പ്രഥമ വനിതാ പ്രീമിയർ ലീഗിൽ (ഡബ്ല്യുപിഎൽ) അഞ്ച് ടീമുകളുടെ വിൽപ്പനയിലൂടെ ബിസിസിഐ ബുധനാഴ്ച നേടിയത് 4669.99 കോടി രൂപ. ഐപിഎൽ ടീം ഉടമകളായ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റൽസ് എന്നിവർ യഥാക്രമം 912.99 കോടി രൂപ, 901 കോടി രൂപ, 810 കോടി രൂപ എന്നിങ്ങനെയാണ് ഡബ്ല്യുപിഎല്ലിലേക്ക് പ്രവേശിക്കാൻ ലേലം വിളിച്ചത്.
757 കോടി രൂപയ്ക്കാണ് കാപ്രി ഗ്ലോബൽ ഹോൾഡിംഗ്‌സിന് ലഖ്‌നൗ ഫ്രാഞ്ചൈസി ലഭിച്ചത്. ഈ മാസം ആദ്യം, ബിസിസിഐ മാധ്യമാവകാശം വയാകോം 18 ന് 951 കോടി രൂപയ്ക്ക് വിറ്റു. അഞ്ച് വർഷത്തേക്ക് ഒരു മാച്ച് മൂല്യത്തിന് 7.09 കോടി രൂപ ലഭിച്ചു.
“ഇന്ന് ക്രിക്കറ്റിൽ ചരിത്രപരമായ ദിനമാണ്. ഉദ്ഘാടന #WPL ടീമുകൾക്കായുള്ള ലേലം 2008-ലെ പുരുഷ ഐപിഎല്ലിന്റെ ആദ്യ റെക്കോർഡുകൾ തകർത്തു! മൊത്തം ലേലത്തിൽ 4669.99 കോടി രൂപ നേടിയതിനാൽ വിജയികൾക്ക് അഭിനന്ദനങ്ങൾ,” ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വീറ്റ് ചെയ്തു.























