അറബിക്കടലിൽ ഒരു തുറമുഖം നിർമ്മിക്കാനുള്ള ഓപ്ഷൻ പാകിസ്ഥാൻ യുഎസിന് വാഗ്‌ദാനം ചെയ്‌തത് എന്തുകൊണ്ട്?

ദക്ഷിണേഷ്യയിൽ സമാധാനവും വ്യാപാരവും തമ്മിലുള്ള ബന്ധം എത്രത്തോളം ദുർബലമാണെന്ന് ഈ സംഭവം തെളിയിക്കുന്നു

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സമാധാന നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്‌തതിനെത്തുടർന്ന്, പാകിസ്ഥാൻ അമേരിക്കയുമായി തന്ത്രപരമായ നീക്കം നടത്തി, അറേബ്യൻ കടലിൽ പുതിയ ഭൗമരാഷ്ട്രീയ അലയൊലികൾ സൃഷ്ടിച്ചു. ഫിനാൻഷ്യൽ ടൈംസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, പാകിസ്ഥാൻ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീറിൻ്റെ ഉപദേഷ്ടാക്കൾ അറബിക്കടലിൽ പാസ്‌നിയിൽ ഒരു പുതിയ തുറമുഖം നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ഒരു നിർദ്ദേശം യുഎസ് ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചു.

ഏകദേശം 1.2 ബില്യൺ ഡോളർ ധനസഹായം തേടുന്ന ഈ പദ്ധതിയിൽ പാകിസ്ഥാനും അമേരിക്കയും സംയുക്തമായി പങ്കെടുക്കും. ഈ നീക്കം ഇസ്ലാമാബാദ്- വാഷിംഗ്ടൺ ബന്ധങ്ങളെ ശക്തിപ്പെടുത്തുക മാത്രമല്ല, ദക്ഷിണേഷ്യയുടെ സങ്കീർണമായ അധികാര സന്തുലിതാവസ്ഥയിൽ ഒരു വഴിത്തിരിവാകുകയും ചെയ്യും.

പാസ്‌നി തുറമുഖ നിർദ്ദേശ പശ്ചാത്തലം

ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഒരു ചെറിയ മത്സ്യബന്ധന പട്ടണമായ പാസ്‌നി, ഗ്വാദർ തുറമുഖത്ത് നിന്ന് വെറും 100 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സെപ്റ്റംബറിൽ വൈറ്റ് ഹൗസിൽ നടന്ന ഒരു കൂടിക്കാഴ്‌ചയെ തുടർന്നാണ് ഈ നിർദ്ദേശം. കൃഷി, സാങ്കേതികവിദ്യ, ഖനനം, ഊർജ്ജ മേഖലകളിൽ നിക്ഷേപം നടത്തണമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും അസിം മുനീറും ട്രംപിനോട് അഭ്യർത്ഥിച്ചു.

ആ യോഗത്തിൽ, ബാറ്ററികൾ, അഗ്നി പ്രതിരോധ വസ്‌തുക്കൾ, മിസൈൽ നിർമ്മാണം എന്നിവക്ക് നിർണായകമായ പാകിസ്ഥാനിലെ അപൂർവ ധാതുക്കളുടെ സാമ്പിളുകൾ മുനീറും ഷെരീഫും ട്രംപിന് സമ്മാനിച്ചു. റിപ്പോർട്ടുകൾ പ്രകാരം, യുഎസ് നിക്ഷേപകർ പാസ്‌നിയിൽ ഒരു ടെർമിനൽ വികസിപ്പിക്കുന്നതിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് റെക്കോ ഡിക്ക് പോലുള്ള ഖനികളുമായി ബന്ധിപ്പിക്കുന്ന ഒരു റെയിൽ ശൃംഖലയിലൂടെ ചെമ്പ്, ആന്റിമണി തുടങ്ങിയ ധാതുക്കളുടെ ഗതാഗതം ഉറപ്പാക്കും.

സാമ്പത്തിക പ്രതിസന്ധിയും ചൈനയെ ആശ്രയിക്കുന്നതും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പാകിസ്ഥാൻ്റെ ഈ നീക്കം. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിൻ്റെ (ബിആർഐ) പ്രതീകമായ ഗ്വാദർ ഇതിനകം തന്നെ പ്രാദേശിക വ്യാപാരത്തിൻ്റെ ഒരു കേന്ദ്രമാണ്. എന്നാൽ പാസ്‌നി നിർദ്ദേശം യുഎസിന് ഒരു സൈനിക താവളം ആവശ്യമില്ലാതെ ഒരു ബദൽ കവാടം വാഗ്ദാനം ചെയ്യുന്നു. ദക്ഷിണേഷ്യയിലെ പ്രക്ഷുബ്ധാവസ്ഥയിൽ ഇസ്ലാമാബാദിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുന്ന ഒരു വാണിജ്യ ആശയമാണിതെന്ന് പാകിസ്ഥാൻ ഉദ്യോഗസ്ഥർ പറയുന്നു.

ഇന്ത്യയിൽ ഉണ്ടാകാവുന്ന പ്രത്യാഘാതം

പാസ്‌നിയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം അതിനെ ഒരു സെൻസിറ്റീവ് പോയിന്റാക്കി മാറ്റുന്നു. ഇറാനിയൻ അതിർത്തിയിൽ നിന്ന് 100 മൈലും ഇന്ത്യയുടെ പിന്തുണയുള്ള ചബഹാർ തുറമുഖത്ത് നിന്ന് വെറും 300 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന ഈ പദ്ധതി മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ ബാധിച്ചേക്കാം. ഇന്ത്യ ഷാഹിദ് ബെഹെഷ്തി ടെർമിനൽ വികസിപ്പിക്കുന്ന ചബഹാർ, അഫ്‌ഗാനിസ്ഥാനുമായും ഇറാനുമായും വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ചാനലാണ്.

പാസ്‌നിയുടെ വികസനം ഗ്വാദർ-ചബഹാർ വൈരാഗ്യം കൂടുതൽ തീവ്രമാക്കും, പ്രത്യേകിച്ച് യുഎസ് പങ്കാളിത്തത്തോടെ. ഇത് ഇന്ത്യക്ക് ദോഷകരമായേക്കാം. കാരണം ഇത് മേഖലയിൽ അമേരിക്കക്ക് കൂടുതൽ സ്വാധീനം നേടാൻ അനുവദിക്കുകയും പാകിസ്ഥാനെ പരോക്ഷമായി ശക്തിപ്പെടുത്തുകയും ചെയ്യും. ചബഹാറിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതും യുഎസുമായുള്ള ഉഭയകക്ഷി സംഭാഷണം വർദ്ധിപ്പിക്കുന്നതും ഉൾപ്പെടെ ന്യൂഡൽഹി അതിൻ്റെ തന്ത്രം പരിഷ്‌കരിക്കേണ്ടി വരുമെന്ന് വിദഗ്‌ദർ വിശ്വസിക്കുന്നു. വിഘടനവാദ കലാപം തുടരുന്ന ബലൂചിസ്ഥാനിലെ അസ്ഥിരതയും ഈ പദ്ധതിയെ അപകടകരമാക്കുന്നു.

സാധ്യതയുള്ള യുഎസ് താൽപ്പര്യം

ട്രംപ് ഭരണകൂടത്തിന് ഈ നിർദ്ദേശം ആകർഷകമാണ്. അപൂർവ ഭൂമി മൂലകങ്ങൾ ഉൾപ്പെടെയുള്ള പാകിസ്ഥാൻ്റെ ധാതുശേഖരം, പ്രത്യേകിച്ച് ചൈനയെ ആശ്രയിക്കുന്നത് കുറക്കുന്നതിനുള്ള ശ്രമങ്ങളിൽ യുഎസ് വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തും. ഈ നിർദ്ദേശം സൈനിക ഉപയോഗം നിരോധിക്കുന്നു, പക്ഷേ, മധ്യേഷ്യയിലും അറേബ്യൻ കടലിലും യുഎസ് സ്വാധീനം വികസിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി ഇത് പ്രവർത്തിക്കും. സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി പാകിസ്ഥാൻ ഫെഡറൽ വിഭവങ്ങളും യുഎസ് വികസന ധനസഹായവും സംയോജിപ്പിക്കുന്നതാണ് ഫണ്ടിംഗ് മോഡൽ.

വൈറ്റ് ഹൗസിൽ നിന്നോ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്നോ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും, ട്രംപിൻ്റെ ഉപദേഷ്ടാക്കൾ ഇതിനെ ഒരു “ബിസിനസ് ആശയം” എന്നാണ് വിശേഷിപ്പിച്ചത്. അഫ്‌ഗാനിസ്ഥാനിലെ താലിബാനെ പിന്തുണക്കുന്ന പാകിസ്ഥാൻ്റെ ചരിത്രം കണക്കിലെടുക്കുമ്പോൾ അമേരിക്ക ജാഗ്രത പാലിക്കും.

ചൈനക്കും ഇന്ത്യക്കും തിരിച്ചടി

ചൈനയെ സംബന്ധിച്ചിടത്തോളം, ഈ നിർദ്ദേശം ബിആർഐക്ക് ഒരു വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്. ഗ്വാദറിൽ വൻതോതിൽ നിക്ഷേപം നടത്തിയാലും, ബീജിംഗിൻ്റെ വിപുലീകരണ നയങ്ങൾക്ക് എതിരായി നിലകൊള്ളുന്ന പാസ്‌നി യുഎസിന് ഒരു ബദൽ കേന്ദ്രം നൽകും. പാസ്‌നി അതിർത്തിയോട് ചേർന്നുള്ളതിനാൽ ഇറാനെയും ഇത് ബാധിക്കും. ഇത് ഇന്ത്യയുടെ ചബഹാർ സംരംഭത്തിന് പരോക്ഷമായ തടസം സൃഷ്‌ടിക്കുന്നു. ഇത് പ്രാദേശിക വ്യാപാര സന്തുലിതാവസ്ഥയെ തടസപ്പെടുത്താൻ സാധ്യതയുണ്ട്.

പാകിസ്ഥാൻ ഈ നീക്കത്തിലൂടെ ചൈനയെ സമ്മർദ്ദത്തിലാക്കാനും യുഎസിനെ ആകർഷിക്കാനും ശ്രമിക്കുന്നുണ്ടെങ്കിലും ഇത് പ്രാദേശിക സംഘർഷങ്ങൾ വർദ്ധിപ്പിക്കുമെന്ന് വിശകലന വിദഗ്‌ദർ പറയുന്നു.

പാകിസ്ഥാൻ്റെ തന്ത്രത്തിൻ്റെ കാതൽ

2025 മെയ് മാസത്തിലെ ഇന്ത്യ- പാകിസ്ഥാൻ സംഘർഷത്തിന് ശേഷം ഉയർന്നുവന്ന ബന്ധത്തിൻ്റെ ഒരു വിപുലീകരണമാണ് ഈ നിർദ്ദേശം. വെടിനിർത്തലിൻ്റെ ഉത്തരവാദിത്തം ട്രംപ് ഏറ്റെടുത്തപ്പോൾ ഇന്ത്യ മൂന്നാം കക്ഷിയുടെ പങ്ക് നിഷേധിച്ചു. ട്രംപിൻ്റെ “തന്ത്രപരമായ ദർശനത്തെ” പ്രശംസിച്ചു കൊണ്ട് പാകിസ്ഥാൻ 2026-ലെ നൊബേൽ സമ്മാനത്തിന് അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്‌തു. ജൂണിൽ മുനീറിൻ്റെ വൈറ്റ് ഹൗസ് സന്ദർശനം ഒരു പാകിസ്ഥാൻ സൈനിക മേധാവിയുടെ ആദ്യ സന്ദർശനമായിരുന്നു.

ഇത് “തന്ത്രപരമായ പ്രണയത്തെ” പ്രതിഫലിപ്പിക്കുന്നു. സെപ്റ്റംബറിലെ യോഗത്തിൽ ധാതു സാമ്പിളുകളുടെ അവതരണവും ഇപ്പോൾ തുറമുഖ നിർദ്ദേശവും പാകിസ്ഥാൻ്റെ യുഎസ് അനുകൂല നയത്തെ വ്യക്തമായി പ്രകടമാക്കുന്നു. “യുദ്ധത്തിന് ശേഷം യുഎസ്- പാകിസ്ഥാൻ ബന്ധങ്ങളുടെ മുഴുവൻ ഭൂപ്രകൃതിയും മാറിയിരിക്കുന്നു” എന്ന് ഒരു പാകിസ്ഥാൻ ഉപദേഷ്ടാവ് പറഞ്ഞു. എന്നാൽ ചൈനയുമായുള്ള പാകിസ്ഥാൻ്റെ ആഴത്തിലുള്ള പങ്കാളിത്തം കണക്കിലെടുക്കുമ്പോൾ ഇതൊരു “താൽക്കാലിക സഖ്യം” ആയിരിക്കാമെന്ന് വിദഗ്‌ദർ മുന്നറിയിപ്പ് നൽകുന്നു.

ഭൗമരാഷ്ട്രീയ മൽസരത്തിൻ്റെ തുടക്കം?

സാമ്പത്തിക പ്രതിസന്ധിക്കിടയിൽ സന്തുലിതാവസ്ഥ കൈവരിക്കാൻ ശ്രമിക്കുന്ന പാകിസ്ഥാൻ്റെ ചലനാത്മക നയതന്ത്രത്തെയാണ് പാസ്‌നി തുറമുഖ നിർദ്ദേശം പ്രതീകപ്പെടുത്തുന്നത്. എന്നാൽ ഇത് ഇന്ത്യക്കും ചൈനക്കും ഇറാനും ആശങ്കയുണ്ടാക്കുന്ന ഒരു കാരണമാണ്. കൂടാതെ പ്രാദേശിക അധികാര സന്തുലിതാവസ്ഥയെ ഇത് തടസപ്പെടുത്തിയേക്കാം.

യുഎസ് സമ്മതിച്ചാൽ അറബിക്കടൽ ഒരു പുതിയ മത്സരത്തിൻ്റെ കേന്ദ്രമായി മാറിയേക്കാം. ചബഹാർ പോലുള്ള ശ്രമങ്ങൾക്ക് തുരങ്കം വെയ്‌ക്കാതിരിക്കാൻ ഇന്ത്യ ഇപ്പോൾ ഒരു മുൻകൈയെടുക്കുന്ന തന്ത്രം സ്വീകരിക്കണം. ദക്ഷിണേഷ്യയിൽ സമാധാനവും വ്യാപാരവും തമ്മിലുള്ള ബന്ധം എത്രത്തോളം ദുർബലമാണെന്ന് ഈ സംഭവം തെളിയിക്കുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

വിദ്യാഭ്യാസത്തിൻ്റെ ഡെസ്റ്റിനേഷൻ പോയിന്റ് ആയി കേരളം മാറുമെന്ന് മുഖ്യമന്ത്രി

കേരള സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി വിഡി സതീശൻ. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ വല്യ പങ്കു വഹിച്ചിട്ടുള്ളത് അമ്മമാർ. കുട്ടികളുടെ പഠനത്തിൽ കൂടുതൽ...

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ചതിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ് (26), സുഹൃത്ത്...

Related Articles

വിദ്യാഭ്യാസത്തിൻ്റെ ഡെസ്റ്റിനേഷൻ പോയിന്റ് ആയി കേരളം മാറുമെന്ന് മുഖ്യമന്ത്രി

കേരള സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി വിഡി സതീശൻ. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ വല്യ പങ്കു...

സിഎംആർഎൽ -എക്‌സാലോജിക് ഇടപാട്; ED അന്വേഷണം തുടരാം

സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടിലെ ഇഡി അന്വേഷണത്തിന് സ്റ്റേ ഇല്ല. ഹര്‍ജിയില്‍ മുഴുവന്‍ വാദം കേട്ട് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി....

ശാസ്ത്രം തോൽക്കുന്ന ഇന്ത്യയിലെ 7 നിഗൂഢതകൾ; ഇന്നും ഉത്തരം കിട്ടാത്ത വിചിത്ര രഹസ്യങ്ങൾ

ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രവും വൈവിധ്യമാർന്ന സംസ്കാരങ്ങളും നിറഞ്ഞ ഭാരതഭൂമി എന്നും അത്ഭുതങ്ങളുടെ കലവറയാണ്. എന്നാൽ, പുരാണങ്ങൾക്കും ചരിത്രരേഖകൾക്കുമപ്പുറം, ആധുനിക...

ഹോർമുസ് മുതൽ ഇന്ത്യൻ തീരം വരെ; ശ്വാസംമുട്ടുന്ന പവിഴപ്പുറ്റുകൾക്ക് കൈത്താങ്ങാകുമോ പുനരുജ്ജീവന പദ്ധതികൾ

| വാമിക ഇറാനും അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ ഹോർമുസ് കടലിടുക്കിനെ ഒരു യുദ്ധക്കളമാക്കി മാറ്റുമ്പോൾ, ലോകം ശ്രദ്ധിക്കാതെ പോകുന്നത്...

ഈ ടീമിൽ കളിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം, കിരീട സമ്മർദ്ദമില്ലായിരുന്നു; ആർ.സി.ബിയുടെ കിരീടധാരണത്തിന് പിന്നാലെ വിരാട് കോഹ്‌ലി

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു തുടർച്ചയായ രണ്ടാം ഐ.പി.എൽ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി...

ഷിൻജാങ് മരുഭൂമിയിൽ ചൈനയുടെ ആണവക്കോട്ട; പ്രതിരോധക്കരുത്തുമായി ഇന്ത്യയുടെ അഗ്നി 6

അതിരുകളില്ലാത്ത മരുപ്പരപ്പിൽ ശീതയുദ്ധകാലത്തിനു ശേഷമുള്ള ലോകത്തിലെ ഏറ്റവും വലിയ ആണവകേന്ദ്രങ്ങളിലൊന്ന് നിർമ്മിച്ചുകൊണ്ട് ചൈന ലോകശക്തികളുടെ ബലാബലത്തിൽ വലിയ മാറ്റങ്ങൾ...

ആഗോള ബഹിരാകാശ മൽസരത്തിൽ ‘ഗഗൻയാൻ’ ഇന്ത്യയെ സവിശേഷമാക്കും

മനുഷ്യരാശിയുടെ അവസാന അതിർത്തിയായ ബഹിരാകാശത്തേക്ക് തിരികെ എത്താൻ ആഗ്രഹിക്കുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഇന്ത്യയുടെ ആദ്യ മനുഷ്യനായ ശുഭാൻഷു...

ഇറാനിൽ യുഎസ് എഫ്-15 തകർന്നു വീണത്; ഞെട്ടിക്കുന്ന ഒരു റിപ്പോർട്ട് പുറത്ത്

കഴിഞ്ഞ മാസം ഇറാനിൽ അമേരിക്കൻ എഫ്-15 യുദ്ധവിമാനം തകർന്നു വീണത് പുതിയ വഴിത്തിരിവായി. വിമാനം ചൈനീസ് നിർമ്മിത മിസൈൽ...