1 February 2025

ഇവിടുത്തെ മിലിട്ടറി ഹോസ്പിറ്റലിൽ പൊതുജനങ്ങൾക്കും അടിയന്തിര വൈദ്യസഹായം ലഭിക്കും (കാശ്മീർ യാത്ര ആറാം ഭാഗം)

ആൾട്ടിറ്റ്യൂഡ് സിക്നസ് അതിൻ്റെ എല്ലാ ഭീകരതയോടെയും ശരീരത്തിൽ പ്രവർത്തിക്കുകയാണ്. വിശപ്പില്ലായ്മയും അതിൻ്റെ ഭാഗമാണ്. ശരീരത്തിൽ ഓക്സിജൻ കുറയുകയും കാർബൺ ഡയോക്സൈഡ് കൂട്ടുകയും ചെയ്തെന്ന് തോന്നുന്നു. കാരണം16000 അടി ഉയരത്തിലാണ് ഞങ്ങൾ ഇപ്പോഴുള്ളത്.

| ആർ ബോസ്

കീലോങ്ങിൽ നിന്ന് 131കിലോമീറ്റർ അകലെയുള്ള നക്കി ലാ ചുരത്തിലെ ഗാട്ടാ ലൂപ്സ് കയറുകയാണ് ലോറി ഒന്നാമത്തെ വളവിൽ നിന്ന് മുകളിലക്ക് നോക്കുമ്പോൾ തന്നെ മലയെ വട്ടം ചുറ്റിയ പെരുമ്പാമ്പ് പോലെ റോഡിലെ അനവധി വളവുകൾ കാണാം. ഇപ്പോൾ പീക്ക് സീസണായതിനാൽ വാഹനങ്ങളുടെ ഒഴുക്കാണ് പലതരം വാഹനങ്ങൾ ലൂപ്പിലൂടെ കറങ്ങി പൊയ്കൊണ്ടിരിക്കുന്നു. മണാലിയിൽ നിന്ന് ലേയിലെത്താൻ പ്രധാനമായും അഞ്ചു വമ്പൻ ചുരങ്ങൾ കയറിയിറങ്ങണം.

ആദ്യം വരുന്നത് മണാലിക്കടുത്തുള്ള പ്രസിദ്ധമായ റോഹ്താങ് പാസാണ് 13,060 അടി ഉയരത്തിലുള്ള ഈ ചുരം കടന്ന് തിരിഞ്ഞാണ് സ്പിതി വാലിയിലേക്ക് പോകുന്നത്.രണ്ടാമത് വരുന്ന ബരാലച്ചാ ചുരത്തിൻ്റെ 16,500 അടി മുകളിലെ അവർണ്ണനിയമായ കാഴ്ചയുടെ വിവരങൾ നേരത്തെ പറഞ്ഞത് ഓർക്കുമല്ലോ.മഞ്ഞ് മലകളും ചെറരുവികളും തടാകങ്ങളുമെല്ലാം വെയിലുമെല്ലാം ചേർന്നൊരു വിസ്മയക്കാഴ്ച പ്രകൃതി ഇവിടെ ഒരുക്കി വച്ചിരിക്കുന്നു.ഈ പാതയിലെ ഏറ്റവും മനോഹരമായ ചുരവും ഇതു തന്നെ, ഇതിന് സമീപം ഏതാനും ടെൻ്റ് ക്യാമ്പുകളുമുണ്ട്.

ഈ രണ്ട് ചുരവും കടന്ന് വരുമ്പോൾ സരാപ് നദിക്കും സൻസ്കാർ നദിക്കുമിടയിൽ നിൽക്കുന്ന പർവതത്തിലാണ് ഗാട്ട ലൂപ്സ് വരുന്നത്. ടാറിട്ടതും കട്ട പാകിയതും പൊട്ടിപ്പൊളിഞ്ഞ് മൺറോഡായി കുണ്ടും കഴിയുമായി കിടക്കുന്നതുമായ ഭാഗങ്ങളൊക്കെയുണ്ട് റോഡിൽ. പല ഭാഗത്തും ഒരു വണ്ടിക്ക് മാത്രം കടന്ന് പോകാനുള്ള വീതിയേയുള്ളു. ഇഴഞ്ഞ് കയറി ഞങ്ങൾ പത്താമത്ത വളവിലെത്തിയപ്പോൾ ആദ്യത്തെ ബ്ലോക്ക് കിട്ടി.വീതികുറഞൊരു ഭാഗത്ത് ലോറിയും കാറും തമ്മിൽ സൈഡ് കൊടുക്കാൻ നോക്കിയതാണ്. ഈ വഴി പരിചയയമുള്ള ഡ്രൈവറന്മാർക്ക് ദൂരെ വണ്ടി കാണുമ്പോൾ തന്നെ എവിടെയാണ് വീതിയുള്ളതെന്നറിയാം. അവരവിടെ വണ്ടിയൊതുക്കി നിർത്തും.

വഴി പരിചയമില്ലാത്ത ഡ്രൈവർമാരാണ് ബ്ലോക്കിൻ്റെ സൃഷ്ടാക്കൾ. ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ ബ്ലോക്ക് മാറി വണ്ടികൾ സൈഡ് കൊടുക്കുന്ന സമയം നമ്മുടെ വണ്ടി കൊക്ക സൈഡിലാണങ്കിൽ ടയറിനടിയിലെ മണ്ണ് താഴേക്ക് ഊർന്ന് പോകുന്നത് കണ്ട് ശ്വാസം നിലച്ചുപോകും.പലവട്ടം ഞാൻ എല്ലാം കഴിഞ്ഞെന്ന് കരുതി കണ്ണടച്ചിരുന്നു

19-ാമത്തെ വളവിലെത്തിയപ്പോൾ ഇടത് വശത്ത് നേരത്തെ പറഞ്ഞ ഗോസ്റ്റ് ടെമ്പിൾ കണ്ടു. വണ്ടി ഒതുക്കി നിർത്തി ആയിരക്കണക്കിന് വെള്ളക്കുപ്പികൾ കിടക്കുന്നു. കൂടെയുള്ള മണികണ്ഠ എന്ന തെലുങ്ക് ഗാരു ഇറങ്ങി അരക്കുപ്പി വെള്ളം നേർച്ചയായി നൽകി വന്നു. രണ്ട് വളവുകൾ കയറി തീർന്നപ്പോൾ റോഡിന് താഴെ കുഴിയിലൊരു വലിയ ലോറി മറിഞ്ഞ് കിടക്കുന്നു എൻഞ്ചിനും ടയറുകളും ഊരിയെടുത്ത നിലയിൽ ഉപേക്ഷിച്ചിട്ടിരിക്കുകയാണ്. ഗാട്ടാ ലൂപ്പ് കഴിഞ്ഞപ്പോൾ ചെറിയൊരിറക്കവും അതിനപ്പുറം മറ്റൊരു മലയും കണ്ടു. 15,547 അടി ഉയരത്തിലുള്ള മൂന്നാമത്തെ ചുരമായ നമിക്ക് ലാ ആണത്.

നമിക്ക് ലാ യഥാർത്ഥത്തിൽ ഒരു ചുരമല്ല, മറിച്ച് സൻസ്കാർ റേഞ്ചിലെ ഉയരമുള്ള പർവ്വതമുകളാണത്. നമിക്ക് ലാ കയറി കുറച്ച് ദൂരം നിരപ്പായ വഴി പിന്നിട്ട് വീണ്ടും പതിനൊന്ന് കിലോമീറ്റർ കയറ്റം കയറി ലച്ചുലുങ്ങ് ലാ എന്ന16,616 അടി ഉയരത്തിലുള്ള നാലാമത്തെ ചുരത്തിന് മുകളിലെത്തി. വർഷത്തിൽ ഏത് സമയത്തും ഇവിടെ കനത്ത മഞ്ഞുവീഴ്ച സാധ്യത ഉള്ളതിനാൽ എപ്പോൾ വേണമെങ്കിലും ഇതടക്കപ്പെടാം എന്നതിനാൽ ഈ വഴിയിലെ ഏറ്റവും അപകടകരമായ ചുരമായി ഇത് കണക്കാക്കപ്പെടുന്നു.

നാലാമത്തെ ചുരവും പിന്നിട്ടപ്പോൾ സമയം 6 മണി കഴിഞ്ഞു തണുപ്പു എട്ട് ഡിഗ്രിയിലേക്ക് താഴ്ന്നിരിക്കുന്നു. സഹയാത്രികരായ രണ്ട് പേരും തളർന്ന് കിടപ്പാണ് ഒരാൾ പല തവണ ശർദ്ദിക്കുകയും ചെയ്തു. തല വെട്ടലും ശർദ്ദിക്കണമെന്ന തോന്നലും എന്നിലും ശക്തമായിത്തുടങ്ങി. ഒന്നും ചെയ്യാൻ തോന്നാതെ കാഴ്ചകളോട് പോലും താല്പര്യമില്ലാതെ ഞാനിരിക്കുകയാണ്. അല്പദൂരം കൂടി പിന്നിട്ടപ്പോൾ ഇറക്കമായി. താഴെ വളഞ്ഞ് പോകുന്ന റോഡ് കിലോമിറ്ററുകൾക്കപ്പുറം വരെ കാണാം. ഏതാനും കിലോമീറ്റർ കഴിഞ്ഞൊരു വളവിലെത്തിയപ്പോൾ അടുത്ത ബ്ലോക്ക്. വാഹനങ്ങളുടെ നിര ഒരു കിലോമീറ്റർ ദൂരെയുള്ള വളവ് വരെ കാണാം. അതിനപ്പുറം എത്ര ദൂരം ബ്ലോക്കുണ്ടന്നറിയില്ല.

ബ്ലോക്ക് മാറിക്കഴിഞ്ഞ് വിളിച്ചാൽ മതിയെന്ന് പറഞ്ഞ് ഡ്രൈവർ എൻഞ്ചിൻ ഓഫ് ചെയ്ത് ഇരുന്ന് ഉറങ്ങാൻ തുടങ്ങി ഞാനുമെന്ന് മയങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒന്നര മണിക്കൂറോളം കഴിഞ്ഞാണ് ബ്ലോക്കഴിഞ്ഞത്.തനിയെ അഴിഞ്ഞതല്ല ഒരു കാറിൽ നിന്നിറങ്ങിയ നാല് സിക്ക് യുവാക്കൾ ഓടി നടന്ന് അശ്രാന്ത പരിശ്രമം നടത്തി ബ്ലോക്ക് അഴിച്ചെടുത്തതാണ്. മൊബൈലിന് റേഞ്ചോ നെറ്റോ കറൻ്റോ ഇല്ല. പോലിസ് എയ്ഡോ ട്രാഫിക്ക് അസിസ്റ്റൻസോ ലഭ്യമല്ല. ഗുതരമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ അതിജീവിക്കുക ഏതാണ്ട് അസാദ്ധ്യം തന്നെയാണ്.

വീണ്ടും യാത്ര തുടങ്ങി ഏകദ്ദേശം ആയിരമടി കൂടി താഴേക്കിറങ്ങി സിന്ധുവിൻ്റെ പോഷക നദിയായ സൻസ്‌കാർ നദിയെ കടന്ന് പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ സഞ്ചരിച്ച് സോളാർ വിളക്കുകൾ തെളിഞ്ഞ് നിൽക്കുന്ന ഒരിടത്തെത്തി. ലോറി ഞാനാവശ്യപ്പെട്ടതിനാൽ മാത്രം നിർത്തി പുറത്തേക്കിറങ്ങിയപ്പോൾ പാങ്ങ് 15250 അടി എന്നൊരു ബോർഡ് കണ്ടു ദരിദ്രാവസ്ഥയിലുള്ള ഏതാനും തട്ടിക്കൂട്ട് കടകളും ഹോട്ടലുകളുമൊക്കെണുള്ളത്. സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിലുള്ള സൈനിക ട്രാൻസിറ്റ് ക്യാമ്പാണ് പാങ്ങിനെ ഒരു പ്രധാന സ്ഥലമാക്കി മാറ്റുന്ന പ്രധാന ഘടകം. അതിർത്തി പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്ന സൈനികരുടെ ക്യാമ്പിംഗ് ഓപ്ഷനായി ഇത് ക്രമീകരിച്ചിരിക്കുന്നു.

ഇവിടുത്തെ മിലിട്ടറി ഹോസ്പിറ്റലിൽ പൊതുജനങ്ങൾക്കും അടിയന്തിര വൈദ്യസഹായം ലഭിക്കും. ഒരോ കാലിച്ചായ കുടിച്ച് വീണ്ടും യാത്ര തുടങ്ങി. നാല് ഹെയർപിൻ വളവുകൾ കൂടി കയറി നേർരേഖയായ പാതയിലൂടെ ലോറി ഓടാൻ തുടങ്ങി. കുറെ ഓടിക്കഴിഞ്ഞപ്പോൾ ഒടുവിലൊരിടത്ത് ഡ്രൈവർ വണ്ടിയൊതുക്കി ഇന്നിവിടെ സ്റ്റേയാണന്ന് പറഞ്ഞു, കണ്ണു തുറന്ന് നോക്കിയപ്പോൾ സോളാർ ലൈറ്റുകളുടെ വെട്ടത്തിൽ നാലഞ്ച് ചെറു കടകൾ കണ്ടു. സ്ഥലമേതെന്ന് ഒരു പിടിയുമില്ല. നിർത്തിയിട്ടിരിക്കുന്ന ഏതാനും ലോറികളും കാറുകളുമല്ലാതെ ഒരൊറ്റ മനുഷ്യനെപ്പോലും പുറത്ത് കാണാനുമില്ല. സമയം രാത്രി പതിനൊന്ന് മണി.തണുപ്പ് മൈനസ് ഡിഗ്രിയായിരിക്കുന്നു .

വണ്ടിയുടെ ബർത്തിനടിയിൽ നിന്ന് ഒരു കമ്പിളി കൂടി ഡ്രൈവർ പുറത്തെടുത്തു. ഒരു കമ്പിളി സഹയാത്രികർ നേരത്തെ കൈവശപ്പെടുത്തിയിരുന്നു. ഡ്രൈവർ സിറ്റിൽ നിന്ന് എഞ്ചിൻ്റെ പുറത്തെ ബർത്തിലക്ക് ചാഞ്ഞ് കമ്പിളി തലവഴി മൂടി മൻജീത് കിടന്നു. ചാരികിടന്ന് ഉറങ്ങാൻ ഞാനുമൊന്ന് ശ്രമിച്ചു നോക്കി നടക്കുന്നില്ല.ചെറിയ കാമ്പിനിൽ നാലാളുകളുടെ ഉച്ഛാസവായു കെട്ടിനിൽക്കാതിരിക്കാൻ ഞാൻ ഗ്ലാസ് അൽപം താഴ്ത്തി വച്ചിരിക്കുകയാണ്. അതുവഴി വരുന്ന തണുപ്പ് കനത്ത ജാക്കറ്റിനെയും തുളച്ചിറങ്ങി എന്നെ വിറപ്പിക്കാൻ തുടങ്ങി.

ഇന്നാകെ കഴിച്ചത് അല്പം മാഗിയും രണ്ട് ചായയും മാത്രമാണ് പക്ഷെ ഈ നേരമായിട്ടും അല്പം പോലും വിശക്കുന്നില്ല. ആൾട്ടിറ്റ്യൂഡ് സിക്നസ് അതിൻ്റെ എല്ലാ ഭീകരതയോടെയും ശരീരത്തിൽ പ്രവർത്തിക്കുകയാണ്. വിശപ്പില്ലായ്മയും അതിൻ്റെ ഭാഗമാണ്. ശരീരത്തിൽ ഓക്സിജൻ കുറയുകയും കാർബൺ ഡയോക്സൈഡ് കൂട്ടുകയും ചെയ്തെന്ന് തോന്നുന്നു. കാരണം16000 അടി ഉയരത്തിലാണ് ഞങ്ങൾ ഇപ്പോഴുള്ളത്.അവയവ മാഫിയ തട്ടി കൊണ്ടുപോകുന്നതും മഞ്ഞുമലയിൽ ഒറ്റക്കലയുന്നതും ഒക്സിജൻ കിട്ടാതെ പിടയുന്നതും തുടങ്ങി പരസ്പര ബന്ധമില്ലാത്ത ചിന്തകളും കാഴ്ചകളും തലക്കകത്ത് മൂളിപ്പറക്കുകയാണ്.

എങ്ങനെയെങ്കിലുമൊന്ന് ഉറങ്ങിയാൽ ഈ മുടിഞ്ഞ ചിന്തകൾ മാറുമെന്നറിയാം പക്ഷെ ഉറക്കം ഒട്ടുമേ വരുന്നില്ല. എൻ്റെ ബാഗിൽ കുറച്ച് മദ്യമുണ്ട് അതെടുത്ത് കഴിച്ചാൽ ഉറങ്ങാൻ പറ്റിയേക്കും അതെടുത്താലോ എന്നാലോചിച്ചപ്പോൾ തന്നെ ശർദ്ദിക്കാൻ ഓക്കാനിച്ചു.ആ ചിന്ത അതോടെ ഇല്ലാതായി. ഇത്തരം സാഹചര്യത്തിൽ അടിയന്തിരമായി ചെയ്യണ്ടത് തലേ ദിവസം ഉറങ്ങിയ സ്ഥലത്തെ ഉയരത്തിലേക്ക് തിരിച്ചിറങ്ങുക എന്നതാണ്.

ഇന്നലെ ഞാൻ 10,000 അടി ഉയരത്തിലായിരുന്നു അത്രയും താഴേക്ക് ഇപ്പോൾ ഇറങ്ങുക അസാദ്ധ്യമാണ്. സഹയാത്രികരായ രണ്ട് യുവാക്കളും എന്നെക്കാൾ മോശം അവസ്ഥയിൽ കിടക്കുകയാണ്. നേരം വെളുക്കും മുമ്പ് ഈ മഞ്ഞ് മലയിൽ ഞാനില്ലാതാകുമോ എന്ന ഭയം എന്നെ വല്ലാതെ വരിഞ്ഞ് മുറുക്കിക്കഴിഞ്ഞു. എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ ഞാനാ ലോറിയിൽ കണ്ണടച്ചിരുന്നു

( തുടരും)

(ലേഖനം മുൻ ഭാഗം ഇവിടെ വായിക്കാം)

Share

More Stories

ഫോണുകളിലും കമ്പ്യൂട്ടറുകളിലും ഡീപ്‌സീക്ക് ഇൻസ്റ്റാൾ ചെയ്യരുത്; ജീവനക്കാർക്ക് വിലക്കുമായി യുഎസ് കോൺഗ്രസ്

0
അമേരിക്കൻ AI വിപണിയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ചൈനീസ് ചാറ്റ്ബോട്ടായ DeepSeek ഉപയോഗിക്കുന്നതിനെതിരെ കോൺഗ്രസ് ഓഫീസുകൾക്ക് മുന്നറിയിപ്പ് നൽകി . AI സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള പരിണാമം കോൺഗ്രസിന് കാര്യമായ സുരക്ഷയും ഭരണപരമായ വെല്ലുവിളികളും ഉയർത്തിയിട്ടുണ്ട്, ഇത്...

ബജറ്റ് 2025: 5 വർഷത്തിനുള്ളിൽ 75,000 കൂടുതൽ മെഡിക്കൽ സീറ്റുകൾ, AI കേന്ദ്രങ്ങൾക്ക് 500 കോടി രൂപ

0
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 75,000 പുതിയ മെഡിക്കൽ സീറ്റുകൾ കൂടി കൂട്ടിച്ചേർക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് കേന്ദ്ര ബജറ്റ് 2025 അവതരിപ്പിച്ചു. കഴിഞ്ഞ ദശകത്തിൽ സർക്കാർ ബിരുദ (യുജി), ബിരുദാനന്തര (പിജി)...

കേരള പോലീസ്; ഗുണ്ടാ ബന്ധമുള്ളതിന്റെ പേരില്‍ സസ്പെൻഡ് ചെയ്യപ്പെട്ട 14 പേരെയും തിരിച്ചെടുത്തു :മുഖ്യമന്ത്രി

0
സംസ്ഥാന പോലീസ് സേനയിൽ നിന്നും ഗുണ്ടാ ബന്ധമുള്ളതിന്റെ പേരില്‍ സസ്പെൻഡ് ചെയ്യപ്പെട്ട 14 പേരെയും സർവീസിലേക്ക് തിരിച്ചെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ മുൻ മന്ത്രികൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഈ...

സ്‌കൂൾ വിദ്യാർത്ഥികളെ ഡ്രോൺ നിർമ്മിക്കാൻ പരിശീലിപ്പിച്ച് ഉക്രെയ്ൻ

0
റഷ്യയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾ നടത്താൻ രാജ്യത്തെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഉക്രെയ്‌ന്റെ ഡ്രോൺ നിർമ്മാണം നടത്തുന്നു . സ്‌കൂൾ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ കേന്ദ്രങ്ങളിലുടനീളം ആയുധ-ഡ്രോൺ നിർമ്മാണങ്ങൾ നടത്താൻ പ്രസിഡന്റ് സെലൻസ്‌കി ഉത്തരവിട്ടതായി റിപ്പോർട്ട്...

വീണ്ടും പ്രതിരോധത്തിലാവുന്ന ഇപി ജയരാജൻ

0
സംസ്ഥാനത്തെ എൽഡിഎഫ് ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് ഇ.പി.ജയരാജനെ മാറ്റിയത് പ്രവര്‍ത്തന രംഗത്തെ പോരായ്മ കൊണ്ടെന്ന് ആദ്യം വ്യക്തമാക്കിയത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററായിരുന്നു . എന്നാല്‍ അദ്ദേഹത്തിന്റെ നിലപാട്...

യുകെയിൽ റീട്ടെയിൽ ഷോപ്പുകളിലെ കുറ്റകൃത്യങ്ങൾ റെക്കോർഡ് ഉയരത്തിലെത്തി; സർവേ

0
യുകെയിലെ റീട്ടെയിൽ ഷോപ്പുകളിലെ കുറ്റകൃത്യങ്ങൾ അഭൂതപൂർവമായ തലത്തിലെത്തിയിരിക്കുന്നു. മോഷണത്തിൽ നിന്നുള്ള നഷ്ടവും തൊഴിലാളികൾക്കെതിരായ വർദ്ധിച്ചുവരുന്ന അക്രമവും, ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം (ബിആർസി) റിപ്പോർട്ട് ചെയ്തു. ഏറ്റവും പുതിയ വാർഷിക ക്രൈം സർവേ പ്രകാരം...

Featured

More News