1 March 2025

അപൂർവ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; 47 വയസുകാരൻ ജീവിക്കുന്നത് അഞ്ച് വൃക്കകളുമായി

മൂന്നാമത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ ആണ് ബാർലെവാറിൻ്റ ശരീരത്തിലെ വൃക്കകളുടെ എണ്ണം അഞ്ചായത്

ന്യുഡൽഹി: ഒരു സ്വകാര്യ ആശുപത്രിയിൽ 47 വയസുകാരന് അപൂർവമായ വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. 15 വർഷമായി വിട്ടുമാറാത്ത വൃക്ക രോഗത്തോട് മല്ലിടുന്ന ദേവേന്ദ്ര ബാർലെവാർ എന്ന ആളെയാണ് ഫരീദാബാദിലെ അമൃത ആശുപത്രിയിൽ അപൂർവമായ വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.

2010-ലും 2012-ലും ബാർലെവാറിന് വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയകൾ നടത്തിയെങ്കിലും വിജയമായിരുന്നില്ല. മൂന്നാമത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ ആണ് ബാർലെവാറിൻ്റ ശരീരത്തിലെ വൃക്കകളുടെ എണ്ണം അഞ്ചായത്. സ്വന്തം വൃക്കകളും മുമ്പ് മാറ്റിവച്ച രണ്ടുമുൾപ്പെടെ പ്രവർത്തന രഹിതമായ നാല് വൃക്കകളായിരുന്നു ബാർലെവാറിൻ്റ ശരീരത്തിൽ ഉണ്ടായിരുന്നത്.

മസ്‌തിഷ്‌ക മരണം സംഭവിച്ച 50 വയസുള്ള ഒരു കർഷകൻ്റ കുടുംബം വൃക്ക ദാനം ചെയ്യാൻ സമ്മതിച്ചതോടെ ആണ് ബാർലെവാറിനെ മൂന്നാമതും വൃക്കമാറ്റി വെയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.

കഴിഞ്ഞ മാസമായിരുന്നു നാല് മണിക്കുർ നീണ്ട ശസ്ത്രക്രിയ നടത്തിയത്. ബാർലെവാറിൻ്റ സ്വന്തം വൃക്കകളും മുമ്പ് മാറ്റിവച്ച രണ്ടുമുൾപ്പെടെ പ്രവർത്തന രഹിതമായ നാല് വൃക്കകളുടെ സാന്നിധ്യം കാര്യമായ മെഡിക്കൽ വെല്ലുവിളികൾ ഉണ്ടായിരുന്നു എന്ന് ഡോക്ടർ പറഞ്ഞു.

“രോഗിയുടെ നേർത്ത ശരീരഘടനയും നിലവിലുള്ള ഇൻസിഷണൽ ഹെർണിയയും കാരണം ശസ്ത്രക്രിയ സങ്കീർണമായിരുന്നു എന്ന് യൂറോളജിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. അനിൽ ശർമ്മ പറഞ്ഞു. “മുൻ ശസ്ത്രക്രിയകൾക്ക് ഇതിനകം തന്നെ സാധാരണ രക്തക്കുഴലുകൾ ഉപയോഗിച്ചിരുന്നതിനാൽ പുതിയ വൃക്കയെ വയറിലെ ഏറ്റവും വലിയ രക്തക്കുഴലുകളുമായി ബന്ധിപ്പിക്കേണ്ടി വന്നു. ഇത് വളരെ സങ്കീർണ്ണമായ ഒരു പ്രക്രിയയായിരുന്നു” -അദ്ദേഹം പറഞ്ഞു.

വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയ ഡോക്ടർമാർ വിജയകരമായി പൂർത്തിയാക്കി. പത്ത് ദിവസത്തിനുള്ളിൽ രോഗിയുടെ വൃക്കകളുടെ പ്രവർത്തനം സാധാരണ ഗതിയിലായി. രണ്ടാഴ്‌ചക്കുള്ളിൽ ബാർലെവാറിൻ്റ ക്രിയേറ്റിനിൻ അളവ് സാധാരണ നിലയിലായതായും ഡയാലിസിസ് ഇല്ലാതെ അദ്ദേഹത്തിന് ജീവിക്കാൻ സാധിച്ചതായും ഡോക്ടർമാർ പറഞ്ഞു.

Share

More Stories

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതുവരെ കോൺഗ്രസ് പ്രവർത്തകർ കഠിനാധ്വാനം ചെയ്യണം: രേവന്ത് റെഡ്ഡി

0
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതുവരെ പാർട്ടി അംഗങ്ങളോട് വിശ്രമിക്കരുതെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അഭ്യർത്ഥിച്ചു. ഗാന്ധി ഭവനിൽ നടന്ന വിപുലീകൃത തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) യോഗത്തിൽ സംസാരിക്കവെ, കഠിനാധ്വാനം ചെയ്യുന്നവർക്ക്...

എമർജൻസി സേവനങ്ങള്‍ക്ക് പൊലീസിനെ 112ല്‍ വിളിക്കാം; ഇനിമുതൽ 100ല്‍ അല്ല

0
പൊലീസ്, ഫയര്‍, ആംബുലന്‍സ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112 എന്ന നമ്പറില്‍ ഇനിമുതൽ വിളിക്കാം. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിൻ്റ ഭാഗമായുള്ള ERSS (Emergency...

ലക്ഷക്കണക്കിന് രൂപ ചെലവുള്ള ‘അപൂർവ രോഗ ഹോര്‍മോണ്‍ ചികിത്സ’ സൗജന്യമായി ഇനി കേരളത്തിൽ

0
കേരളത്തിലെ സംസ്ഥാന കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രോത്ത് ഹോര്‍മോണ്‍ (ജിഎച്ച്) ചികിത്സ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അപൂര്‍വ രോഗ ചികിത്സയില്‍ മറ്റൊരു നിര്‍ണായക ചുവടുവയ്പ്പാണ് ഇതിലൂടെ നടത്തുന്നത്. ജന്മനായുള്ള...

ഐപിഎല്ലുമായി പിഎസ്എൽ ഏറ്റുമുട്ടുന്നു; ഷെഡ്യൂൾ പുറത്തിറക്കി പിസിബി ബിസിസിഐയെ വെല്ലുവിളിക്കുമ്പോൾ

0
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അടുത്തിടെ പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) 2025ൻ്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഇത് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025-നൊപ്പം നടക്കും. ഈ തീരുമാനം ക്രിക്കറ്റ് ലോകത്ത് ചർച്ചകൾക്ക്...

റഹീം നാട്ടിൽ ബന്ധുവീട്ടിൽ, വൈകാരികമായ രംഗങ്ങൾ; കൊല്ലപ്പെട്ടവരുടെ കബറിടത്തിൽ പ്രാർത്ഥന

0
വിദേശത്ത് നിന്നുമെത്തിയ വെഞ്ഞാറമ്മൂട്ടിൽ കൂട്ടക്കൊലക്കേസ് പ്രതി അഫാൻ്റെ പിതാവ് അബ്ദുൽ റഹീം തലസ്ഥാനത്തെ ബന്ധുവീട്ടിലെത്തി. സഹോദരി അടക്കമുള്ളവരാണ് വീട്ടിലുണ്ടായിരുന്നത്. വൈകാരികമായ രംഗങ്ങളാണ് വീട്ടിലുണ്ടായത്. ശേഷം കൊല്ലപ്പെട്ട രണ്ടാമത്തെ മകൻ അഫ്‌നാൻ, ഉമ്മ ആസിയാബി,...

‘മകൻ്റെ മൊഴിയിൽ സത്യമില്ല, കടം 65 ലക്ഷമില്ല’: അഫാൻ്റെ പിതാവ് റഹീം

0
സാമ്പത്തിക ബാധ്യതയെ കുറിച്ച് മകൻ പൊലീസിന് നൽകിയതായി പറയപ്പെടുന്ന മൊഴി സത്യമല്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ്റ പിതാവ് അബ്ദുറഹീം. നല്ലതു​പോലെ നടന്നു വന്നിരുന്ന ബിസിനസിൽ കോവിഡിനുശേഷം സംഭവിച്ച പ്രതിസന്ധിയാണ് സാമ്പത്തിക...

Featured

More News