7 March 2026

പാകിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രമായ ‘മർകസ് സുബ്ഹാൻ അല്ലാഹ്’; വിശദാംശങ്ങൾ

യുവാക്കളുടെ പരിശീലനത്തിനും പ്രബോധനത്തിനുമുള്ള ജെയ്‌ഷെ മുഹമ്മദിൻ്റെ പ്രധാന കേന്ദ്രമാണിത്

കഴിഞ്ഞ മാസം ജമ്മു കാശ്‌മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാൻ, പാക് അധീന കാശ്‌മീരിലെ (പി‌ഒ‌കെ) ഒമ്പത് സ്ഥലങ്ങളിൽ 24 പ്രിസിഷൻ ക്രൂയിസ് മിസൈൽ ആക്രമണങ്ങൾ നടത്തി തകർത്തു. ഇവിടുത്തെ തീവ്രവാദികൾക്ക് അതിർത്തി കടന്നുള്ള ബന്ധമുണ്ടായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

പാകിസ്ഥാനിലെ മുസാഫറാബാദ്, കോട്‌ലി, ബഹവൽപൂർ, റാവലകോട്ട്, ചക്‌സ്വാരി, ഭീംബർ, നീലം വാലി, ഝലം, ചക്‌വാൾ എന്നീ സ്ഥലങ്ങൾ ഇന്ത്യ ആക്രമിച്ചു. ഈ സ്ഥലങ്ങളെല്ലാം തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി തിരിച്ചറിഞ്ഞിരുന്നു.

ലഷ്‌കർ- ഇ- തൊയ്ബ (എൽഇടി), ജയ്ഷ്- ഇ- മുഹമ്മദ് (എൽഇടി) എന്നീ ഭീകര സംഘടനകളുമായി ബന്ധപ്പെട്ട ക്യാമ്പുകൾ ലക്ഷ്യമിട്ടാണ് ഇന്ത്യ സ്റ്റാൻഡ് ഓഫ് ക്രൂയിസ് മിസൈലുകൾ വിക്ഷേപിച്ചത്.

പ്രതിരോധ വൃത്തങ്ങൾ പ്രകാരം വിശദാംശങ്ങൾ:

മർകസ് സുബ്ഹാൻ അല്ലാഹ്, ജയ്ഷ്- ഇ- മുഹമ്മദ് (ജെഇഎം), ബഹവൽപൂർ, പഞ്ചാബ്, പാകിസ്ഥാൻ

പാകിസ്ഥാനിലെ പഞ്ചാബിലെ ബഹവൽപൂരിലെ കറാച്ചി മോറിലെ ബഹവൽപൂരിൻ്റെ പ്രാന്തപ്രദേശത്തുള്ള നാഷണൽ ഹൈവേ-5 (കറാച്ചി- തോർഖാം ഹൈവേ) യിലാണ് ‘മർകസ് സുബ്ഹാൻ അല്ലാഹ്’ സ്ഥിതി ചെയ്യുന്നത്. യുവാക്കളുടെ പരിശീലനത്തിനും പ്രബോധനത്തിനുമുള്ള ജെയ്‌ഷെ മുഹമ്മദിൻ്റെ പ്രധാന കേന്ദ്രമാണിത്. 15 ഏക്കറിലായി ഇത് വ്യാപിച്ചു കിടക്കുന്നു.

ജെയ്‌ഷെ മുഹമ്മദിൻ്റെ പ്രവർത്തന ആസ്ഥാനമായി പ്രവർത്തിക്കുന്ന മർകസ് 2019 ഫെബ്രുവരി 14ന് പുൽവാമയിൽ ചാവേർ ബോംബാക്രമണം ആസൂത്രണം ചെയ്‌ത തീവ്രവാദികളുമായി ബന്ധപ്പെട്ടിരിക്കുന്നു. പുൽവാമ ആക്രമണത്തിൻ്റെ കുറ്റവാളികൾക്ക് ഈ ക്യാമ്പിൽ പരിശീലനം നൽകി.

ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ, ജെയ്‌ഷെ ഇഎം മേധാവി മുഫ്‌തി അബ്‌ദുൾ റൗഫ് അസ്‌ഗർ, മൗലാന അമ്മാർ, കുടുംബാംഗങ്ങൾ എന്നിവരുടെ വീടുകളാണ് മർകസിൽ ഉള്ളത്. മസൂദ് അസ്ഹർ ജെയ്‌ഷെ ഇഎമ്മിൻ്റെ ഡി- ജ്യൂർ ചീഫായി തുടരുകയും പാകിസ്ഥാൻ അധികാരികളുടെ സംരക്ഷണ കസ്റ്റഡിയിൽ ഇസ്ലാമാബാദിലോ റാവൽപിണ്ടിയിലോ അജ്ഞാതമായ സ്ഥലത്ത് തുടരുകയും ചെയ്യുന്നു. അതേസമയം ജെയ്‌ഷെ ഇഎമ്മിൻ്റെ യഥാർത്ഥ പ്രവർത്തനങ്ങൾ മുഫ്‌തിയാണ് നടത്തുന്നത്.

സുബ്ഹാൻ അല്ലാഹ് എന്ന മർകസിൽ ഭീകരർക്ക് ജെയ്‌ഷെ മുഹമ്മദ് പതിവായി ആയുധ, ശാരീരിക, മത പരിശീലനം നൽകുന്നുണ്ട്. മുഫ്‌തി അബ്‌ദുൾ റൗഫ് അസ്‌ഗർ പോലുള്ള ജെയ്‌ഷെ മുഹമ്മദ് ഭീകരരും മസൂദ് അസ്ഹറിൻ്റെ മറ്റ് സഹോദരന്മാരും ജെയ്‌ഷെ മുഹമ്മദ് സായുധ വിഭാഗത്തിൻ്റെ തലവനും ഭാര്യാ സഹോദരനുമായ യൂസഫ് അസ്ഹർ എന്ന ഉസ്‌താദ് ഗൗരിയും ഈ മർകസിലാണ് താമസിക്കുന്നത്.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News