7 March 2026

എല്ലാം കളവോ?; മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതൽ സ്ത്രീകൾക്കെന്ന് പുതിയ പഠനം

പുതിയ കാലത്ത് നിലവിലുള്ള അവസ്ഥയില്‍ നിന്നും സൈക്കോപാത്തുകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ പെരുമാറ്റ സ്വഭാവങ്ങളിലേക്ക് മാറിക്കഴിഞ്ഞു.

പുരുഷന്മാരിലായിരുന്നു മാനസികാരോഗ്യം കുറവെന്നാണ് ഇതുവരെയുള്ള പഠനങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മനസികാസ്വാസ്ഥ്യമുള്ളത് സ്ത്രീകള്‍ക്കാണെന്നാണ് ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയിലെ കോർപ്പറേറ്റ് സൈക്കോപതിയിൽ വിദഗ്‌ദ്ധനായ ഡോ. ക്ലൈവ് ബോഡി പറയുന്നത്. ഇത്തരത്തിൽ സ്ത്രീകളുടെ ഇടയില്‍ മാനസികാസ്വാസ്ഥമുള്ളവരുടെ കണക്കുകളെ കുറച്ച് കാണിക്കുന്നെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ഗവേഷണ പ്രബന്ധം ഇക്കാര്യം വിശദീകരിക്കുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാധാരണയായി മാനസികരോഗ പ്രവർത്തനങ്ങളെ അക്രമവും സാമൂഹിക വിരുദ്ധ പെരുമാറ്റവുമായി ബന്ധപ്പെടുത്തിയാണ് കണക്കാക്കിയിരുന്നത്.

മിഷേല്‍ ആര്‍ ലെവിന്‍സണ്‍ കണ്ടെത്തിയ ലെവൻസൺ സെൽഫ് റിപ്പോർട്ട് സൈക്യാട്രിക് സ്കെയിൽ എന്ന പഠന രീതി അനുസരിച്ച് മാനസികാരോഗ്യ പഠനത്തിന് രണ്ട് ഘട്ടങ്ങളാനുള്ളത്. ആദ്യത്തേത് വൈകാരികമായ അകൽച്ച, സ്വാർത്ഥത തുടങ്ങിയ പെരുമാറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. രണ്ടാമത്തേത് അക്രമം, സാമൂഹ്യവിരുദ്ധ പെരുമാറ്റം തുടങ്ങിയ ശാരീരിക ഘടകങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. ജയിലുകളില്‍ തടവിലാക്കപ്പെടുന്ന മാനസിക സ്വഭാവ സവിശേഷതയുള്ള കുറ്റവാളികളെ കുറിച്ചുള്ള പഠനത്തില്‍ നിന്നാണ് ഈ രീതി ഉരുത്തിരിഞ്ഞ് വന്നത്. എന്നാല്‍ മാനസിക സവിശേഷതയുള്ള കുറ്റവാളികളായ പുരുഷന്മാരിലാണ് ലെവിന്‍സണിന്‍റെ പഠനങ്ങള്‍ കൂടുതലും നടന്നത്. അതിനാലാണ് മാനസികാസ്വാസ്ഥ്യം കൂടുതല്‍ പുരുഷന്മാരിലാണെന്ന വിശ്വാസം ഉടലെടുത്തത് എന്നാണ് വാദം. കോർപ്പറേറ്റ് / ജോലി സാഹചര്യത്തില്‍ മനോരോഗികൾ പ്രകടിപ്പിക്കുന്ന സാധാരണ സ്വഭാവത്തെക്കുറിച്ചായിരുന്നു 2005 മുതല്‍ ഡോ. ക്ലൈവ് ബോഡി പഠനം നടത്തിയിരുന്നത്.

ക്ലൈവ് ബോഡിയുടെ അഭിപ്രായത്തില്‍ പുതിയ കാലത്ത് നിലവിലുള്ള അവസ്ഥയില്‍ നിന്നും സൈക്കോപാത്തുകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ പെരുമാറ്റ സ്വഭാവങ്ങളിലേക്ക് മാറിക്കഴിഞ്ഞു. ഇതിനാല്‍ തന്നെ സ്ത്രീകളുടെ ഇത്തരം സൂക്ഷ്മ പെരുമാറ്റങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്നും ക്ലൈവ് ചൂണ്ടിക്കാട്ടുന്നു. നേരത്തെ സൈക്കോപാത്തുകളുടെ സ്ത്രീ പരുഷ അനുപാതം 1:10 ആയിരുന്നെങ്കില്‍ ക്ലൈവിന്‍റെ പഠനത്തില്‍ അത് 1:1.2 ആണ്. അതായത് ഇത്തരം കേസുകളിലെ സ്ത്രീ പുരുഷ അനുപാതത്തില്‍ വലിയ വ്യത്യാസമില്ലെന്ന് ക്ലൈവ് ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളായ രോഗികള്‍ ശാരീരകമായ അക്രമങ്ങളിലേക്ക് നീങ്ങുന്നതിന് പകരം വാക്കാലുള്ള അക്രമം ശക്തമാക്കുന്നുവെന്നും ഇത് പുരുഷ മനോരോഗികള്‍ പ്രകടിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ സൂക്ഷ്മവും വൈകാരിക സ്വഭാവമുള്ളതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പഠനം ദൂരവ്യാപകമായി കുറ്റകൃത്യ വിചാരണകളിലും കോര്‍പ്പറേറ്റ് / ജോലി സ്ഥലങ്ങളിലെ നേതൃത്വങ്ങളിലും സ്വാധീനം ചെലുത്താമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News