും” എന്നായിരുന്നു മറുപടി. പിന്നീട്, വീട്ടിൽ മൂത്ത സഹോദരന്റെ മകന്റെ വിവാഹം നടക്കുന്നതിനാൽ, മൃതദേഹം നാല് ദിവസം ഫ്രീസറിൽ സൂക്ഷിക്കാൻ ആവശ്യപ്പെട്ടുവെന്നാണ് ഭുവൽ പറഞ്ഞത്. വിവാഹ സമയത്ത് മൃതദേഹം വീട്ടിൽ കൊണ്ടുവരുന്നത് അശുഭമാണെന്നായിരുന്നു അവരുടെയും വാദം.

സ്ഥിതിഗതികൾ മനസ്സിലാക്കിയ വൃദ്ധസദനത്തിന്റെ ഉടമ രവി കുമാർ ചൗബേ നേരിട്ട് മക്കളെ വിളിക്കുകയും സംഭവത്തെക്കുറിച്ച് ബന്ധുക്കളെയും അറിയിക്കുകയും ചെയ്തു. ചില ബന്ധുക്കൾ അവസാനമായി ശോഭാ ദേവിയെ കാണണമെന്ന് അറിയിച്ചു. തുടർന്ന്, മക്കൾ മൃതദേഹം ഏറ്റുവാങ്ങി ജൗൻപൂരിലേക്ക് കൊണ്ടുപോയെങ്കിലും അന്തിമോപചാരങ്ങൾ ഒന്നും നിർവഹിക്കാതെ തന്നെ മൂത്ത മകൻ സംസ്കാരം നടത്തി.

മാതാപിതാക്കളെ ഇടയ്ക്കെങ്കിലും വിളിച്ച് സുഖവിവരം അന്വേഷിച്ചിരുന്നത് ഇളയ മകനായിരുന്നു എന്നും മറ്റ് ബന്ധുക്കൾ മാതാപിതാക്കളോടൊരുവിധ ബന്ധവുമില്ലായിരുന്നുവെന്നും രവി ചൗബേ പറഞ്ഞു.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News