ന്യൂഡൽഹി: രാജ്യത്ത് ബുൾഡോസർ നീതിയുടെ മഹത്വവൽക്കരണം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. കുറ്റാരോപിതരുടെ കെട്ടിടങ്ങളും സ്വത്തുക്കളും അനുമതിയില്ലാതെ ബുൾഡോസർ ഉപയോഗിച്ച് പൊളിക്കുന്നത് ഒക്‌ടോബർ ഒന്നുവരെ രാജ്യത്തുടനീളം നടത്തരുതെന്ന് സുപ്രീം കോടതി ചൊവ്വാഴ്‌ച പറഞ്ഞു. കേസിൽ അടുത്ത വാദം കേൾക്കൽ തീയതി.
“അനധികൃതമായ ഒരു പൊളിക്കൽ സംഭവമുണ്ടായാൽ പോലും… അത് നമ്മുടെ ഭരണഘടനയുടെ ധാർമ്മികതയ്ക്ക് വിരുദ്ധമാണ്,” -ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. എന്നാൽ, പൊതു റോഡുകൾ, നടപ്പാതകൾ, മതപരമായ നിർമിതികൾ എന്നിവയിലേതെങ്കിലും അനധികൃത നിർമാണങ്ങൾക്ക് എതിരെ നടപടിയെടുക്കുന്നതിന് തങ്ങളുടെ ഉത്തരവ് തടസ്സമാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കുറ്റകൃത്യങ്ങളിൽ പ്രതികളായവരുടെ സ്വത്തുക്കൾ പല സംസ്ഥാനങ്ങളിലും നശിപ്പിക്കപ്പെടുന്നു എന്നാരോപിച്ചുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. വാസ്‌തു വകകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ‘വിവരണം’ കെട്ടിപ്പടുക്കുകയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചു. “പുറത്തെ ശബ്‌ദം ഞങ്ങളെ സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പാക്കുക,” -ബെഞ്ച് മുതിർന്ന നിയമ ഉദ്യോഗസ്ഥനോട് പറഞ്ഞു.
ബുൾഡോസർ നീതിയിൽ മുഴുകുന്നത്, രാജ്യത്തെ നിയമങ്ങൾക്ക് മേൽ ബുൾഡോസർ ഓടുന്നതിന് തുല്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ബുൾഡോസർ നടപടികൾ നിയമ വിരുദ്ധമാണെന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് ഒരു വസ്‌തുവക പൊളിക്കുന്നതിന് അടിസ്ഥാനമല്ലെന്നും പറഞ്ഞിരുന്നു.