കാസർകോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളോടെ ജില്ല ചൂടേറിയിരിക്കുന്ന ഈ സമയം , കാസർകോട് ജില്ലാ മുസ്ലിം ലീഗ് ട്രഷറർ മുനീർ ഹാജിയുടെ പ്രവർത്തനശൈലി വേറിട്ട രീതിയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് . പരമ്പരാഗത ഔപചാരിക പ്രസംഗങ്ങളിലേക്കും വേദികളിലേക്കുമുള്ള ആശ്രയത്തിൽ നിന്ന് വിട്ടു, ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങി വോട്ടഭ്യർത്ഥന നടത്തുകയാണ് അദ്ദേഹം.
ജില്ലാ നേതാവെന്ന നിലയിലും പ്രചാരണ പരിപാടികൾ നിയന്ത്രിക്കുന്നതിൽ സജീവമായിരുന്ന മുനീർ ഹാജി, സാധാരണ പ്രവർത്തകനെ പോലെ പ്രതിസന്ധികൾ നേരിട്ട് കേട്ടു, ജനങ്ങളുമായി സംവദിച്ച് വോട്ടഭ്യർത്ഥിക്കുന്നു. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ യു.ഡി.എഫ് പ്രവർത്തകർക്ക് ഇത് വലിയ ഊർജവും ആത്മവിശ്വാസവും നൽകുന്നു. സംഘടനാമികവിൽ പേരുകേട്ട മുനീർ ഹാജിയുടെ ഈ ജനകീയ ഇടപെടൽ വോട്ടുകളായി പ്രതിഫലിക്കുമെന്ന് മുൻനിര പ്രവർത്തകർ പ്രതീക്ഷിക്കുന്നു.
മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ബി.ജെ.പി.യും യു.ഡി.എഫും നേരിട്ട് ഏറ്റുമുട്ടുന്ന നിർണ്ണായക പ്രദേശം ആണ്. ഈ സാഹചര്യത്തിൽ, മുനീർ ഹാജിയുടെ ജനസമ്പർക്ക പ്രചാരണ ശൈലി യു.ഡി.എഫിന് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വ്യക്തമായ മുൻതൂക്കം ലഭ്യമാക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട് .



