7 March 2026

ഇന്ത്യ- പാക് വെടിനിര്‍ത്തലില്‍ യുഎസിന് പങ്കില്ലെന്ന് പാക് മന്ത്രി

മൂന്നാമതൊരു കക്ഷി മധ്യസ്ഥതക്കായി ഇടപെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് ഇശാഖ് ഇക്കാര്യം പറഞ്ഞത്

ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകളിൽ മൂന്നാം കക്ഷിയായി അമേരിക്കയെ പങ്കെടുപ്പിക്കാൻ ഇന്ത്യ സമ്മതിച്ചില്ലെന്ന് പാകിസ്‌താൻ. മൂന്നാം കക്ഷിയുടെ മധ്യസ്ഥത വേണ്ടെന്ന് ഇന്ത്യ നിലപാടെടുത്തെന്ന് പാക് വിദേശകാര്യമന്ത്രി ഇശാഖ് ദർ പറഞ്ഞു. അൽജസീറക്ക് നൽകിയ അഭിമുഖത്തിലാണ് ഇശാഖ് ദർ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യ- പാക് പ്രശ്‌നം അവസാനിപ്പിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ അവകാശ വാദങ്ങളെ തള്ളുന്നതാണ് പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്‌താവന. ഇന്ത്യ- പാക് വിഷയം ഉഭയകക്ഷി വിഷയമെന്ന് ഇന്ത്യ ആവർത്തിച്ചുവെന്നും അതിൽ മൂന്നാം കക്ഷിയുടെ ഇടപെടലിന് ഇന്ത്യ അനുവദിച്ചില്ലെന്നും ഇശാഖ് ദർ പറഞ്ഞു. ഇന്ത്യയുമായി എന്തെങ്കിലും തരത്തിലുള്ള ചർച്ചകൾ നടക്കുകയോ അതിൽ മൂന്നാമതൊരു കക്ഷി മധ്യസ്ഥതക്കായി ഇടപെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് ഇശാഖ് ഇക്കാര്യം പറഞ്ഞത്.

മധ്യസ്ഥ ചർച്ച നടത്തിയെന്ന ട്രംപിൻ്റെ അവകാശവാദത്തെ കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോട് ചോദിച്ചപ്പോൾ ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള വിഷയമാണ് എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്നാണ് അദ്ദേഹം മറുപടി നൽകിയതെന്നും ഇശാഖ് പറഞ്ഞു.

അതേസമയം ഞങ്ങൾ ഒന്നിനും വേണ്ടി യാചിച്ചിട്ടില്ലെന്നും സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് തങ്ങളുടേതെന്നും ദർ പറഞ്ഞു. പഹൽഗാമിൽ 26 പേരുടെ ജീവൻ നഷ്‌ടമായ ഭീകര ആക്രമണത്തിനുള്ള മറുപടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന തിരിച്ചടി പാകിസ്‌താനിൽ നടത്തിയത്. പാകിസ്‌താനിലും പാക് അധീന കാശ്‌മീരിലുമുള്ള ഭീകരതാവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ഈ നീക്കം. ഇതിൽ 100 ലധികം ഭീകരർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

ഇരുരാജ്യങ്ങളും പിന്നാലെ തുടരെ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും വെടിനിർത്തലിൽ എത്തിയത്. എന്നാൽ താനാണ് ഇരുരാജ്യങ്ങൾക്കും ഇടയിലെ പ്രശ്‌നം പരിഹരിച്ചത് എന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാൽ ട്രംപിൻ്റെ വാദത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി തള്ളിയിരുന്നു. ഇന്ത്യ- പാക് സംഘർഷം അവസാനിപ്പിക്കാൻ ഒരു ലോകനേതാവും ഇടപെട്ടില്ല എന്നായിരുന്നു മോദി ലോക്‌സഭയിൽ പറഞ്ഞത്.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News