11 May 2025

‘ലിസ്റ്റീരിയ’ മലിനീകരണ സാധ്യത; രണ്ട് ദശലക്ഷത്തിലധികം ഡോനട്ട് ഉൽപ്പന്നങ്ങൾ തിരിച്ചു വിളിച്ചു

ലിസ്റ്റീരിയ മോണോ സൈറ്റോജെൻസ് "പല സ്ഥലങ്ങളിലും കാണാവുന്ന ഒരു തരം രോഗകാരി ബാക്ടീരിയയാണ്

അമേരിക്കയിലും കാനഡയിലും രാജ്യവ്യാപകമായി വിതരണം ചെയ്‌ത ഡോനട്ട് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചതായി ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ്റ റിപ്പോർട്ട്. വിറ്റഴിക്കപ്പെട്ട രണ്ട് ദശലക്ഷത്തിലധികം പേസ്ട്രികളെ ബാധിച്ച 60 ഡോനട്ട് ഉൽപ്പന്നങ്ങൾ എഫ്.ജി.എഫ് ബ്രാൻഡ്‌സ് സ്വമേധയാ തിരിച്ചു വിളിച്ചതായി പറയുന്നു.

ഈ ഉൽപ്പന്നങ്ങളെല്ലാം 2024 ഡിസംബർ 13ന് മുമ്പ് നിർമ്മിച്ചവയാണ്. കൂടാതെ ഒന്നിലധികം ഡോനട്ട് ഫ്ലേവറുകൾ, പാസ്‌കിസ്, കറുവപ്പട്ട സ്റ്റിക്കുകൾ, ഫ്രഞ്ച് ക്രുള്ളറുകൾ, ആപ്പിൾ ഫ്രിട്ടറുകൾ തുടങ്ങി പലചരക്ക് സാധനങ്ങളിൽ വിൽക്കുന്ന വിവിധതരം പേസ്ട്രികളും ഇതിൽ ഉൾപ്പെടുന്നു.

ലിസ്റ്റീരിയ മോണോ സൈറ്റോജീനുകളാൽ മലിനീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എഫ്.ഡി.എ ജനുവരി ഏഴിന് ആരംഭിച്ച തിരിച്ചു വിളിക്കലിനെ ക്ലാസ് II ആയി തരംതിരിച്ചു. എഫ്.ഡി.എ അനുസരിച്ച് ഒരു ഉൽപ്പന്നം “താത്കാലികമോ വൈദ്യശാസ്ത്രപരമായി പഴയ പടിയാക്കാവുന്നതോ ആയ പ്രതികൂല ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം. അല്ലെങ്കിൽ ഗുരുതരമായ പ്രതികൂല ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെങ്കിൽ” ക്ലാസ് II വർഗ്ഗീകരണം നൽകുന്നു.

എഫ്.ഡി.എ പ്രകാരം, ലിസ്റ്റീരിയ മോണോ സൈറ്റോജെൻസ് “പല സ്ഥലങ്ങളിലും കാണാവുന്ന ഒരു തരം രോഗകാരി ബാക്ടീരിയയാണ്.” ഇത് കഴിച്ചാൽ ഒരാൾക്ക് ലിസ്റ്റീരിയോസിസ് ഉണ്ടാകാം. ലിറ്റീരിയോസിസ് പലതരം ലക്ഷണങ്ങൾക്ക് കാരണമാകും. കൂടാതെ തീവ്രതയിലും വ്യത്യാസമുണ്ടാകും. ഈ രോഗം നോൺ- ഇൻവേസീവ് ഗ്യാസ്ട്രോ ഇൻ്റെസ്റ്റൈനൽ ലിസ്റ്റീരിയോസിസ് അല്ലെങ്കിൽ ഇൻവേസീവ്, കൂടുതൽ കഠിനമായ ലിസ്റ്റീരിയോസിസ് ആയി പ്രത്യക്ഷപ്പെടാം.

തീവ്രത കുറഞ്ഞ സാഹചര്യത്തിൽ, ഒരാൾക്ക് പനി, പേശി വേദന, ഓക്കാനം, വയറിളക്കം തുടങ്ങിയ നേരിയ ലക്ഷണങ്ങൾ ഉണ്ടാകാം. ഇത് സാധാരണയായി ഒന്ന് മുതൽ മൂന്ന് ദിവസം വരെ നീണ്ടുനിൽക്കുമെന്ന് എഫ്.ഡി.എ പറയുന്നു.

രോഗത്തിൻ്റ കൂടുതൽ കഠിനമായ രൂപത്തിൽ തലവേദന, കഴുത്തിൽ കാഠിന്യം, ആശയക്കുഴപ്പം, സന്തുലിതാവസ്ഥ നഷ്‌ടപ്പെടൽ, കോച്ചിവലിവ് എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടാം. നവജാത ശിശുക്കളിലും, 65 വയസ്സിന് മുകളിലുള്ളവരിലും, രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഈ അവസ്ഥ “ജീവന് ഭീഷണി”യായി മാറിയേക്കാം.

തിരിച്ചുവിളിയെ കുറിച്ചുള്ള വിവരങ്ങൾ എഫ്‌.ജി.എഫ് ബ്രാൻഡ്‌സ് ഇതുവരെ പരസ്യമായി പുറത്തു വിട്ടിട്ടില്ല.

Share

More Stories

‘വെടിനിര്‍ത്തല്‍ ലംഘിച്ചു, ശ്രീനഗറിലെ വ്യോമ പ്രതിരോധ സംവിധാനം സജ്ജമായി’; ജമ്മു കാശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള

0
ജമ്മു കാശ്‌മീരില്‍ വെടിനിര്‍ത്തല്‍ ഇല്ലാതായിരിക്കുന്നുവെന്നും ശ്രീനഗറിലെ വ്യോമ പ്രതിരോധ സംവിധാനം സജ്ജമായിയെന്നും ജമ്മു കാശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള. വെടിനിര്‍ത്തല്‍ എവിടെയാണെന്ന് മനസിലാകുന്നില്ലെന്നും ശ്രീനഗറിലാകെ സ്‌ഫോടന ശബ്‌ദങ്ങള്‍ കേട്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മുവിലും കാശ്‌മീരിലും...

വിരാട് കോഹ്‌ലിയെ പുറത്താക്കാൻ ബിസിസിഐ ഇതുവരെ തയ്യാറായിട്ടില്ല

0
വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ആലോചിക്കുന്നു എന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെ ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ രംഗത്തെത്തി. സ്റ്റാർ ബാറ്റ്സ്മാനായ അദ്ദേഹത്തോട് അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് സമയമെടുക്കാൻ ബോർഡ്...

‘ശത്രുവിനെയും മിത്രത്തെയും ഞങ്ങൾക്ക് തിരിച്ചറിയാൻ കഴിയും’; ഇന്ത്യ ആക്രമിച്ചെന്ന പാക്കിസ്ഥാൻ വാദം തെറ്റെന്ന് അഫ്‌ഗാൻ

0
ഇന്ത്യ മിസൈൽ ആക്രമണം നടത്തിയെന്ന പാക് അവകാശവാദം തള്ളി അഫ്‌ഗാൻ പ്രതിരോധ മന്ത്രാലയം. അഫ്‌ഗാനിസ്ഥാനെ ഇന്ത്യ ആക്രമിച്ചെന്ന പാക്കിസ്ഥാൻ വാദം തെറ്റെന്ന് താലിബാൻ അറിയിച്ചു. അഫ്‌ഗാൻ മണ്ണിൽ ഇന്ത്യ ആക്രമണം നടത്തിയിട്ടില്ലെന്ന് അഫ്‌ഗാൻ...

‘പാകിസ്ഥാൻ ആവശ്യപ്പെട്ടു’; ഇന്ത്യ വെടിനിർത്തൽ പ്രഖ്യാപിച്ചതായി വിദേശകാര്യ മന്ത്രാലയം

0
വെടിനിർത്തൽ സ്ഥിരീകരിരിച്ച് ഇന്ത്യ. വെടിനിർത്തൽ ആവശ്യപ്പെട്ട് പാക് ഡിജിഎംഒ ഇന്ത്യയെ സമീപിക്കുക ആയിരുന്നു എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒരു മൂന്നാം കഷിയും വെടിനിർത്തലിൽ ഇടപെട്ടില്ല. വെടിനിർത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം...

‘മദ്രസ വിദ്യാർത്ഥികൾ രണ്ടാം പ്രതിരോധ നിര, യുദ്ധത്തിന് ഉപയോഗിക്കും’; പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി

0
രാജ്യത്തിൻ്റെ രണ്ടാം പ്രതിരോധ നിരയാണ് മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പാർലമെന്റിൽ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷം വർധിക്കുന്നതിനിടെ പാക് പാർലമെന്‍റിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി....

പാകിസ്ഥാൻ ലക്ഷ്യമിട്ടത് 26 കേന്ദ്രങ്ങൾ; ലക്ഷ്യമിട്ടെത്തിയ അതിവേഗ മിസൈല്‍ ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കി

0
പഞ്ചാബ് വ്യോമതാവളം ലക്ഷ്യമിട്ട് പാകിസ്ഥാന്‍ പ്രയോഗിച്ച അതിവേഗ മിസൈല്‍ ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കി. ജനവാസ കേന്ദ്രങ്ങളും വിദ്യാലയങ്ങളും ആരാധന ആലയങ്ങളുമടക്കം 26 കേന്ദ്രങ്ങള്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടെന്നും അന്താരാഷ്ട്ര വ്യോമപാത ദുരുപയോഗം ചെയ്തെന്നും വിദേശകാര്യ...

Featured

More News