7 March 2026

യമുനയിൽ വിഷം കലർത്തിയെന്ന അവകാശ വാദത്തിൽ കെജ്‌രിവാളിനെതിരെ കേസെടുക്കുമോ?

ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്‌ടിച്ചതിന് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് നിയമത്തിലെ സെക്ഷൻ 2 (ഡി), 54 എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ അയച്ചു

ഡൽഹിയിലെ ജലവിതരണം തടസപ്പെടുത്തി ഹരിയാന സർക്കാർ യമുനയിൽ വിഷം കലർത്തുകയാണെന്ന വിവാദ പരാമർശത്തിന് പിന്നാലെ ആം ആദ്‌മി പാർട്ടി (എഎപി) തലവൻ അരവിന്ദ് കെജ്‌രിവാളിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ തെളിവ് തേടി. ബുധനാഴ്‌ച രാത്രി എട്ട് മണിക്കകം കെജ്‌രിവാളിനോട് പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് ബോഡി ചൊവ്വാഴ്‌ച നോട്ടീസ് അയച്ചിരുന്നുവെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്‌തു.

അയൽ സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധം

നിയമ വ്യവസ്ഥകളും മുൻകാല വിധികളും ഉദ്ധരിച്ച് ഇത്തരം പ്രസ്‌താവനകൾ തെറ്റിദ്ധരിപ്പിക്കുന്നതോ ദേശീയോദ്ഗ്രഥനത്തിനും പൊതുസൗഹാർദ്ദത്തിനും എതിരാണെന്ന് കണ്ടെത്തിയാൽ മൂന്ന് വർഷം വരെ തടവ് ലഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകി. ആരോപണങ്ങൾ പ്രാദേശിക ഗ്രൂപ്പുകൾക്കിടയിൽ ശത്രുത സൃഷ്‌ടിക്കുമെന്നും അയൽ സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കുമെന്നും ജലക്ഷാമത്തെ കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമായേക്കാമെന്നും അതിൽ പറയുന്നു.

അതിനിടെ, യമുന നദിയിലെ ജലം വിഷലിപ്‌തമാക്കിയെന്ന അവകാശവാദത്തിൽ ആം ആദ്‌മി പാർട്ടി (എഎപി) കൺവീനർ അരവിന്ദ് കെജ്‌രിവാളിനെതിരെ എഫ്ഐആർ ഫയൽ ചെയ്യുമെന്ന് ഹരിയാന സർക്കാർ ബുധനാഴ്‌ച അറിയിച്ചു.

ഹരിയാന റവന്യൂ, ദുരന്തനിവാരണ മന്ത്രി വിപുൽ ഗോയൽ എഎൻഐയോട് പറഞ്ഞു, -“തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും ഡൽഹിയിലെയും ഹരിയാനയിലെയും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്‌ടിച്ചതിന് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് നിയമത്തിലെ സെക്ഷൻ 2 (ഡി), 54 എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ അയച്ചിട്ടുണ്ട്. എന്ത് വസ്‌തുതകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ പ്രസ്‌താവനകൾ നടത്തുന്നതെന്നും കമ്മീഷൻ അരവിന്ദ് കെജ്രിവാളിനോട് ചോദിച്ചിട്ടുണ്ട്.

കെജ്രിവാൾ പറഞ്ഞത്

ഹരിയാനയിൽ നിന്ന് ഡൽഹിയിലേക്ക് എത്തുന്ന യമുന നദീജലത്തിൽ വിഷം കലർന്നതാണ് വൻ തർക്കത്തിന് കാരണമായതെന്ന് കെജ്‌രിവാൾ തിങ്കളാഴ്‌ച ആരോപിച്ചിരുന്നു.

ഹരിയാനയിൽ നിന്നും യുപിയിൽ നിന്നുമാണ് ഡൽഹിയിലെ ജനങ്ങൾക്ക് കുടിക്കാൻ വെള്ളം ലഭിക്കുന്നത്. യമുനയിൽ ഹരിയാനയിൽ നിന്നാണ് ഡൽഹിയിലേക്ക് വെള്ളം ഒഴുകുന്നത്. ബിജെപിയുടെ ഹരിയാന സർക്കാർ യമുനയിലെ വെള്ളത്തിൽ വിഷം കലർത്തി. എന്നിരുന്നാലും, ആ വെള്ളം ഡൽഹിയിലേക്ക് വരുന്നത് തടയാൻ ഡൽഹി ജൽ ബോർഡ് ജാഗ്രത പുലർത്തി.

അത് ഡൽഹിയിൽ കൂട്ട വംശഹത്യക്ക് കാരണമാകുമായിരുന്നു. ജലശുദ്ധീകരണ പ്ലാൻ്റുകൾക്ക് പോലും ശുദ്ധീകരിക്കാൻ കഴിയാത്ത വിധത്തിലുള്ള വിഷമാണ് ബിജെപി സർക്കാർ വെള്ളത്തിൽ കലക്കിയതെന്നും കെജ്രിവാളിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്‌തു.

ഡൽഹിയുടെ മൂന്നിലൊന്ന് ഭാഗങ്ങളിലും ഇത് ജലക്ഷാമത്തിന് കാരണമായി. രണ്ട് ശത്രു രാജ്യങ്ങളാണ് ഇത്തരം രാഷ്ട്രീയം ചെയ്യുന്നത്. അമേരിക്ക ജപ്പാനിൽ ആണവ ബോംബ് വെച്ചത് പോലെ നദീജലത്തെ വിഷലിപ്‌തമാക്കാൻ ചില രാജ്യങ്ങൾ ജൈവായുധങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ ബിജെപി സർക്കാരും അത് തന്നെയാണ് ചെയ്‌തത്. ഡൽഹിയിൽ അരാജകത്വം സൃഷ്‌ടിക്കാനാണ് അവർ ഇത് ചെയ്‌തത്, അതിനാൽ ഡൽഹിയിലെ ജനങ്ങൾ മരിക്കുന്നു. കുറ്റം ആം ആദ്‌മി പാർട്ടിയുടെ മേൽ വരും,” -മുൻ ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയും കോൺഗ്രസും വിമർശിച്ചു

ഡൽഹിയിലെ കർത്താർ നഗറിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കെജ്‌രിവാളിൻ്റെ അവകാശ വാദത്തിനെതിരെ ആഞ്ഞടിച്ചത്. “ഒരു മുൻ മുഖ്യമന്ത്രി ഹരിയാനയിലെ ജനങ്ങൾക്കെതിരെ ദുരുദ്ദേശ്യപരമായ ആരോപണങ്ങൾ ഉന്നയിച്ചു. തോൽവി ഭയന്ന് എഎപി ആളുകൾ നിരാശരായി. ഹരിയാന ഡൽഹിയിൽ നിന്ന് വ്യത്യസ്തമാണോ? അവർക്ക് ഡൽഹിയിൽ മക്കളും ബന്ധുക്കളും ഇല്ലേ? അവർ സ്വന്തം ആളുകൾക്ക് വിഷം കലർത്തുമോ? പ്രധാനമന്ത്രി മോദിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്‌തു.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News