7 March 2026

മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ മത്സരിച്ചാൽ യുഡിഎഫ് കോട്ട പിളരുമോ? അശ്വിനിയുടെ പരിഭവം ബിജെപിക്ക് തിരിച്ചടിയോ?

മഞ്ചേശ്വരത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ശക്തമായ ത്രികോണ മത്സരമാണ് നടന്നിരുന്നത്

കേരളം ആകാംക്ഷയോടെ നോക്കുന്ന നിയമസഭാ മണ്ഡലമാണ് മഞ്ചേശ്വരം. മൂന്ന് മുന്നണികൾക്കും നിർണായക സ്വാധീനമുള്ള മഞ്ചേശ്വരത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ശക്തമായ ത്രികോണ മത്സരമാണ് നടന്നിരുന്നത്. 1982ൽ യുഡിഎഫ് മുന്നണി സംവിധാനത്തിൽ മത്സരിക്കാൻ തുടങ്ങിയത് മുതൽ മുസ്ലിംലീ​ഗ് മത്സരിച്ച് വരുന്ന മണ്ഡലമാണ് മഞ്ചേശ്വരം. മുസ്ലിം ലീഗ് ആദ്യമായി മഞ്ചേശ്വരത്ത് വിജയിച്ച 1987 മുതൽ ബിജെപി ഇവിടെ രണ്ടാമതാണ്. ഇതിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ കെ സുരേന്ദ്രൻ ചുരുങ്ങിയ വോട്ടിനാണ് ഇവിടെ പരാജയപ്പെട്ടത്.

2016ൽ 89 വോട്ടിന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എൻഡിഎക്ക്- 2021ലും നേരിയ ഭൂരിപക്ഷത്തിനാണ് മണ്ഡലം നഷ്‌ടപ്പെട്ടത്. 2016-നെക്കാൾ 8232 വോട്ട് കൂടുതൽ നേടിയിട്ടും 2021ൽ കെ സുരേന്ദ്രൻ 745 വോട്ടിന് മുസ്ലിം ലീ​ഗിൻ്റെ എകെഎം അഷ്റഫിനോട് പരാജയപ്പെടുകയായിരുന്നു.

ബിജെപിക്ക് സ്വാധീനമുള്ള കർണ്ണാടകയുടെ അതിർത്തി പ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന മഞ്ചേശ്വരം പിടിക്കുക എന്നത് ബിജെപിയുടെ ദീർഘകാലമായുള്ള ലക്ഷ്യമാണ്. കെജി മാരാർ മത്സരിച്ച 1991-ലാണ് ബിജെപി ആദ്യമായി വിജയത്തിന് അടുത്തെത്തിയത്. 1072 വോട്ടിനായിരുന്നു അന്ന് കെജി മാരാർ പരാജയപ്പെട്ടത്. കെജി മാരാരെ വിജയിപ്പിച്ചെടുക്കാൻ ബിജെപി നേതൃത്വം ആ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി ധാരണയുണ്ടാക്കിയെന്ന് പിന്നീട് വെളിപ്പെടുത്തപ്പെട്ടിരുന്നു. പിന്നീട് സംസ്ഥാന പ്രസിഡൻ്റ് ആയിരിക്കെ സികെ പത്മനാഭൻ ബിജെപിക്കായി മത്സരിക്കാനെത്തിയ 2001ൽ വലിയ പ്രതീക്ഷയോടെ ആയിരുന്നു ബിജെപി മത്സരരംഗത്ത് ഇറങ്ങിയത്. എന്നാൽ സികെപിയുടെ പരാജയം ചരിത്രത്തിലെ ഏറ്റവും വലിയതായിരുന്നു.

ബിജെപി വിജയിക്കാതിരിക്കാനായി ഏറ്റവും കൂടുതൽ ക്രോസ് വോട്ടിംഗ് നടന്നത് ആ തെരഞ്ഞെടുപ്പിൽ ആണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പിന്നീട് കെ സുരേന്ദ്രൻ നേരിയ വോട്ടിന് പരാജയപ്പെട്ട രണ്ട് തെരഞ്ഞെടുപ്പുകളിലും ബിജെപി വിജയിക്കരുതെന്ന നിലയിലുള്ള വോട്ടിംഗ് പാറ്റേണാണ് മഞ്ചേശ്വരത്ത് ഉണ്ടായത്. ഇത്തവണയും ബിജെപിയുടെ വിജയം തടയുക എന്ന തെരഞ്ഞെടുപ്പ് തന്ത്രത്തിന് തന്നെയാവും മഞ്ചേശ്വരത്ത് ഇടതുപക്ഷം സ്വീകരിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ അടക്കം സിപിഐഎം ഈ ജാഗ്രത കാണിച്ചേക്കും.

ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ യുഡിഎഫ് ഉറപ്പിക്കുമ്പോഴും സ്ഥാനാർത്ഥിയെ നിർത്താനുള്ള എസ്.ഡി.പി.ഐ നീക്കം യുഡിഎഫ് ക്യാമ്പിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിച്ച് പോയേക്കാം എന്നതാണ് ഈ ആശങ്കയുടെ അടിസ്ഥാനം.

തദ്ദേശ തെരഞ്ഞെെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും നേടിയ മുന്നേറ്റം മഞ്ചേശ്വരത്ത് യുഡിഎഫിന് ആത്മവിശ്വാസം പകരുന്ന ഘടകമാണ്. മഞ്ചേശ്വരം മണ്ഡലത്തിൻ്റെ ഭാ​ഗമായ എട്ട് തദ്ദേശ സ്ഥാപനങ്ങളിലും ഭരണം നേടിയത് യുഡിഎഫാണ്. മഞ്ചേശ്വരം നിയമസഭാ മണ്ഡലപരിധിയിൽ വരുന്ന നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും വിജയം യുഡിഎഫിനായിരുന്നു. 2005 മുതൽ ബിജെപി വിജയിച്ച് വരുന്ന പുത്തി​ഗെ ജില്ലാ പഞ്ചായത്ത് ഡിവിഷനും യുഡിഎഫ് സ്വന്തമാക്കി.

2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് 17258 വോട്ടിൻ്റെ ലീഡ് നേടിയിരുന്നു. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച എംഎൽ അശ്വനിക്ക് 2021ൽ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് നേടിയതിനെക്കാൾ 7,834 വോട്ട് കുറവാണ് ലഭിച്ചത്.

ഇത്തവണ മുസ്ലിം ലീ​ഗിനെ സംബന്ധിച്ച് എംകെഎം അഷ്റഫിന് പകരം മഞ്ചേശ്വരത്ത് മറ്റൊരു പേരും ആലോചനയിലില്ല. മണ്ഡലം നിലനിർത്താൻ യുഡിഎഫ് എംകെഎം അഷ്റഫിനെ തന്നെയാവും മത്സരത്തിന് ഇറക്കുക എന്ന് ഉറപ്പാണ്. മഞ്ചേശ്വരം പിടിച്ചെടുക്കാൻ കെ സുരേന്ദ്രനെ തന്നെ ബിജെപി ഇറക്കിയേക്കും. നേരത്തെ മഞ്ചേശ്വരത്ത് മത്സരിക്കാനുളള നീക്കങ്ങൾ ബിജെപിയുടെ കാസർകോട് ജില്ലാ പ്രസിഡൻ്റായ എംഎൽ അശ്വിനി നടത്തിയിരുന്നു. എന്നാൽ സുരേന്ദ്രൻ മഞ്ചേശ്വരത്ത് വീണ്ടും മത്സരിച്ചേക്കുമെന്ന ചർച്ചകൾ സജീവമായ ഘട്ടത്തിൽ എൽ അശ്വിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.

കന്നഡയിലുള്ള ഫേസ്ബുക്ക് പോസ്റ്റ് സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കാൻ എത്തുന്നതിലുള്ള അസംതൃപ്‌തിയായാണ് ചർച്ച ചെയ്യപ്പെട്ടത്. എന്നാൽ അത്തരം അഭ്യൂഹങ്ങളെല്ലാം പിന്നീട് എംഎൽ അശ്വിനി നിഷേധിച്ചിരുന്നു. എന്തായാലും സുരേന്ദ്രൻ മത്സരിക്കാൻ എത്തുന്നതിൽ ബിജെപിയുടെ കാസർകോട് ജില്ലാ നേതൃത്വത്തിനുള്ള അതൃപ്‌തി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. സുരേന്ദ്രൻ മത്സരിക്കുന്നില്ലെങ്കിൽ മാത്രമേ ബിജെപി ഇവിടെ മറ്റൊരു പേര് പരി​ഗണിക്കുകയുള്ളു. അങ്ങനെയെങ്കിൽ ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വനിയെ തന്നെ ബിജെപി മഞ്ചേശ്വരത്ത് പരി​ഗണിക്കും. അഡ്വ കെ ശ്രീകാന്തിനും ഇവിടെ സാധ്യതയുണ്ട്.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനത്തേക്ക് പോയ ഇടതുമുന്നണി ഇത്തവണ മഞ്ചേശ്വരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരരം​ഗത്ത് ഇറങ്ങുക. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തുളു അക്കാദമി ചെയർമാനുമായ കെആർ ജയാനന്ദ, സിപിഐഎം കുമ്പള ഏരിയാ സെക്രട്ടറി സിഎ സുബൈർ, മുൻ കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂ‍ർ എന്നിവരെയാണ് സിപിഐഎം പരി​ഗണിക്കുന്നത്. അന്തരിച്ച മുൻ കോൺ​ഗ്രസ് നേതാവ് പാദൂർ കുഞ്ഞാമു ഹാജിയുടെ മകനാണ് ഷാനവാസ് പാദൂ‍‍ർ.

ബിജെപിക്ക് ​ഗുണകരമാകുന്ന വിധത്തിൽ മുസ്ലിം വോട്ടുകൾ ഭിന്നിക്കാതെയും ഹിന്ദു വോട്ടുകൾ ധ്രുവീകരിക്കപ്പെടാതെയും സ്ഥാനാർത്ഥി നിർണയം നടത്തുക എന്ന പാറ്റേണാണ് കഴിഞ്ഞ കാലങ്ങളിലെല്ലാം മഞ്ചേശ്വരത്ത് സിപിഐഎം സ്വീകരിച്ചിരുന്നത്. അതിനാൽ തന്നെ മുസ്ലിം വിഭാ​ഗത്തിൽ നിന്നുള്ള ഒരു സ്ഥാനാർത്ഥിയെ ഇത്തവണയും സിപിഐഎം മഞ്ചേശ്വരത്ത് പരി​ഗണിച്ചേക്കില്ല. അങ്ങനെയെങ്കിൽ കെആർ ജയാനന്ദയെ തന്നെയാവും സിപിഐഎം മഞ്ചേശ്വരത്ത് മത്സരത്തിനിറക്കാൻ സാധ്യത.

2021-ലെ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലം

എകെഎം അഷ്റഫ്- യുഡിഎഫ്- 65758 (38.14%)
കെ.സുരേന്ദ്രൻ- എൻഡിഎ- 65013 (37.70%)
വി.വി രമേശൻ- എൽഡിഎഫ്- 40639 (23.57%)
എസ്. പ്രവീൺ കുമാർ- എഡിഎച്ച്എംപിഐ- 251 (0.15%)
എം.സുരേന്ദ്രൻ- സ്വതന്ത്രൻ- 197 (0.11%)
ഐ. ജോൺ ഡിസൂസ- സ്വതന്ത്രൻ- 181 (0.10%)
നോട്ട- 387
പോൾ ചെയ്‌ത വോട്ട്- 172426
ഭൂരിപക്ഷം- 745

Share

More Stories

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

Featured

More News