3 May 2025

പങ്കാളിയുടെ കോൾ റെക്കോഡ് എടുക്കുന്നത് സ്വകാര്യതയിൽ കടന്നുകയറ്റം: മദ്രാസ് ഹൈക്കോടതി

പങ്കാളിയുടെ സ്വകാര്യതയിൽ കടന്നുകയറി ശേഖരിച്ച തെളിവുകൾ സ്വീകാര്യമല്ലെന്നും കോടതി നിരീക്ഷിച്ചു

വിവാഹ മോചനത്തിനായി പങ്കാളിയുടെ കോൾ റെക്കോഡ് എടുക്കുന്നത് സകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് നിരീക്ഷിച്ച് മദ്രാസ് ഹൈക്കോടതി. വിവാഹ മോചനത്തിനായി പങ്കാളിയുടെ മൊബൈൽ ഫോൺ പരിശോധിച്ച് കോൾ ഹിസിറ്ററിയും മറ്റുമെടുത്തുള്ള തെളിവുകൾ കോടതിക്ക് മുന്നിൽ എത്താറുണ്ട്. എന്നാൽ അത്തരത്തിൽ പങ്കാളിയുടെ സ്വകാര്യതക്കുമേൽ കടന്നുകേറിയുള്ള തെളിവ് ശേഖരണം മൌലിക അവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

വിവാഹ മോചനത്തിനായി ഭാര്യയുടെ കോൾ ഹിസ്റ്ററി തെളിവായി ഹാജരാക്കിയ ഭർത്താവിനോടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പങ്കാളിയുടെ സ്വകാര്യത മൗലികാവകാശമാണെന്ന് ഓർമ്മിപ്പിച്ചാണ് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആർ സ്വാമിനാഥൻ ഇക്കാര്യം വ്യക്തമാക്കിയത്. പങ്കാളിയുടെ സ്വകാര്യതയിൽ കടന്നുകയറി ശേഖരിച്ച തെളിവുകൾ സ്വീകാര്യമല്ലെന്നും കോടതി നിരീക്ഷിച്ചു.

ഒരാൾ തൻ്റെ ജീവിത പങ്കാളിയുടെ കാര്യങ്ങളിൽ ഒളിഞ്ഞു നോക്കുന്നതോ അനാവശ്യമായി ഇടപെടുന്നതോ നിയമത്തിന് പ്രോത്സാഹിപ്പിക്കാനാകില്ല. ഭാര്യയുടെ ക്രൂരത, പരപുരുഷ ബന്ധം തുടങ്ങിയ കാരണങ്ങൾ കൊണ്ട് വിവാഹ മോചനം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഇക്കാര്യം കോടതി വ്യക്തമാക്കിയത്.

ഭാര്യയുടെ കോൾ ഹിസ്റ്ററി ഭർത്താവ് ശേഖരിച്ചത് ഭാര്യയുടെ സ്വകാര്യതയുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദാമ്പത്യ ബന്ധത്തിലെ വിഷയങ്ങൾ ഉയർത്തുമ്പോൾ ആധികാരിക മാർഗങ്ങളിലൂടെയാണ് അത് തെളിയിക്കേണ്ടതെന്നും കോടതി പറഞ്ഞു.

ദാമ്പത്യ ബന്ധത്തിൽ പങ്കാളിയെ ഒളിഞ്ഞു നോക്കുന്നത് പ്രോത്സാഹിപ്പിക്കാനോ അനുവദിക്കാനോ കഴിയില്ലെന്നും മൌലീകാവകാശത്തിൽ ഭാര്യാ ഭർത്താക്കൻമാരുടെ സ്വകാര്യതയും ഉൾപ്പെടുന്നെന്നും ഈ അവകാശം ലംഘിച്ചുള്ള തെളിവുകൾ സ്വീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

വിശ്വാസമാണ് ദാമ്പത്തിക ബന്ധങ്ങളുടെ അടിത്തറ എന്നു പറഞ്ഞ കോടതി പങ്കാളികൾക്ക് പരസ്‌പര വിശ്വാസം ഉണ്ടാകണമെന്നും കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് അവരുടേതായ സ്വയംഭരണാവകാശമുണ്ടെന്നും തങ്ങളുടെ സ്വകാര്യ ഇടം കയ്യേറിയിട്ടില്ല എന്നുറപ്പ് വരുത്താൻ അവർക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.

Share

More Stories

പാലസ്തീൻ – ഇസ്രായേൽ സംഘർഷത്തിനുള്ള പരിഹാര സാധ്യതകൾ

0
| വേദനായകി മുന്നൂറിലേറെ വർഷങ്ങളായി നിലനിൽക്കുന്ന, എന്നാൽ കഴിഞ്ഞ 75 വർഷമായി രക്തരൂക്ഷിതമായ വഴിയിലൂടെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പാലസ്തീൻ - ഇസ്രായേൽ സംഘർഷം, ഇന്നു ലോകത്തിലെ ഏറ്റവും ദീർഘകാല സൈനിക-രാഷ്ട്രീയ സംഘർഷങ്ങളിലൊന്നാണ്. 2023-24ലെ ഹമാസ്-ഇസ്രായേൽ യുദ്ധം...

പഹൽഗാം ഭീകര ആക്രമണവുമായി ബന്ധമുള്ള പ്രതികൾക്കായി കൊളംബോയിൽ തിരച്ചിൽ

0
ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ പഹൽഗാം ഭീകര ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ആറ് പ്രതികൾ ശ്രീലങ്കയിൽ എത്തിയിട്ടുണ്ടെന്ന ഇന്ത്യയുടെ രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്‌ച ഉച്ചയ്ക്ക് കൊളംബോ വിമാന താവളത്തിൽ വൻ തിരച്ചിൽ നടത്തി. രാവിലെ...

‘മധ്യകാല ചരിത്രം തേടി അവരെത്തി’; മോയിൻകുട്ടി വൈദ്യർ അക്കാദമി സന്ദർശിച്ച് ബ്രിട്ടീഷ് ഗ്രന്ഥശാല സംഘം

0
ബ്രിട്ടീഷ് ഗ്രന്ഥശാല സംഘം കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ അതിഥികളായി എത്തി. കേരളത്തിലെ മധ്യകാല ചരിത്രത്തെ സംബന്ധിച്ച വിലയേറിയ മലയാളം, സംസ്‌കൃതം, അറബി, മലയാളം പുരാരേഖകൾ ലണ്ടനിലെ ലൈബ്രറിയിൽ സംരക്ഷിക്കുന്നുണ്ട്. ഇവ പുതുതലമുറയിലെ...

‘വസുദൈവ കുടുംബകം, ആർ.എസ്‌.എസ്‌ നൂറാം വാർഷികം ആഘോഷിക്കുന്നില്ല’: ഗവർണർ രാജേന്ദ്ര ആർലേക്കർ

0
ആദരിക്കേണ്ട ഡോ.ഹെഡ്ഗേവാറിനെയും ഗുരുജിയെയും കുറിച്ച് തെറ്റായ ആഖ്യാനങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. പെഹൽഗാമിൽ ആക്രമണം നടന്നത് സനാതനികൾക്ക് നേരെയാണ്. മതം നോക്കിയുള്ള ആക്രമണമാണ് നടന്നത്. പാക്കിസ്ഥാൻ സാർവദേശീയ ഭീകരവാദത്തിന് ഫണ്ട് ചെയ്യുന്നു....

‘ആരോഗ്യമുള്ള തലമുടി’; ഈ അഞ്ചു ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം

0
കട്ടിയുള്ളതും ആരോഗ്യമുള്ളതുമായ മുടിയെന്ന സ്വപ്നം നമുക്കെല്ലാവർക്കുമുണ്ട്. എല്ലാവർക്കും അങ്ങനെയൊരു മുടി കിട്ടണമെന്നില്ല. പലരും നല്ല മുടിക്കായി വിവിധ തരത്തിലെ എണ്ണകളും ഹെയർ പ്രൊഡക്ടസും ഉപയോഗിക്കുന്നുണ്ട്. തലയോട്ടിയിൽ നിങ്ങൾ എന്ത് പ്രയോഗിക്കുന്നു എന്നതുപോലെ തന്നെ പ്രധാനമാണ്...

‘കൂട്ട ബലാത്സംഗത്തിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണം’: സുപ്രീം കോടതി

0
കൂട്ട ബലാത്സംഗത്തിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണമെന്ന് സുപ്രീം കോടതി. കൂട്ട ബലാത്സംഗ കേസുകളിൽ ലൈംഗിക പീഡനം നടത്തിയത് ഒരാൾ ആണെങ്കിലും സംഘത്തിലെ മറ്റുള്ളവരെയും ശിക്ഷിക്കാമെന്ന് സുപ്രീം കോടതി. ഓരോ പ്രതിയും പീഡിപ്പിച്ചതിൻ്റെ തെളിവുകൾ പ്രത്യേകം...

Featured

More News