മെസ്സിക്ക് പിഴച്ചു; രക്ഷകനായത് എമിലിയാനോ മാര്‍ട്ടിനെസ്

മറുപടിക്കിറങ്ങിയ അലന്‍ മിന്‍ഡ കിക്ക് പാഴാക്കി. എമിലിയാനോ മാര്‍ട്ടിനെസിൻ്റെ സേവാണ് അര്‍ജന്റീനയെ രക്ഷിച്ചത്

കോപ്പാ അമേരിക്കയില്‍ സെമിയിലേക്ക് ടിക്കറ്റെടുത്ത് അര്‍ജന്റീന. ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇക്വഡോറിനെ പെനല്‍റ്റി ഷൂട്ടൗട്ടിനൊടുവില്‍ തളച്ചാണ് അര്‍ജന്റീന സെമിയില്‍ പ്രവേശിച്ചത്. നിശ്ചിത സമയത്ത് ഇരുടീമും ഓരോ ഗോള്‍ വീതം നേടിയതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ ലയണല്‍ മെസി കിക്ക് പാഴാക്കി നിരാശപ്പെടുത്തിയെങ്കിലും ആവേശജയം അര്‍ജന്റീന നേടി.

ലയണല്‍ മെസിയേയും ലൗത്താറോ മാര്‍ട്ടിനെസിനേയും മുന്‍നിരയില്‍ അണിനിരത്തി 4-4-2 ഫോര്‍മേഷനിലാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. 4-1-4-1 ഫോര്‍മേഷനിലാണ് ഇക്വഡോര്‍ ബൂട്ടണിഞ്ഞത്. ആദ്യ പകുതിയില്‍ കൂടുതല്‍ സമയം പന്ത് കൈവശം വെച്ച് കളിക്കാനാണ് അര്‍ജന്റീന ശ്രമിച്ചത്. ഇക്വഡോര്‍ പ്രതിരോധനിര മിടുക്കുകാട്ടിയതോടെ അര്‍ജന്റീന ആദ്യ പകുതിയില്‍ നന്നായി വിയര്‍ത്തു. ആറാം മിനുട്ടില്‍ ഇക്വഡോറിൻ്റെ മോയിസസ് കായിസീഡോക്ക് ബോക്‌സിനുള്ളിലേക്ക് പന്ത് ലഭിച്ചെങ്കിലും ഷോട്ട് എടുക്കുന്നതിന് മുമ്പ് തടുക്കപ്പെട്ടു.

ആദ്യ മിനുട്ടുകളില്‍ ഇക്വഡോറിൻ്റെ മുന്നേറ്റങ്ങളാണ് കണ്ടത്. 15-മത്തെ മിനുട്ടില്‍ അക്കൗണ്ട് തുറക്കാന്‍ ഇക്വഡോറിന് സുവര്‍ണ്ണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ജെറേമി സര്‍മിന്റോയ്ക്ക് ബോക്‌സിനുള്ളിലേക്ക് ലഭിച്ച പന്തിനെ ഷോട്ട് തൊടുത്തെങ്കിലും അര്‍ജന്റീന ഗോളി സേവ് ചെയ്തു. റീബൗണ്ട് പന്തിനെ കെന്‍ഡ്രി പേരേസ് വീണ്ടും വലയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പോയി. എന്നാല്‍ പിന്നീട് പതിയെ അര്‍ജന്റീന മത്സരത്തിലേക്ക് തിരിച്ചുവന്നു. 27മത്തെ മിനുട്ടില്‍ അര്‍ജന്റീനക്ക് മുന്നില്‍ സുവര്‍ണ്ണാവസരം. ഇന്‍സോ ഫെര്‍ണാണ്ടസിൻ്റെ ഹെഡര്‍ പോസ്റ്റിൻ്റെ വലത് വശത്തുകൂടി കടന്ന് പോയി. ഒടുവില്‍ 35മത്തെ മിനുട്ടില്‍ അര്‍ജന്റീന അക്കൗണ്ട് തുറന്നു. കോര്‍ണറില്‍ നിന്ന് അലെക്‌സിസ് മാക് അലിസ്റ്റര്‍ ഹെഡ് ചെയ്‌ത് ബോക്‌സിനടുത്തേക്ക് മറിച്ച് നല്‍കിയപ്പോള്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസ് മറ്റൊരു ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു. വാര്‍ പരിശോധന നടത്തിയെങ്കിലും ഒടുവില്‍ തീരുമാനം അര്‍ജന്റീനക്ക് അനുകൂലമായി മാറുകയായിരുന്നു.

ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ ഒരു ഗോളിൻ്റെ ലീഡ് നിലനിര്‍ത്താന്‍ അര്‍ജന്റീനയ്ക്കായി. രണ്ടാം പകുതിയില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ ആണ് അര്‍ജന്റീന കളിച്ചത്. 55മത്തെ മിനുട്ടില്‍ പെനല്‍റ്റി ഏരിയയില്‍ വെച്ച് ലൗത്താറോ മാര്‍ട്ടിനസ് തൊടുത്ത ഷോട്ട് ലക്ഷ്യത്തില്‍ നിന്ന് അകന്ന് പോയി. 61മത്തെ മിനുട്ടില്‍ ഗോള്‍മടക്കാന്‍ ഇക്വഡോറിന് മുന്നില്‍ സുവര്‍ണ്ണാവസരം. റോഡ്രിഗോ ഡി പോളിൻ്റെ ഹാന്റ് ബോള്‍ വാര്‍ പരിശോധനയില്‍ വ്യക്തമായതോടെ ഇക്വഡോറിന് അനുകൂലമായി പെനല്‍റ്റി. എന്നാല്‍ കിക്കെടുത്ത ഇന്നര്‍ വലന്‍സിയക്ക് പിഴച്ചു. ഷോട്ട് പോസ്റ്റിൻ്റെ ഇടത് മൂലയില്‍ തട്ടി ലക്ഷ്യത്തില്‍ നിന്ന് അകന്ന് പോയി. 68മത്തെ മിനുട്ടില്‍ ലയണല്‍ മെസിയുടെ മികച്ച മുന്നേറ്റവും ഷോട്ടും കണ്ടെങ്കിലും ഇക്വഡോര്‍ ഗോളി സേവ് ചെയ്‌തു. അവസാന സമയങ്ങളിലേക്ക് എത്തിയതോടെ മത്സരം പരുക്കനായി മാറി. ഈ കളിയിലും മഞ്ഞക്കാര്‍ഡ് ലഭിച്ച ഇക്വഡോറിൻ്റെ മോയിസസ് കെയ്‌സീഡോക്ക് അടുത്ത മത്സരം നഷ്ടമാവും.

90മത്തെ മിനുട്ടില്‍ അര്‍ജന്റീന പ്രതിരോധത്തിൻ്റെ പിഴവില്‍ ബോക്‌സിനുള്ളില്‍ വെച്ച് ജോര്‍ദി കെയ്‌സീഡോക്ക് സുവര്‍ണ്ണാവസരം. എന്നാല്‍ താരത്തിൻ്റെ ഷോട്ട് പോസ്റ്റിൻ്റെ ഇടത് വശത്തുകൂടി കടന്ന് പോയി. എന്നാല്‍ കടന്നാക്രമിച്ച ഇക്വഡോര്‍ ഒടുവില്‍ ലക്ഷ്യം കണ്ടു. അര്‍ജന്റീന ജയമുറപ്പിച്ച് ഇരിക്കവെ ഇക്വഡോര്‍ സമനില പിടിച്ചു. ജോണ്‍ യിബോഷ് ബോക്‌സിനുള്ളിലേക്ക് നല്‍കിയ ക്രോസിനെ കെവിന്‍ റോഡ്രിഗസ് ഹെഡറിലൂടെ പോസ്റ്റിൻ്റെ ഇടത് മൂലയിലെത്തിച്ചു. നിശ്ചിത സമയത്ത് മത്സരം 1-1 സമനിലയായതോടെ ഷൂട്ടൗട്ടിലേക്ക് പോരാട്ടം നീണ്ടു. അര്‍ജന്റീനക്കായി കിക്കെടുത്ത ലയണല്‍ മെസിക്ക് പിഴച്ചു. ഇക്വഡോറിനായി ആദ്യ പെനല്‍റ്റിയെടുത്ത ഏഞ്ചല്‍ മിനക്കും ലക്ഷ്യം കാണാനായില്ല. അര്‍ജന്റീനക്കായി കിക്കെടുത്ത ജുലിയന്‍ അല്‍വാരസ് ലക്ഷ്യം കണ്ടപ്പോള്‍ മറുപടിക്കിറങ്ങിയ അലന്‍ മിന്‍ഡ കിക്ക് പാഴാക്കി. എമിലിയാനോ മാര്‍ട്ടിനെസിൻ്റെ സേവാണ് അര്‍ജന്റീനയെ രക്ഷിച്ചത്.

മൂന്നാം കിക്കെടുത്ത അര്‍ജന്റീനയുടെ അലക്‌സിസ് മാക് അലിസ്റ്റര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഇക്വഡോറിനായി മൂന്നാം കിക്കെടുത്ത ജോണ്‍ യിബോഹ് ലക്ഷ്യം കണ്ടു. നാലാം കിക്കെടുത്ത അര്‍ജന്റീനയുടെ ഗോണ്‍സാലോ മോണ്ടിയലും പന്ത് വലയിലാക്കി. നാലാം കിക്കെടുത്ത ഇക്വഡോറിൻ്റെ ജോര്‍ദി കായ്‌സിഡോയും വലയിലെത്തിച്ചു. അഞ്ചാം കിക്കെടുത്ത അര്‍ജന്റീനയുടെ നിക്കോളാസ് ഒറ്റമെന്‍ഡി ലക്ഷ്യം കണ്ടതോടെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന ഇക്വഡോറിനെ വീഴ്ത്തി.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘നായകൻ മെസ്സി തന്നെ’; ആറാം ലോകകപ്പിന് അര്‍ജന്റീന ടീം പ്രഖ്യാപിച്ചു

ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന 23-മത് ഫിഫ ലോകകപ്പ് ജൂൺ 11 മുതൽ ജൂലൈ 19 വരെ യുഎസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി...

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ചതിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ് (26), സുഹൃത്ത്...

Related Articles

‘നായകൻ മെസ്സി തന്നെ’; ആറാം ലോകകപ്പിന് അര്‍ജന്റീന ടീം പ്രഖ്യാപിച്ചു

ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന 23-മത് ഫിഫ ലോകകപ്പ് ജൂൺ 11 മുതൽ ജൂലൈ 19 വരെ...

കോക്രോച്ച് ജനതാ പാർട്ടിയുടെ എക്‌സ് ഹാൻഡിൽ അൺബ്ലോക്ക് ചെയ്യുന്നത് പരിശോധിക്കണം: ഡൽഹി ഹൈക്കോടതി

ആക്ഷേപഹാസ്യ ഡിജിറ്റൽ സംഘടനയായ കോക്രോച്ച് ജന്ത പാർട്ടിയുടെ എക്‌സ് അക്കൗണ്ട് ഈ ഘട്ടത്തിൽ അൺബ്ലോക്ക് ചെയ്യാൻ ഉത്തരവിടാൻ ഡൽഹി...

ചൈനയുടെ റിയൽ ചോക്ക് പോയിന്റ് ആരംഭിക്കുന്നത് മലാക്കയിലല്ല, ഹോർമുസിലാണ്: റിപ്പോർട്ട്

ലണ്ടൻ ആസ്ഥാനമായുള്ള ഇൻ്റെർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസിൻ്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ചൈനയുടെ സമുദ്ര ദുർബലത മലാക്ക കടലിടുക്കിൽ...

ഇറാൻ- യുഎസ് ആണവ കരാർ; പാകിസ്ഥാൻ ഗ്യാരണ്ടി നൽകും

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപരമായ ഒരു ആണവ കരാറിൻ്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് ആഗോള രാഷ്ട്രീയത്തിൽ ഒരു പ്രധാന...

റിസർവ് ബാങ്ക് ഉടൻ തന്നെ പ്ലാസ്റ്റിക് നോട്ടുകളുടെ പരീക്ഷണം ആരംഭിക്കും

ഇന്ത്യയിൽ പ്ലാസ്റ്റിക് അഥവാ പോളിമർ അധിഷ്ഠിത നോട്ടുകൾ അവതരിപ്പിക്കുന്നതിനെ കുറിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗൗരവമായി...

‘എൽ നിനോ’ കണക്കിലെടുത്ത്, മൺസൂൺ നേരിടാൻ പദ്ധതി തയ്യാറാക്കി

എൽ നിനോയുടെ പ്രതികൂല പ്രത്യാഘാതങ്ങളെ നേരിടാൻ കേന്ദ്ര സർക്കാർ ജില്ല തിരിച്ചുള്ള അടിയന്തര പദ്ധതികൾ തയ്യാറാക്കും, എന്നാൽ 2026...

യുപിയിൽ നിർമ്മാണത്തിലുള്ള പാലം തകർന്നു വീണു; ആറു പേർക്ക് ദാരുണാന്ത്യം

യുപിയിലെ ഹാമിർപൂരിൽ പാലം തകർന്ന് ആറ് മരണം. നിർമാണത്തിലിരുന്ന പാലമാണ് ശക്തമായ കാറ്റിൽ തകർന്ന് വീണത്. അപകടത്തിൽ മരിച്ചത്...

നയപ്രഖ്യാപനം; വന്ദേമാതരം മുഴുവന്‍ ആലപിക്കാതെ പൊലീസ് ബാന്റ്

16ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് യുഡിഎഫ് സര്‍ക്കാരിൻ്റെ നയപ്രഖ്യാപനത്തോടെ തുടക്കം. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ആണ് നയപ്രഖ്യാപനം. ലോക്ഭവൻ്റെ...