ജനഗണ മന നമ്മുടെ ദേശീയ ഗാനവും വന്ദേ മാതരത്തിൻ്റെ നിശ്ചിത വരികൾ മാത്രം നമ്മുടെ ദേശീയ ഗീതവുമാണ്; അതിനൊരു ചരിത്രമുണ്ട്

വന്ദേമാതരത്തിലെ ഭക്തിപരമായ ശൈലി (പ്രത്യേകിച്ച് 'മാതാ' എന്നുള്ള സംബോധന) മതനിരപേക്ഷമായ ഒരു രാജ്യത്ത് ചില വിഭാഗങ്ങൾക്ക് സ്വീകരിക്കുന്നതിൽ പ്രയാസമുണ്ടായിരുന്നു. ഇതുകൊണ്ടുതന്നെയാണ് ഭരണഘടനാ നിർമ്മാണ വേളയിൽ ഡോ. ബി.ആർ. അംബേദ്കർ ഉൾപ്പെടെയുള്ളവർ ജനഗണമനയ്ക്ക് മുൻഗണന നൽകിയത്.

| എമ്മെസ് ഷൈജു

ജനഗണ മന നമ്മുടെ ദേശീയ ഗാനവും വന്ദേ മാതരത്തിൻ്റെ നിശ്ചിത വരികൾ മാത്രം നമ്മുടെ ദേശീയ ഗീതവുമാണ്. അതിനൊരു ചരിത്രമുണ്ട്. അത് കൂടി മുന്നിൽ വെച്ച് വേണം വന്ദേമാതരം ചർച്ചകളെ നോക്കിക്കാണാൻ എന്ന് തോന്നുന്നു. വന്ദേ മാതരം ദേശീയ ഗാനമാക്കണമെന്ന് സ്വാതന്ത്ര്യ കാലത്തെ ഹിന്ദുത്വ ആവശ്യമായിരുന്നു. അന്നതിനെ ആക്കിയില്ല. അതിൻ്റെ കാരണം വന്ദേമാതരത്തിന് ഒരു ഇൻക്ലൂസിവ് സ്വഭാവമില്ല എന്നതായിരുന്നു. വന്ദേ മാതരം ബങ്കിംചന്ദ്ര ചാറ്റർജിയുടെ ‘ആനന്ദമഠം’ എന്ന നോവലിൽ നിന്നുള്ളതാണ്. ഇത് ഭാരതാംബയെ ദുർഗാ ദേവിയായി ചിത്രീകരിക്കുന്നതിനാൽ സാംസ്കാരിക ദേശീയതയിലും ഹൈന്ദവ ഭാവുകത്വത്തിലും അധിഷ്ഠിതമായ ഒരു ദേശീയ സങ്കല്പത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത് എന്നാണ് അന്ന് വ്യാഖ്യാനിക്കപ്പെട്ടത്.

രവീന്ദ്രനാഥ ടാഗോർ രചിച്ച ‘ജനഗണമന’, ഇന്ത്യയുടെ വൈവിധ്യങ്ങളെയും ഭൗമപരമായ ഐക്യത്തെയും (പഞ്ചാബ്, സിന്ധ്, ഗുജറാത്ത്, മറാഠ, ദ്രാവിഡ, ഉത്കൽ, ബംഗാൾ) പരാമർശിച്ചുകൊണ്ട് ഒരു ആധുനിക മതേതര ദേശീയതയെയാണ് മുന്നോട്ട് വെക്കുന്നത്. വന്ദേ മാതരം സന്യാസി വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതും ബ്രിട്ടീഷ് ഭരണത്തിനെതിരായ തീക്ഷ്ണമായ വികാരം ഉൾക്കൊള്ളുന്നതുമാണ്. ജനഗണമന വിഭജിക്കപ്പെടാത്ത ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയെ വാഴ്ത്തുന്നതും ഒരു ഭരണകൂട ദേശീയഗാനത്തിന് യോജിച്ച ശൈലിയിലുള്ളതുമാണ്.

വന്ദേമാതരത്തിലെ ഭക്തിപരമായ ശൈലി (പ്രത്യേകിച്ച് ‘മാതാ’ എന്നുള്ള സംബോധന) മതനിരപേക്ഷമായ ഒരു രാജ്യത്ത് ചില വിഭാഗങ്ങൾക്ക് സ്വീകരിക്കുന്നതിൽ പ്രയാസമുണ്ടായിരുന്നു. ഇതുകൊണ്ടുതന്നെയാണ് ഭരണഘടനാ നിർമ്മാണ വേളയിൽ ഡോ. ബി.ആർ. അംബേദ്കർ ഉൾപ്പെടെയുള്ളവർ ജനഗണമനയ്ക്ക് മുൻഗണന നൽകിയത്. എന്നാൽ ആര്യസമാജം, ഹിന്ദു മഹാസഭ, ആർ.എസ്.എസ് തുടങ്ങിയ സംഘടനകൾ വന്ദേമാതരത്തെയായിരുന്നു യഥാർത്ഥ ദേശീയ ഗാനമായി കണ്ടിരുന്നത്.

മതപരമായ തീവ്രതയും ദേശാഭിമാനവും സമ്മേളിക്കുന്ന ഈ ഗാനം ഭാരതീയ സംസ്കാരത്തിന്റെ ആത്മാവാണെന്ന് അവർ വാദിച്ചു. അതായിരിക്കണം രാജ്യത്തിൻ്റെ ദേശീയതയെ നിർണയിക്കുന്ന ഗാനമാക്കേണ്ടത് എന്നവർ നിർബന്ധം പിടിച്ചു. എന്നാൽ 1950 ജനുവരി 24-ന് ചേർന്ന ഭരണഘടനാ അസംബ്ലിയിൽ ഡോ. രാജേന്ദ്രപ്രസാദ് നടത്തിയ പ്രഖ്യാപനപ്രകാരം, ജനഗണമനയെ ദേശീയ ഗാനമായും (National Anthem) വന്ദേമാതരത്തിൻ്റെ ഏതാനും വരികളെ ദേശീയ ഗീതമായും (National Song) അംഗീകരിച്ചു.
ചുരുക്കിപ്പറഞ്ഞാൽ വലിയ സമ്മർദ്ദങ്ങളെ അതി ജയിച്ചാണ് ജനഗണമന നമ്മുടെ ദേശീയഗാനമായത്.

അപ്പോഴും ഹിന്ദുത്വ സംഘടനകളും ആർ.എസ്.എസ് ഉം വന്ദേ മാതരത്തെയാണ് ദേശീയ ഗാനമായി സങ്കല്പിച്ച് പോന്നത്. ഈ പശ്ചാത്തലത്തിൽ വേണം കേരളത്തിൻ്റെ നിയമ സഭയിൽ ആദ്യമായി വന്ദേമാതരം മുഴങ്ങുന്നതിനെ നമ്മൾ വിലയിരുത്തേണ്ടത്. നിയമപരമായി അതിൽ തെറ്റൊന്നുമില്ലെങ്കിലും മതേതര ദേശീയതയെ മാറ്റി സാംസ്കാരിക ദേശീയതയെ പ്രതിഷ്ഠിക്കാൻ ആർ.എസ്.എസ് നടത്തുന്ന പരിശ്രമങ്ങളെ മുന്നിൽ നിർത്തി വിലയിരുത്തുമ്പോൾ ഈയൊരു തുടക്കത്തെ എങ്ങനെ നോക്കിക്കാണമെന്ന് ഓരോരുത്തരും അവരവരുടെ ബോധത്തെ മുന്നിൽ നിർത്തി ആലോചിക്കട്ടെ.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ആകാശത്ത് വിസ്മയമൊരുക്കി അപൂർവ ‘ബ്ലൂ മൂൺ” ; മെയ് 31-ന് അപൂർവ ദൃശ്യം തേടി വാനനിരീക്ഷകർ

വാനനിരീക്ഷകർക്കും ആകാശപ്രേമികൾക്കും ആനന്ദക്കാഴ്ചയൊരുക്കിക്കൊണ്ട് ഈ ആഴ്ച അവസാനം അപൂർവമായ 'ബ്ലൂ മൂൺ' ആകാശത്ത് ദൃശ്യമാകും. ഒരൊറ്റ കലണ്ടർ മാസത്തിൽ തന്നെ രണ്ട് പൂർണ്ണചന്ദ്രന്മാർ പ്രത്യക്ഷപ്പെടുന്ന അപൂർവ...

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ചതിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ് (26), സുഹൃത്ത്...

Related Articles

സർക്കാർ വന്ന ശേഷമുള്ള രണ്ടാമത്തെ വലിയ തമാശ VD- മോഡി ആക്ഷേപം: മുഖ്യമന്ത്രി

ജനങ്ങൾക്ക് നൽകിയ വാ​ഗ്ദാനങ്ങൾ പൂർണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അഞ്ചു ഇന്ദിരാ​ഗ്യാരന്റികൾ നടപ്പിലാക്കും....

‘നായകൻ മെസ്സി തന്നെ’; ആറാം ലോകകപ്പിന് അര്‍ജന്റീന ടീം പ്രഖ്യാപിച്ചു

ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന 23-മത് ഫിഫ ലോകകപ്പ് ജൂൺ 11 മുതൽ ജൂലൈ 19 വരെ...

കോക്രോച്ച് ജനതാ പാർട്ടിയുടെ എക്‌സ് ഹാൻഡിൽ അൺബ്ലോക്ക് ചെയ്യുന്നത് പരിശോധിക്കണം: ഡൽഹി ഹൈക്കോടതി

ആക്ഷേപഹാസ്യ ഡിജിറ്റൽ സംഘടനയായ കോക്രോച്ച് ജന്ത പാർട്ടിയുടെ എക്‌സ് അക്കൗണ്ട് ഈ ഘട്ടത്തിൽ അൺബ്ലോക്ക് ചെയ്യാൻ ഉത്തരവിടാൻ ഡൽഹി...

ചൈനയുടെ റിയൽ ചോക്ക് പോയിന്റ് ആരംഭിക്കുന്നത് മലാക്കയിലല്ല, ഹോർമുസിലാണ്: റിപ്പോർട്ട്

ലണ്ടൻ ആസ്ഥാനമായുള്ള ഇൻ്റെർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസിൻ്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ചൈനയുടെ സമുദ്ര ദുർബലത മലാക്ക കടലിടുക്കിൽ...

ഇറാൻ- യുഎസ് ആണവ കരാർ; പാകിസ്ഥാൻ ഗ്യാരണ്ടി നൽകും

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപരമായ ഒരു ആണവ കരാറിൻ്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് ആഗോള രാഷ്ട്രീയത്തിൽ ഒരു പ്രധാന...

റിസർവ് ബാങ്ക് ഉടൻ തന്നെ പ്ലാസ്റ്റിക് നോട്ടുകളുടെ പരീക്ഷണം ആരംഭിക്കും

ഇന്ത്യയിൽ പ്ലാസ്റ്റിക് അഥവാ പോളിമർ അധിഷ്ഠിത നോട്ടുകൾ അവതരിപ്പിക്കുന്നതിനെ കുറിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗൗരവമായി...

‘എൽ നിനോ’ കണക്കിലെടുത്ത്, മൺസൂൺ നേരിടാൻ പദ്ധതി തയ്യാറാക്കി

എൽ നിനോയുടെ പ്രതികൂല പ്രത്യാഘാതങ്ങളെ നേരിടാൻ കേന്ദ്ര സർക്കാർ ജില്ല തിരിച്ചുള്ള അടിയന്തര പദ്ധതികൾ തയ്യാറാക്കും, എന്നാൽ 2026...

യുപിയിൽ നിർമ്മാണത്തിലുള്ള പാലം തകർന്നു വീണു; ആറു പേർക്ക് ദാരുണാന്ത്യം

യുപിയിലെ ഹാമിർപൂരിൽ പാലം തകർന്ന് ആറ് മരണം. നിർമാണത്തിലിരുന്ന പാലമാണ് ശക്തമായ കാറ്റിൽ തകർന്ന് വീണത്. അപകടത്തിൽ മരിച്ചത്...