7 March 2026

ശവകുടീരത്തിൽ പൂജ നടത്താൻ സ്ത്രീകൾ ഇരച്ചുകയറി, യുപിയിൽ പോലീസുമായി ഏറ്റുമുട്ടൽ

ഒരു പുരാതന ക്ഷേത്രം പൊളിച്ചുമാറ്റിയ ശേഷമാണ് നവാബ് അബു സമദിൻ്റെ ശവകുടീരം നിർമ്മിച്ചതെന്ന് അവർ ആരോപിച്ചു

കാർത്തിക് പൂർണിമയുടെ ഭാഗമായി അബുനഗർ പ്രദേശത്തെ തർക്കമുള്ള ശവകുടീരത്തിൽ പൂജ നടത്താൻ ശ്രമിക്കുന്നതിനിടെ ഒരു കൂട്ടം സ്ത്രീകൾ പോലീസുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ സംഘർഷാവസ്ഥ നിലനിന്നതായി അധികൃതർ അറിയിച്ചു.

ബുധനാഴ്‌ച വൈകുന്നേരം ആറ് മണിയോടെയാണ് ഏകദേശം 20 സ്ത്രീകൾ ദീപങ്ങളും പ്രാർത്ഥനാ സാമഗ്രികളുമായി മാംഗി ശവകുടീരത്തിന് ചുറ്റുമുള്ള ബാരിക്കേഡുകൾക്ക് സമീപം എത്തിയതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (എ.എസ്.പി) മഹേന്ദ്ര പാൽ സിംഗ് ഫോണിൽ പറഞ്ഞു.

ക്രമസമാധാന പ്രശ്‌നങ്ങൾ കാരണം പ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ സ്ഥലത്തെ ചൊല്ലിയുള്ള കേസുകൾ നിലനിൽക്കുന്നതിനാലാണ് പോലീസ് ഈ ബാരിക്കേഡുകൾ സ്ഥാപിച്ചത്. ചില സ്ത്രീകൾ ബാരിക്കേഡുകൾ നീക്കം ചെയ്യാനോ മുകളിലൂടെ കയറാനോ ശ്രമിച്ചതായും തുടർന്ന് പോലീസ് അവരെ തടഞ്ഞുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

സ്ത്രീകളും സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) തർക്കേശ്വർ റായിയും തമ്മിൽ തർക്കമുണ്ടായി. ഈ സമയത്ത് സ്ത്രീകൾ പോലീസിനെതിരെ മോശം പെരുമാറ്റം ആരോപിച്ചു. പ്രാർത്ഥന നടത്തുന്നതിൽ നിന്ന് തങ്ങളെ തടഞ്ഞുവെന്നും ആരോപിച്ചു.

തർക്ക സ്ഥലത്ത് എത്താൻ കഴിയാതെ വന്നതോടെ, സ്ത്രീകൾ അടുത്തുള്ള ഒരു തെരുവിൽ നിന്ന്, പ്രാർത്ഥനയും ആരതിയും നടത്തി.

കോട്‌വാലി പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ് സംഹിത (ബിഎൻഎസ്) സെക്ഷൻ 121(1) (ഒരു പൊതുപ്രവർത്തകനെ കൃത്യനിർവ്വഹണത്തിൽ തടസപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്യുക), 351(2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 352 (ഗുരുതരമായ പ്രകോപനമില്ലാതെ ക്രിമിനൽ ബലപ്രയോഗം) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് എ.എസ്.പി പറഞ്ഞു.

കോൺസ്റ്റബിൾ മഞ്ജു സിങ്ങിൻ്റെ പരാതിയിൽ രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിൽ പപ്പു സിംഗ് ചൗഹാൻ എന്ന പ്രദേശവാസിയുടെ ഭാര്യ ഉൾപ്പെടെ 20 തിരിച്ചറിയാത്ത സ്ത്രീകളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ലെന്ന് സിംഗ് പറഞ്ഞു.

തർക്ക ശവകുടീരത്തിന് സമീപം താനും മറ്റ് ഉദ്യോഗസ്ഥരും വിന്യസിക്കപ്പെട്ടിരിക്കെ, വൈകുന്നേരം ആറ് മണിയോടെ, ചൗഹാൻ്റെ ഭാര്യയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം സ്ത്രീകൾ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതായും, അസഭ്യം പറയുകയും, വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി കോൺസ്റ്റബിൾ സിംഗ് പരാതിയിൽ പറഞ്ഞു.

സ്ത്രീകൾ പോലീസുമായി തർക്കിക്കുന്നതും ദൂരെ നിന്ന് പൂജ നടത്തുന്നതും കാണിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ടെങ്കിലും അവയുടെ ആധികാരികത സ്വതന്ത്രമായി പരിശോധിച്ചിട്ടില്ല.

ഓഗസ്റ്റ് 11 മുതൽ മാംഗി ശവകുടീരം കനത്ത സുരക്ഷയിലാണ്. ഹിന്ദു സംഘടനകളിലെ അംഗങ്ങൾ ‘ഠാക്കൂർ ജി’ക്ക് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണെന്ന് അവകാശപ്പെടുകയും പ്രാർത്ഥന നടത്താൻ അനുമതി തേടുകയും ചെയ്‌തു.

ഒരു പുരാതന ക്ഷേത്രം പൊളിച്ചുമാറ്റിയ ശേഷമാണ് നവാബ് അബു സമദിൻ്റെ ശവകുടീരം നിർമ്മിച്ചതെന്ന് അവർ ആരോപിച്ചു. ആ സമയത്തെ വീഡിയോകളിൽ സ്ഥലത്ത് നാശനഷ്‌ടങ്ങളും കാവി പതാക ഉയർത്തലും കാണിക്കുന്നുണ്ടായിരുന്നു. ഇത് പ്രദേശത്ത് വർഗീയ സംഘർഷത്തിന് കാരണമായി.

ആഗസ്‌തിലെ സംഭവത്തെ തുടർന്ന് ജില്ലാ ഭരണകൂടം പരിസരം സീൽ ചെയ്യുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌തു.

നേരത്തെ, ബിജെപി ജില്ലാ പ്രസിഡന്റ് മുഖ്‌ലാൽ പാൽ, താനും ഹിന്ദു സംഘടനകളിലെ അംഗങ്ങളും സ്ഥലത്ത് പ്രാർത്ഥനകൾ നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇവിടുത്തെ ത്രിശൂലത്തിൻ്റെയും താമരയുടെയും കൊത്തുപണികൾ അതിൻ്റെ ഹിന്ദു ഉത്ഭവത്തിൻ്റെ തെളിവായി ചൂണ്ടിക്കാട്ടി.

വിഷയം കോടതിയുടെ പരിഗണനയിൽ ആണെന്നും പൊതുക്രമത്തെ ബാധിക്കുന്ന ഏതൊരു പ്രവർത്തനവും തടയാൻ കർശന ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. -ഉറവിടം: പിടിഐ

വാർത്തകൾക്ക് വാട്‍സ് ആപ്പ് ഗ്രൂപ്പിൽ ചേരാം

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News