18 March 2026

ശവമെടുക്കുന്നതിനാൽ നാട്ടുകാരെല്ലാവരും ശവം വാരി എന്നു വിളിച്ചു; ‘മരണക്കൂട്ട്’ പുസ്തക വായന

സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്റെ കൂട്ടുകാരൻ  മുങ്ങി മരിച്ചപ്പോൾ മൃതദേഹം എടുക്കാൻ പുഴയിൽ ഇറങ്ങിയാണ് ആദ്യമായി വിനു തൊഴിലിലേക്ക് എത്തുന്നത്. അന്ന് തുടങ്ങിയതാണ് വിനുവിന് മൃതദേഹങ്ങളോടുള്ള സ്നേഹം.

| നിരുപമ

മൃതശരീരങ്ങൾ തൊടാൻ മനുഷ്യർക്ക് അറപ്പാകുന്നിടത്ത് മൃതശരീരങ്ങളെ ആദരവോടെയും സന്തോഷത്തോടെയും സംസ്കരിക്കാൻ മുന്നിട്ടിറങ്ങി വന്ന ഒരു മനുഷ്യൻറെ ജീവിതകഥ പറയുകയാണ് മരണക്കൂട്ട് എന്ന പുസ്തകത്തിലൂടെ നിയാസ് കരീം എന്ന പത്രപ്രവർത്തകൻ. എല്ലാത്തരം മൃതദേഹങ്ങളെ എടുക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന വിനു എന്ന ആലുവക്കാരൻ്റെ ആത്മകഥയാണ് മരണക്കൂട്ട്.

സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്റെ കൂട്ടുകാരൻ  മുങ്ങി മരിച്ചപ്പോൾ മൃതദേഹം എടുക്കാൻ പുഴയിൽ ഇറങ്ങിയാണ് ആദ്യമായി വിനു തൊഴിലിലേക്ക് എത്തുന്നത്. അന്ന് തുടങ്ങിയതാണ് വിനുവിന് മൃതദേഹങ്ങളോടുള്ള സ്നേഹം.

കാലം കഴിയുന്തോറും  ചെയ്തു വന്ന ജോലി തന്റെ കുടുംബത്തെയും തന്നെയും ബാധിക്കാൻ തുടങ്ങി. നാട്ടുകാരുടെയും ബന്ധുക്കളുടെയും ഒടുക്കം വീട്ടുകാരുടെയും അവഗണനകൾ സഹിക്കാൻ കഴിയാതെ പലവട്ടം പല ജോലികൾ ചെയ്യാൻ തുടങ്ങിയെങ്കിലും ഒരുതരത്തിലും ജീവിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.

മറ്റു ജോലികളിൽ ഒന്നും വിനു സന്തോഷവും സംതൃപ്തിയും കണ്ടിരുന്നില്ല. ശവമെടുക്കുന്നതിനാൽ നാട്ടുകാരെല്ലാവരും തന്നെ ശവം വാരി എന്നു വിളിച്ചു. എല്ലാവരിൽ നിന്നും അങ്ങേയറ്റം അവഗണനകൾ സഹിക്കുമ്പോഴും കൂടെ നിൽക്കാൻ ഉണ്ടായിരുന്നത് പോലീസുകാരും ആശാന്മാരും ആയിരുന്നു.

” ജീവിച്ചിരിക്കുന്നവർക്ക് ആർക്കും വേണ്ടാത്ത ജീവനാണ് എന്റേത്. പക്ഷേ, മരിച്ചവർക്ക് എന്നെ വേണം. ആ ഒരു ചിന്തയുള്ളതുകൊണ്ടു മാത്രം ഞാൻ ആത്മഹത്യ ചെയ്തില്ല. എങ്കിലും അവഗണനയുടെ തീക്കാറ്റിൽ വെന്തു പൊള്ളിയും വെറുപ്പിന്റെ മഴയിൽ തുള്ളി വിറച്ചും എന്റേതല്ലാത്ത ഏതൊക്കെയോ ഇടങ്ങളിലൂടെ നടക്കുകയാണ് ഞാൻ.  ചവിട്ടാൻ മണ്ണും ചായാനൊരു ചുമലുമില്ലാത്ത ഭൂമിയിലെ ഓരോ മനുഷ്യനും എന്നെപ്പോലെ നിസ്സഹായനാണ്. “

മറ്റെല്ലാവരും പോലീസുകാരുടെ കുറ്റം പറയുമ്പോൾ വിനുവിന് പറയാനുള്ളത് തന്നെ ഏറെ സഹായിച്ച, ഇന്നും സഹായിക്കുന്ന പോലീസിനെ കുറിച്ചാണ്. അതേസമയം മൃതശരീരങ്ങൾ സംസ്കരിക്കുന്നതിന്റെ പേരിൽ അർഹതപ്പെട്ടവർക്ക് കൂലി നൽകാതെ പണം തട്ടിയെടുക്കുന്ന മുനിസിപ്പാലിറ്റിയെ ചൂണ്ടുവിരലിൻ തുമ്പത്ത് നിർത്തുകയാണ് വിനു.

ഓരോ ദിവസവും അവഗണനകളും ഒറ്റപ്പെടലും ഒരുപാട് സഹിച്ചിട്ടും മരണപ്പെട്ടവരെ കൈവിടാതെ ഇന്നും സന്തോഷപൂർവ്വം തന്റെ ജോലികൾ ചെയ്യുകയാണ്. ” എൻറെ ആഗ്രഹം മനുഷ്യനെ യാത്രയാക്കുക എന്നതാണ്. മണ്ണിലേക്ക് വന്നവനെ മണ്ണിലേക്ക് തന്നെ യാത്രയാക്കുക. നമ്മൾ തനിച്ചു വന്നതാ ഈ ഭൂമിയിലേക്ക്. തിരിച്ചും തനിച്ചു തന്നെയാണ് പോണത്. വരുന്നത് വെളിച്ചത്തിലേക്കെങ്കിൽ തിരിച്ചുപോക്ക് ഇരുട്ടത്തേക്കാ. അവിടേക്ക് പോകുന്നവർക്ക് വെളിച്ചം കാണിച്ചുകൊടുക്കുക ; അവരെ നന്നായി യാത്ര അയക്കുക അതാണ് എൻറെ കർത്തവ്യം ” – മരണകൂട്ട്

Share

More Stories

ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് തിരിച്ചടി; മെയ് 8 മുതൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിർത്തലാക്കുന്നു

0
മെറ്റയുടെ കീഴിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം തങ്ങളുടെ ആപ്പിലെ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് (E2E) മെസേജിങ് സേവനം ഈ വർഷം മേയ് എട്ടോടെ നിർത്തലാക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനായി ചാറ്റുകൾ...

രാജ്യത്തുടനീളം എൽപിജി സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കുമെതിരെ നടപടികൾ

0
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പാചക വാതക ലഭ്യതയെ കുറിച്ചുള്ള ആശങ്കകൾ ഉയർന്ന സാഹചര്യത്തിൽ, എൽപിജി സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കുമെതിരെ കേന്ദ്ര സർക്കാർ കർശന നടപടികൾ ആരംഭിച്ചു. ഡൽഹി, ഗോവ, ഉത്തർപ്രദേശ്, ജമ്മു...

നെതന്യാഹു മരിച്ചോ? ആറ് വിരലുകളും എഐ ഗൂഢാലോചനയും: ലോകം നേരിടുന്ന പുതിയ സത്യപ്രതിസന്ധി

0
| വാമിക ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തുവെന്നും, നിലവിൽ പുറത്തുവരുന്നത് നിർമിതബുദ്ധി (AI) ഉപയോഗിച്ച് സൃഷ്ടിച്ച ദീപ് ഫേക്കുകളാണെന്നുമുള്ള ഗൂഢാലോചന സിദ്ധാന്തങ്ങൾ സോഷ്യൽ മീഡിയയിൽ പടരുകയാണ്. യഥാർഥ്യമെന്ന് തോന്നിപ്പിക്കും വിധം...

‘കാഫിർ’ ടാറ്റൂവും തീവ്ര നിലപാടുകളും; അമേരിക്കയുടെ ‘വാർ സെക്രട്ടറി’ പീറ്റ് ഹെഗ്‌സെത്ത്

0
ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ അമേരിക്കൻ പ്രതിരോധ സെക്രട്ടറിയായ പീറ്റ് ഹെഗ്‌സെത്തിന്റെ പ്രസ്താവനകൾ ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്. ഗൗരവമുള്ള ഒരു രാഷ്ട്ര തന്ത്രജ്ഞന്റെ ഭാഷയ്ക്ക് പകരം അങ്ങേയറ്റം രൗദ്രവും യുദ്ധോത്സുകവുമായ വാക്കുകളാണ്...

ഇറാനെതിരെ യുദ്ധത്തിൽ പ്രതിഷേധവും ദേശീയ ഭീകരവിരുദ്ധ കേന്ദ്രം മേധാവി ജോസഫ് കെന്റിൻ്റെ രാജിയും

0
ഇറാനുമായുള്ള സൈനിക സംഘർഷത്തിൽ പ്രതിഷേധിച്ച് യുഎസ് നാഷണൽ കൗണ്ടർ ടെററിസം സെൻ്റെർ (എൻസിടിസി) ഡയറക്ടർ ജോസഫ് കെന്റ് ഉടൻ പ്രാബല്യത്തിൽ വന്നതോടെ രാജിവച്ചു. ഇറാൻ നയത്തോടും യുദ്ധ സാഹചര്യത്തോടും പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച്...

പശ്ചിമേഷ്യൻ യുദ്ധത്തിൽ ചൈന പരസ്യമായി സംസാരിച്ചു, ഈ രാജ്യങ്ങൾക്ക് മാനുഷിക സഹായം പ്രഖ്യാപിച്ചു

0
പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കും യുഎസ്, ഇസ്രായേൽ, ഇറാൻ തമ്മിലുള്ള സംഘർഷത്തിനും ഇടയിൽ, ചൈന ഒരു പ്രധാന മാനുഷിക നടപടി സ്വീകരിച്ചു. ഇറാൻ, ലെബനൻ, ജോർദാൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് അടിയന്തര മാനുഷിക സഹായം...

Featured

More News