7 March 2026

ഒളിമ്പിക്സിൽ ചരിത്രമെഴുതി ഘാനയുടെ ബോക്‌സര്‍; രാജ്യത്തിനായി 29 വര്‍ഷത്തിന് ശേഷം മെഡൽ ഉറപ്പിച്ചു

ഇതാ, ഒളിമ്പിക്‌സില്‍ ചരിത്രമെഴുതിയിരിക്കുകയാണ് ഘാന. രാജ്യത്തിനായി 29 വര്‍ഷത്തിന് ശേഷം കായിക മാമാങ്കത്തില്‍ അവര്‍ മെഡല്‍ ഉറപ്പിച്ചിരിക്കുകയാണ്. ബോക്‌സിംഗില്‍ സാമുവല്‍ ടാക്കിയാണ് മെഡല്‍ ഉറപ്പിച്ചത്. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊളംബയന്‍ താരം ഡേവിഡ് സെയ്ബര്‍ അവിലയെ തകര്‍ത്താണ് സെമിയിലേക്ക് ടാക്കി മുന്നേറിയത്.

സെമിയില്‍ എത്തുന്നവര്‍ക്കെല്ലാം മെഡല്‍ ലഭിക്കുമെന്നതാണ് ബോക്‌സിംഗിന്റെ പ്രത്യേകത. ബാഴ്‌സലോണയില്‍ 1992ല്‍ നടന്ന ഗെയിംസിലാണ് അവസാനമായി ഘാന ഒരു മെഡല്‍ നേടുന്നത്. കൊളംബിയയുടെ അവില വളരെ പരിചയസമ്പന്നനായിരുന്ന താരമായിരുന്നു. ഇരുപതുകാരനായ ഘാന താരത്തിന് മത്സരത്തില്‍ വലിയസാധ്യതയും കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ രണ്ട് റൗണ്ടില്‍ താരത്തിന് മുന്‍തൂക്കം ലഭിച്ചു.

എന്നാൽ, ഇനി സ്വര്‍ണത്തിന് വേണ്ടിയുള്ള കുതിപ്പിനാണ് ടാക്കി ഒരുങ്ങുന്നത്. സെമിയില്‍ അമേരിക്കയും റാഗന്‍ ഡ്യൂക്കിനോടാണ് ടാക്കി മത്സരിക്കുക. നേരത്തെ ഐറിഷ് താരം കര്‍ട്ട വാക്കറെയും ടാക്കി ഇടിച്ചിട്ടിരുന്നു. നേരത്തെ ഘാന ടീമില്‍ സാമുവല്‍ ടാക്കിയെ ഉള്‍പ്പെടുത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന് പിടിച്ച് നില്‍ക്കാനാവുമോ എന്ന ചോദ്യങ്ങളും ഉയര്‍ന്നിരുന്നു.

ഇതോടെ ഘാനയ്ക്ക് വേണ്ടി മെഡല്‍ നേടുന്ന നാലാമത്തെ താരമായും ടാക്കി മാറിയിരിക്കുകയാണ്. 1960ല്‍ ക്ലെമന്‍ഡ് ക്വാര്‍ട്ടിയാണ് ആദ്യമായി ഘാനയ്ക്ക് വേണ്ടി മെഡല്‍ നേടുന്നത്. ലൈറ്റ് വെല്‍ട്ടര്‍വെയിറ്റില്‍ വെള്ളിയാണ് നേടിയത്. 1964ല്‍ എഡീ ബ്ലേ വെങ്കലം നേടി അഭിമാനമായി. 1972ല്‍ പ്രിന്‍സ് അമാര്‍ത്തെ ഘാനയുടെ അഭിമാനം വീണ്ടും ഉയര്‍ത്തി. ഇതിന് ശേഷം ബോക്‌സിംഗില്‍ ഘാനയ്ക്ക് മെഡല്‍ ലഭിച്ചിട്ടില്ല. ഘാനയുടെ ഫുട്‌ബോള്‍ ടീം 1992ലെ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയിരുന്നു.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News