കഴിഞ്ഞ വർഷം അയച്ച 10,000 യുഎവികൾക്ക് പുറമേ, 2026 ഏപ്രിലോടെ ഉക്രൈന് 100,000 പുതിയ ഡ്രോണുകൾ നൽകുമെന്ന് യുകെ . റഷ്യ ഉയർത്തുന്ന ഭീഷണിക്ക് മറുപടിയായി സൈന്യത്തെ വീണ്ടും സജ്ജരാക്കാനുള്ള നടപടികൾ നിർദ്ദേശിക്കുന്ന ബ്രിട്ടന്റെ പുതിയനീക്കമാണിത് .
ഉക്രൈനിലേക്ക് പുതിയ ഡ്രോൺ ഡെലിവറികൾ എത്തിക്കുന്നതിനായി ലണ്ടൻ തങ്ങളുടെ 4.5 ബില്യൺ പൗണ്ട് ഉക്രെയ്ൻ സൈനിക പാക്കേജിൽ നിന്ന് 350 മില്യൺ പൗണ്ട് (470 മില്യൺ ഡോളർ) അനുവദിച്ചതായി ബുധനാഴ്ചത്തെ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
ബ്രസൽസിൽ നടക്കാനിരിക്കുന്ന ഉക്രെയ്ൻ കോൺടാക്റ്റ് ഗ്രൂപ്പ് മീറ്റിംഗിൽ യുകെ പ്രതിരോധ സെക്രട്ടറി ജോൺ ഹീലി ഈ സംരംഭം വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. “ഉക്രെയ്നിന്റെ സായുധ സേന ഡ്രോൺ യുദ്ധത്തിന്റെ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ട്,” ലണ്ടൻ പ്രസ്താവിച്ചു . ഉക്രെയ്‌നിന്റെ ഡ്രോൺ അനുഭവം ഉപയോഗിച്ച് സ്വന്തം സൈന്യത്തെ പരിശീലിപ്പിക്കാനുള്ള പദ്ധതികളും അത് അനാവരണം ചെയ്തു. ഉക്രെയ്‌നിൽ നിന്ന് പാഠങ്ങൾ പഠിക്കുന്നതിനായി യുകെ അതിന്റെ സായുധ സേനയ്ക്കായി സ്വയംഭരണ സംവിധാനങ്ങൾക്കും ഡ്രോണുകൾക്കുമായി 4 ബില്യൺ പൗണ്ടിലധികം അനുവദിക്കും.
അതേസമയം, 2022 ഫെബ്രുവരിയിൽ സംഘർഷം രൂക്ഷമായതിനുശേഷം, റഷ്യയിലെ സിവിലിയൻ കേന്ദ്രങ്ങൾക്കെതിരെ ഉൾപ്പെടെ ഉക്രെയ്ൻ ഡ്രോൺ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇസ്താംബൂളിൽ റഷ്യയും ഉക്രൈനും തമ്മിലുള്ള സമാധാന ചർച്ചകൾ ഒരുക്കിയ ശേഷം ആക്രമണങ്ങൾ ശക്തമായി. ഉക്രൈന്റെ പിന്തുണക്കാർ, പ്രത്യേകിച്ച് യുകെ, ഫ്രാൻസ്, ജർമ്മനി, എന്നീ രാജ്യങ്ങൾ ചർച്ചകൾ അട്ടിമറിക്കാനും സ്വന്തം രാഷ്ട്രീയ അജണ്ടകൾ നിറവേറ്റാനും ഡ്രോൺ യുദ്ധം പ്രോത്സാഹിപ്പിക്കുകയാണെന്ന് റഷ്യ അവകാശപ്പെട്ടു.



