സിഎംആര്‍എല്‍ ഹര്‍ജിയെ ശക്തമായി എതിര്‍ക്കും; അനധികൃത ഇടപാടുകളില്‍ നിര്‍ണായക തെളിവുകളുണ്ടെന്ന് ഇഡി

ഇല്ലാത്ത തളിവുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം എന്നായിരുന്നു സിഎംആര്‍എല്‍ അധികൃതര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്

എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ ശക്തമായി എതിര്‍ക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിഎംആര്‍എല്ലിൻ്റെ അനധികൃത ഇടപാടുകളില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ വാദം. ഇക്കാര്യം കോടതിയെ അറിയിക്കാനാണ് ഇഡിയുടെ നീക്കം.

അനധികൃത ഇടപാട് സംബന്ധിച്ച് സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ നിര്‍ണായക മൊഴിയുണ്ടെന്നും ഇഡി പറയുന്നു. സിഎംആര്‍എല്‍ എംഡി എസ്.എന്‍ ശശിധകരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ്. കര്‍ത്തയുടെയും സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെയും ചോദ്യം ചെയ്യല്‍ അനിവാര്യമെന്നും ഇഡി പറയുന്നു. അന്വേഷണം തടസപ്പെടുത്താന്‍ സിഎംആര്‍എല്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നുണ്ട്. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും അന്വേഷണസംഘം അറിയിച്ചു. റെയ്‌ഡില്‍ ലഭിച്ച തെളിവുകള്‍ അടക്കം സീല്‍ഡ് കവറില്‍ കോടതിയില്‍ ഹാജരാക്കും.

റെയ്‌ഡിന് പിന്നാലെ മരവിപ്പിച്ച അക്കൗണ്ടുകളുടെയും വിവരങ്ങള്‍ കോടതിയെ അറിയിക്കുമെന്നും ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതിനിടെ സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് വീണയുടെ ലോക്കര്‍ തുറന്ന് പരിശോധിക്കാനും ഇഡി തീരുമാനിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കറാണ് പരിശോധിക്കുക. വീണക്ക് ഇഡി ഉടന്‍ സമയന്‍സ് അയച്ചേക്കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസമായിരുന്നു എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാട് കേസില്‍ ഇഡി അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. സിഎംആര്‍എല്‍ സീനിയര്‍ മാനേജര്‍ എന്‍സി ചന്ദ്രശേഖരന്‍, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുര്യന്‍, എംഡി എസ്.എന്‍ ശശിധരന്‍ കര്‍ത്ത, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ. സുരേഷ് കുമാര്‍ അടക്കമുള്ളവരാണ് അപ്പീല്‍ നല്‍കിയത്. ഇല്ലാത്ത തളിവുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം എന്നായിരുന്നു സിഎംആര്‍എല്‍ അധികൃതര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

എസ്എഫ്‌ഐഒ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തില്‍ കമ്പനിക്കെതിരെ അന്വേഷണം നടത്താനാകില്ല എന്നതടക്കം സിംഗിള്‍ ബെഞ്ചിന് മുന്നില്‍വെച്ച അതേ വാദങ്ങളായിരുന്നു ഡിവിഷന്‍ ബെഞ്ചിന് മുന്നിലും വെച്ചത്. തങ്ങളുടെ വാദം കേള്‍ക്കുന്നതുവരെ നിലവിലെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും അപ്പീലില്‍ ആവശ്യപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച ആയിരുന്നു സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ ഇഡിക്ക് അന്വേഷണം തുടരാമെന്നുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിൻ്റെ വിധി വരുന്നത്. സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി നടപടി. അന്വേഷണം തുടരാന്‍ അനുവദിക്കണമെന്ന ഇഡിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും മുന്‍ മന്ത്രിയും എംഎല്‍എയുമായ പിഎ മുഹമ്മദ് റിയാസിൻ്റെ കോഴിക്കോട്ടെ വീട്ടിലും ആലുവയിലെ സിഎംആര്‍എല്‍ ഓഫീസിലും ബെംഗളൂരുവിലെ എക്‌സാലോജിക് ഓഫീസിലും അടക്കം വ്യാപക റെയ്‌ഡ്‌ നടന്നു.

വീണയുടെ അടക്കം വിശദമായ മൊഴി ഇഡി രേഖപ്പെടുത്തുകയും ബാങ്ക് രേഖകള്‍ ശേഖരിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ വീണയുടെ എച്ച്ഡിഎഫ്‌സി ബാങ്കിൻ്റെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ഒന്നരലക്ഷം രൂപയുണ്ടായിരുന്ന അക്കൗണ്ടായിരുന്നു മരവിപ്പിച്ചത്. ഇതിന് പുറമേ സിഎംആര്‍എല്‍ അധികൃതരുടെ അടക്കം 242 അക്കൗണ്ടുകളും ഇഡി മരവിപ്പിച്ചിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ഡെലുലു’ മുതൽ ‘ഫോമോ’ വരെ; ജെൻ-ഇസഡ് ഭാഷ പാർലമെന്റിലേക്കും, രാഷ്ട്രീയ ആശയവിനിമയത്തിൽ പുതിയ ട്രെൻഡ്

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ഇത്തവണ ശ്രദ്ധ നേടിയത് ചർച്ചയായ വിഷയങ്ങൾ മാത്രമല്ല, എംപിമാർ ഉപയോഗിച്ച ഭാഷയും. സോഷ്യൽ മീഡിയയിൽ ജെൻ-ഇസഡ് തലമുറ വ്യാപകമായി ഉപയോഗിക്കുന്ന 'ഡെലുലു',...

Keep exploring...

ഭൂഗർഭ ഡ്രോൺ താവളങ്ങൾ പുറത്തുവിട്ട് ഇറാൻ

അമേരിക്കയ്ക്കും സഖ്യരാജ്യങ്ങൾക്കുമുള്ള ശക്തമായ സന്ദേശമായി രഹസ്യ ഭൂഗർഭ ഡ്രോൺ താവളങ്ങളുടെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്‌ത വീഡിയോയിൽ ദീർഘദൂര ആക്രമണങ്ങൾക്ക് ശേഷിയുള്ളതായി വിശേഷിപ്പിക്കപ്പെടുന്ന അരാഷ് (Arash) ചാവേർ...

മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസ് പ്രമേയം; ‘അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണം’

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണമെന്നും, പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും...

Related Articles

‘ഡെലുലു’ മുതൽ ‘ഫോമോ’ വരെ; ജെൻ-ഇസഡ് ഭാഷ പാർലമെന്റിലേക്കും, രാഷ്ട്രീയ ആശയവിനിമയത്തിൽ പുതിയ ട്രെൻഡ്

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ഇത്തവണ ശ്രദ്ധ നേടിയത് ചർച്ചയായ വിഷയങ്ങൾ മാത്രമല്ല, എംപിമാർ ഉപയോഗിച്ച ഭാഷയും. സോഷ്യൽ മീഡിയയിൽ...

റഷ്യയിൽ ആയിരുന്നിട്ടും നീറ്റ്‌ പ്രതിഷേധ കേസിൽ പ്രതിയാക്കി; ബിഹാർ സ്വദേശിയുടെ ആരോപണം

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിനെതിരെ ബിഹാറിലെ കിഷൻഗഞ്ച് സ്വദേശി മുഹമ്മദ് സദകത്ത്...

ടോക്കിയോക്ക് പകരമായി ബദൽ തലസ്ഥാനം വികസിപ്പിക്കാൻ ജപ്പാൻ

ദേശീയ സുരക്ഷയും ഭരണസംവിധാനത്തിന്റെ തുടർച്ചയും ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് സർക്കാർ നീക്കം. ടോക്കിയോയ്ക്ക് പകരമായി രണ്ടാമത്തെ തലസ്ഥാനം വികസിപ്പിക്കുന്നതിനുള്ള ഔദ്യോഗിക...

ചൈനയിൽ കൊറോണയുടെ പുതിയ ഭീഷണി; ഇന്ത്യയിൽ ആഘാതം അറിയൂ

ചൈനയിൽ വീണ്ടും കോവിഡ്-19 കേസുകൾ ഉയരുന്നു. എന്നാൽ 2020ൽ വുഹാനിൽ ആരംഭിച്ച മഹാമാരിയുടെ അതേ തോതിലുള്ള ആശങ്കയ്ക്ക് നിലവിൽ...

കാനന യുദ്ധതന്ത്രത്തിൻ്റെ ശിൽപ്പി ബ്രിഗേഡിയർ ബസന്ത് കുമാർ പൊൻവർക്ക് വിട!

1971ലെ ഇന്തോ-പാക് യുദ്ധത്തിലെ ധീരസൈനികനും രാജ്യത്തെ ആധുനിക കാനന യുദ്ധതന്ത്ര പരിശീലനത്തിന്റെ ശിൽപ്പികളിലൊരാളുമായ ബ്രിഗേഡിയർ ബസന്ത് കുമാർ പൊൻവർ...

ഐഷി ഘോഷിനെതിരായ പൊലീസ് നടപടിക്ക് തിരിച്ചടി; അറസ്റ്റ് വാറണ്ടിന് ഡൽഹി കോടതിയുടെ സ്റ്റേ

എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെതിരായ അറസ്റ്റ് വാറണ്ടിന് ഡൽഹി കോടതിയുടെ സ്റ്റേ. പട്യാല ഹൗസ് കോടതിയിൽ...

അഴിമതിക്കെതിരെ ‘പ്രോജക്ട് സീറോ’; ആദ്യ വിജിലൻസ് കമാൻഡോ നിവിൻ പോളി

അഴിമതിക്കെതിരെ യുവജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര-വിജിലൻസ് വകുപ്പ് 'പ്രോജക്ട് സീറോ' പദ്ധതിക്ക് തുടക്കമിട്ടു. തിരുവനന്തപുരം ലയോള സ്കൂൾ...

വടകര എംഡിഎംഎ കേസ്: അധ്യാപകർ ലഹരി പാർട്ടികൾ സംഘടിപ്പിച്ചതായി പൊലീസ്

കോഴിക്കോട് വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ മൂന്ന് അധ്യാപകർ ലഹരി പാർട്ടികൾ സംഘടിപ്പിച്ചിരുന്നുവെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കേസിലെ പ്രതികളായ...