ഹെൻറി നൊവാക്കിന്റെ മരണം; യുകെയിൽ വംശീയ-കുടിയേറ്റ വിരുദ്ധത ചർച്ചയാകുന്നു

റിഫോം യുകെ നേതാവ് നിഗൽ ഫാരേജ്, യുകെയിൽ രണ്ട് തരം നിയമപാലനമാണ് നടക്കുന്നതെന്നും, വംശീയ വിരുദ്ധ മാർഗ്ഗനിർദ്ദേശങ്ങൾ കാരണം പോലീസ് കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും ആരോപിച്ചു.

കഴിഞ്ഞ ഡിസംബറിൽ പടിഞ്ഞാറൻ ലണ്ടനിലെ ഹാമർസ്മിത്തിൽ 18 വയസ്സുകാരനായ ഹെൻറി നൊവാക് എന്ന കൗമാരക്കാരൻ ക്രൂരമായി കുത്തേറ്റു മരിച്ച സംഭവം ആഗോളതലത്തിൽ വൻ രാഷ്ട്രീയ പോരാട്ടമായി മാറുന്നു. പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിന് പിന്നാലെ, ഈ കൊലപാതകത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കായും കുടിയേറ്റ വിരുദ്ധ പ്രചാരണങ്ങൾക്കായും അന്താരാഷ്ട്ര തീവ്രവലതുപക്ഷ സംഘടനകൾ വ്യാപകമായി ചൂഷണം ചെയ്യുകയാണ്.

സ്വന്തം മകന്റെ കൊലപാതകത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും യുകെയിലെ കത്തിക്കുത്ത് അക്രമങ്ങൾ കുറയ്ക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഹെൻറിയുടെ കുടുംബം ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും, വിവിധ രാജ്യങ്ങളിലെ തീവ്രവലതുപക്ഷ നേതാക്കൾ വംശീയതയും കുടിയേറ്റവും മുൻനിർത്തി ലണ്ടൻ പോലീസിനും സർക്കാരിനുമെതിരെ രംഗത്തുവരികയാണ്.

ഹെൻറി നൊവാക്കിന്റെ അവസാന നിമിഷങ്ങളുടെ പോലീസ് ബോഡിക്യാം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് യൂറോപ്പിലെയും ഏഷ്യയിലെയും തീവ്രവലതുപക്ഷ ഗ്രൂപ്പുകൾ ഈ വിഷയം ഏറ്റെടുത്തത്. കൊല്ലപ്പെട്ട ഹെൻറിയുടെ പിതാവ് പോളിഷ് വംശജനാണ്. 5 തവണ ഹെൻറിയെ കുത്തിക്കൊലപ്പെടുത്തിയ 23 കാരനായ വിക്രം ഡിഗ്വ എന്ന ബ്രിട്ടീഷ് പൗരനെ മുൻനിർത്തിയാണ് കടുത്ത വംശീയ അധിക്ഷേപങ്ങൾ നടക്കുന്നത്.

പോളണ്ടിലെ തീവ്രവലതുപക്ഷ പാർട്ടിയായ ‘കോൺഫെഡറേഷൻ ഓഫ് പോളിഷ് ക്രൗൺ’ അംഗം മാർട്ട ചെക്ക് വിദേശത്തുള്ള പോളണ്ടുകാരുടെ സംരക്ഷണത്തിനായി ഒന്നിക്കാൻ ആഹ്വാനം ചെയ്തു. യൂറോപ്യൻ പാർലമെന്റ് അംഗം ഇവാ സജാസ്കോവ്സ്ക-ഹെർനിക് പ്രതിയെ “ഒരു ഇന്ത്യക്കാരൻ” എന്ന് വിശേഷിപ്പിക്കുകയും, ഈ സംഭവം ബ്രിട്ടന്റെ തകർച്ചയെയാണ് കാണിക്കുന്നതെന്നും ആരോപിച്ചു. “ഇടതുപക്ഷ ആത്മഹത്യാപരമായ പ്രത്യയശാസ്ത്രം മൂലം വെള്ളക്കാരുടെ ജീവന് വിലയില്ലാതായോ?” എന്നും അവർ ചോദിച്ചു.

ഫ്രാൻസ്: പ്രമുഖ തീവ്രവലതുപക്ഷ നേതാവ് എറിക് സെമ്മൂർ, യുകെ സർക്കാരിനെയും പോലീസിനെയും കുറ്റപ്പെടുത്തി രംഗത്തുവന്നു. കുടിയേറ്റക്കാരായ കുറ്റവാളികളെ വംശീയവിരുദ്ധതയുടെ പേരിൽ സർക്കാർ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

സ്പെയിനിൽ വോക്സ് പാർട്ടി തലവൻ സാന്റിയാഗോ അബാസ്കൽ, ഈ അതിക്രമങ്ങൾക്ക് കാരണക്കാരായ ആഗോള പ്രമാണിമാരെയും മുഖ്യധാരാ മാധ്യമങ്ങളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.

ജപ്പാനിലാവട്ടെ, ചൈനീസ്-കൊറിയൻ വിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്ന ‘ഹോഷു-സോകുഹൗ’ എന്ന തീവ്രവലതുപക്ഷ മാധ്യമം, ഇത് ബഹുസ്വര സംസ്‌കാരത്തിന്റെ പരാജയമാണെന്ന് എഴുതി.

ബ്രിട്ടനിലും ഈ സംഭവം വലിയ രാഷ്ട്രീയ ചേരിതിരിവിന് കാരണമായിട്ടുണ്ട്. റിഫോം യുകെ നേതാവ് നിഗൽ ഫാരേജ്, യുകെയിൽ രണ്ട് തരം നിയമപാലനമാണ് നടക്കുന്നതെന്നും, വംശീയ വിരുദ്ധ മാർഗ്ഗനിർദ്ദേശങ്ങൾ കാരണം പോലീസ് കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും ആരോപിച്ചു. ഇതിനെതിരെ ബ്രിട്ടീഷ് പൊതുജനങ്ങൾ കടുത്ത കോപത്തോടെ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിഗൽ ഫാരേജിന്റെ പ്രകോപനപരമായ പ്രസ്താവനകളെ പാർലമെന്റിൽ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ശക്തമായി അപലപിച്ചു. ഇത് കോപിക്കേണ്ട സമയമല്ലെന്നും ഗൗരവമായി പ്രവർത്തിക്കേണ്ട സമയമാണെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി, സതാംപ്ടൺ കലാപം പോലുള്ള കൂടുതൽ അക്രമങ്ങൾക്കും ക്രമക്കേടുകൾക്കും ആരും തുനിയരുതെന്ന് മുന്നറിയിപ്പ് നൽകി.

ഈ കൊലപാതകവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും എലോൺ മസ്‌കിന്റെ ‘ഗ്രോക്ക്’ ഉൾപ്പെടെയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമുകളിലും വൻതോതിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ട്. കൊലപാതകം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് ഹെൻറിയുടെ മരണത്തിന് കാരണക്കാരി എന്ന രീതിയിലുള്ള വ്യാജ പ്രചാരണത്തെ തുടർന്ന്, 12 വർഷം സർവീസുള്ള മുൻ പോലീസ് കോൺസ്റ്റബിൾ ക്രിസ്റ്റി ഹില്ലിന് ജീവഭയം കാരണം സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കേണ്ടി വന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഇത്തരം ഉത്തരവാദിത്തമില്ലായ്മയ്‌ക്കെതിരെ ക്രിസ്റ്റി കടുത്ത വിമർശനമുന്നയിച്ചു.

നിലവിൽ പ്രതി വിക്രം ഡിഗ്വയ്ക്ക് കോടതി കുറഞ്ഞത് 21 വർഷത്തെ ജീവപര്യന്തം തടവുശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും, ഈ ശിക്ഷ വളരെ കുറഞ്ഞുപോയെന്നും അത് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് അറ്റോർണി ജനറലിന്റെ ഓഫീസിലേക്ക് നിരവധി അപേക്ഷകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യു.ഡി.എഫ് ധവളപത്രത്തിലെ വാദങ്ങൾ പൊള്ളയും വസ്തുതാവിരുദ്ധവും

| വേദനായകി സംസ്ഥാന സർക്കാരിന്റെ ധനമാനേജ്‌മെന്റിനെ മുൻനിർത്തി പ്രതിപക്ഷ സഖ്യമായ യു.ഡി.എഫ് പുറത്തിറക്കിയ ധവളപത്രത്തിലെ വാദങ്ങൾ തികച്ചും പൊള്ളയും വസ്തുതാവിരുദ്ധവുമാണെന്ന് ഭരണകക്ഷിയായ എൽ.ഡി.എഫ് പറയുന്നു . കേരളത്തെ...

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വീട്ടുതടങ്കലിൽ; സിഎംആർഎൽ കേസിൽ ഇഡിയുടെ റെയ്‌ഡ്‌ ഏഴ് മണിക്കൂർ പിന്നിട്ടു

മെയ് 27 ബുധനാഴ്‌ച കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) പ്രതിമാസ പണമടക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഒരു പ്രധാന ഓപ്പറേഷൻ നടത്തി. മുൻ കേരള മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ...

Related Articles

യു.ഡി.എഫ് ധവളപത്രത്തിലെ വാദങ്ങൾ പൊള്ളയും വസ്തുതാവിരുദ്ധവും

| വേദനായകി സംസ്ഥാന സർക്കാരിന്റെ ധനമാനേജ്‌മെന്റിനെ മുൻനിർത്തി പ്രതിപക്ഷ സഖ്യമായ യു.ഡി.എഫ് പുറത്തിറക്കിയ ധവളപത്രത്തിലെ വാദങ്ങൾ തികച്ചും പൊള്ളയും വസ്തുതാവിരുദ്ധവുമാണെന്ന്...

‘ചൈനയുടെ ലിങ്ക്ഡ്ഇൻ ചാര ശൃംഖല’; ബ്രിട്ടനിൽ 20,000 പേരെ ലക്ഷ്യം വച്ചു, യുഎസിൽ 140 പേർ അറസ്റ്റിൽ

ഫൈവ് ഐസ് രാജ്യങ്ങളിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു ഇൻ്റെലിജൻസ് റിപ്പോർട്ട്, യുണൈറ്റഡ് കിങ്‌ഡം, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലെ പൗരന്മാരെ...

മുസ്‌ലിം സമുദായത്തിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകണം; കോൺഗ്രസ് നേതൃത്വത്തിന് പരസ്യ മുന്നറിയിപ്പുമായി കർണാടകയിലെ മതനേതാക്കൾ

കർണാടകത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നത് മുസ്‌ലിം വോട്ടർമാരുടെ ശക്തമായ പിന്തുണയോടെയാണെന്നും, അതിനാൽ സംസ്ഥാന മന്ത്രിസഭയിൽ സമുദായത്തിൽ നിന്നുള്ള...

‘കോണ്‍ഗ്രസുമായി വേദി പങ്കിടാനില്ല’; ഇന്ത്യ സഖ്യയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ഡിഎംകെ

ഇന്ത്യ സഖ്യയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഡിഎംകെ. കോണ്‍ഗ്രസ് പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് പ്രതികരണം. തമിഴ്‌നാട്ടിലെ നിയമസഭാ...

‘ധവളപത്രം സ്വകാര്യ വൽക്കരണത്തിൻ്റെ കർട്ടൺ റൈസർ’: മുൻമന്ത്രി ബാലഗോപലൻ

മുഖ്യമന്ത്രിക്ക് വന്നയുടൻ ക്ഷേമ പെൻഷൻ കൊടുക്കാൻ കഴിഞ്ഞതും ഇന്ദിരാഗാന്ധി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതും ഖജനാവിൽ പണം ഉള്ളത് കൊണ്ടാണെന്ന്...

‘വാഹന മോഡിഫിക്കേഷന്‍’, മുഖ്യമന്ത്രി ജെന്‍സിക്ക് നല്‍കിയ ഉറപ്പ് പാളുന്നു: എംവിഡി റിപ്പോര്‍ട്ട്

വാഹന മോഡിഫിക്കേഷനില്‍ സമഗ്രമാറ്റം പ്രതീക്ഷിച്ചവര്‍ക്ക് തല്‍ക്കാലം മുഖ്യമന്ത്രിയുടെ പൂക്കി ചിരി കൊണ്ട് തൃപ്‌തിപ്പെടേണ്ടി വരും. മുന്‍കൂര്‍ അനുമതിയില്ലാതെ വരുത്താവുന്ന...

ഫിഫ ലോകകപ്പ് ഫുട്ബോൾ; ഇറാനിയൻ ടീമിന് മെക്‌സിക്കൻ വിസ ലഭിച്ചതായി റിപ്പോർട്ട്

2026 ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഇറാൻ്റെ ദേശീയ ഫുട്ബോൾ ടീമിലെ കളിക്കാർക്ക് മെക്‌സിക്കൻ വിസ ലഭിച്ചതായി ഇറാൻ്റെ സർക്കാർ...

ഗോവിന്ദയെ താരമാക്കിയ മുതിർന്ന നിർമ്മാതാവ് പഹ്‌ലജ് നിഹലാനിക്ക് ആദരാഞ്ജലി

ഹിന്ദി ചലച്ചിത്ര മേഖലക്ക് വളരെ ദുഃഖകരമായ വാർത്തയാണ് ലഭിച്ചിരിക്കുന്നത്. മുതിർന്ന ബോളിവുഡ് ചലച്ചിത്ര നിർമ്മാതാവും സെൻട്രൽ ബോർഡ് ഓഫ്...